രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..

വളരെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വരികയാണ് . അപ്പോഴാണ് ഡൽഹിയിൽ നടന്ന അപകടത്തിന്റെ വ്യാപ്തി മനസിലാകുന്നത് . ഫരീദാബാദിൽ ഭീകരവാദ മൊഡ്യൂൾ തകർത്തതിന് മണിക്കൂറുകൾക്ക് ശേഷം, നവംബർ 10 വൈകുന്നേരം ദേശീയ തലസ്ഥാനമായ ഡൽഹിയെ പിടിച്ചുകുലുക്കിയ ശക്തമായ സ്ഫോടനം ജനങ്ങളിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുന്ന ദിവസങ്ങൾ ആണിത് . ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം 6:52-ന് ഹ്യുണ്ടായ് i20 കാറിൽ ഉണ്ടായ സ്ഫോടനത്തിൽ പതിമൂന്നുപേർ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഈ രണ്ട് സംഭവങ്ങൾക്കും പരസ്പരം ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ ഞെട്ടലുളവാക്കുന്നതാണ്.എൻ ഐ എ കൂടെ അന്വേഷണത്തിലേക്ക് വന്നതോടെ കൂടുതൽ തെളിവുകളും ഇതോടെ പുറത്തു വരികയാണ് . ഇപ്പോഴിതാ രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത് . ചെങ്കോട്ട സ്‌ഫോടനത്തിന്റെ നടുക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്. നിരത്തിലൂടെ ജനങ്ങള്‍ നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതും വീഡിയോയില്‍ കാണാം.
റോഡില്‍ തിരക്കുള്ള സമയമത്താണ് പൊട്ടിത്തെറി ഉണ്ടായത്.തിങ്കളാഴ്ച വൈകിട്ട് 6.52 ന് നടന്ന സ്‌ഫോടനത്തില്‍ ഇതുവരെ 12 പേര്‍ മരിച്ചെന്നാണ് വിവരം. അതേസമയം, സ്‌ഫോടനം എന്‍ഐഎയുടെ പത്തംഗ സംഘം അന്വേഷിക്കും.
ജമ്മു പൊലീസുകളില്‍ നിന്ന് എന്‍ഐഎ സംഘം വിശദാംശങ്ങള്‍ വാങ്ങി. ഇതിന് ശേഷം പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉമറിന്റെയും സംഘത്തിന്റെയും പങ്കാളിത്തം സംബന്ധിച്ച് പ്രാരംഭഘട്ടത്തില്‍ തന്നെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് എന്‍ഐഎയുടെ വാദം. ഉമറും സംഘവും ഡല്‍ഹിയില്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി. ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ ഡോ. മൊസമ്മില്‍ അഹമ്മദിന്റെ ഫോണ്‍
പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും എന്‍ഐഎ പറയുന്നു.ഡല്‍ഹി പൊലീസും കേസെടുത്തതിന് പിന്നാലെ എന്‍ഐഎയും ഡോ. ഉമര്‍ നബി ഭട്ടിനെയും ഫരീദാബാദിലെ അല്‍ഫല സര്‍വകലാശാലയിലെ ഡോക്ടര്‍മാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. രാജ്യതലസ്ഥാനമായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് എന്‍ഐഎയെ പറയുന്നത്. റിപ്പബ്ലിക് ദിനത്തിലും ആള്‍ത്തിരക്ക് ഏറെ അനുഭവപ്പെടുന്ന ദീപാവലിയുമായിരുന്നു ലക്ഷ്യം. ആക്രമണ പദ്ധതിയുടെ ഭാഗമായി മൊസമ്മിലും ഉമറും ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം പറയുന്നു.
ഉമറും സംഘവും കൂടുതല്‍ കാറുകള്‍ വാങ്ങിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ച കാറിന് പുറമെ മറ്റ് രണ്ട് കാറുകള്‍ കൂടി ഇവർ വാങ്ങിയെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്നാണ് ഈ വാഹനങ്ങള്‍ വാങ്ങിയതെന്നാണ് സൂചന. ഈ കാറുകള്‍ എവിടെ എന്ന് വ്യക്തമല്ല.ഫരീദാബാദ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ സ്‌ഫോടക വസ്തുക്കള്‍ മാറ്റുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്‌ഫോടക വസ്തുക്കള്‍ മാറ്റുന്നതിനായാണ് ഉമര്‍ ഡല്‍ഹിയില്‍ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സ്‌ഫോടനം നടക്കുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഉമര്‍ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ എത്തിയതായി അന്വേഷണ സംഘം പറയുന്നു. ഇതിന് പിന്നാലെ കാര്‍ ഡല്‍ഹിയിലെ തന്നെ മയൂര്‍ വിഹാറില്‍ എത്തി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ അടക്കം മണിക്കൂറുകള്‍ ഉമര്‍ മുഹമ്മദ് ചെലവഴിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണ സംഘം ഈ നിഗമനത്തില്‍ എത്തിയത്. കാറില്‍ വന്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നു.
ശക്തമായ സ്‌ഫോടക വസ്തുക്കളില്‍ ഒന്നായ പെന്റാ എറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് അടക്കം കാറില്‍ ഉണ്ടായിരുന്നുവെന്ന സൂചനയുമുണ്ട്. ഇന്നലെ നടത്തിയ പരിശോധനയില്‍ കാറില്‍ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സ്‌ഫോടനം നടക്കുന്ന സമയത്തെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന പ്രദേശത്തെ സിഗ്നലിന് പിന്‍വശത്തെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. മറ്റ് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല. ഈ ദൃശ്യങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
https://www.facebook.com/Malayalivartha

























