ആരുഷിയുടെ മാതാപിതാക്കൾക്ക് സമൂഹത്തിലേക്ക് തിരിച്ച് വരാൻ പേടി; എങ്ങനെ ജീവിക്കണമെന്നുപ്പോലും നിശ്ചയമില്ല

മകള്‍ ആരുഷിയുടേയും വീട്ടുജോലിക്കാരന്‍ ഹേമരാജിന്റേയും കൊലപാതകവുമായി ബന്ധപ്പെട്ട് നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം മോചിതരായതാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷും നൂപുറും. സമൂഹത്തിലേയ്ക്ക് തിരികെ വരാന്‍ പേടിയാണെന്നാണ് അവർ പറയുന്നത്.
ആരുഷിയുടെ കൊലപാതകക്കേസില്‍ കോടതി വെറുതെ വിട്ടെങ്കിലും സമൂഹത്തിന്റെ പ്രതികരണം ആലോചിക്കുമ്പോൾ പേടി തോന്നുന്നു. ഒരുപാട് നാളുകള്‍ ജയിലിൽ കഴിഞ്ഞതിന് ശേഷം വെളിയിലേയ്ക്ക് വരുമ്പോള്‍ എങ്ങനെ ജീവിക്കണമെന്ന കാര്യവും ആലോചിക്കണം.
ഇനി എല്ലാം ഓരോന്നായി ചെയ്ത് തുടങ്ങേണ്ട അവസ്ഥയാണ്. സമൂഹം ഏറെ ചര്‍ച്ച ചെയ്ത കേസ് ആയതുകൊണ്ടുതന്നെ സമൂഹത്തിലെ ജീവിതം അത്ര എളുപ്പമല്ലെന്ന് അവർ പറയുന്നു. മകളുടെ കൊലപാതകത്തിനും കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനുമാണ് തല്‍വാര്‍ ദമ്പതികള്‍ ജയില്‍ ആയത്.

ആരുഷി കൊലപാതകക്കേസില്‍ അലഹബാദ് കോടതിയാണ് തല്‍വാര്‍ ദമ്പതികളെ കുറ്റവിമുക്തരാക്കിയത്. മോചിക്കപ്പട്ടതില്‍ ഏറെ ആശ്വാസമുണ്ടെന്നും ദൈവത്തിനോടും കൃത്യമായ നിലപാടെടുത്തതിന് ഹൈക്കോടതിയോട് നന്ദിയുണ്ടെന്നും തല്‍വാര്‍ ദമ്പതികള്‍ പറഞ്ഞു. ഹോട്ട് സ്റ്റാറില്‍ അനുവദിച്ച അഭിമുഖത്തിലായിരുന്നു തല്‍വാര്‍ ദമ്പതികളുടെ പ്രതികരണം. അതേസമയം ഹേമരാജിന്റെ കൊലപാതകത്തില്‍ നീതി ആവശ്യപ്പെട്ട് ഹേമരാജിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.


https://www.facebook.com/Malayalivartha


























