Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.


ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

പി. ജയരാജനെ കടുംവെട്ട് വെട്ടി പിണറായി വിജയൻ... പിണറായി ജയരാജനെ ഒപ്പം വളര്‍ത്തില്ല...

09 MARCH 2021 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കണ്ണൂരില്‍ മൂന്നു പതിറ്റാണ്ടിലേറെയായി സിപിഎമ്മിന്റെ മുന്‍നിര വിലാസമായിരുന്ന പി. ജയരാജനെയും സഹോദരിയും മുന്‍ എംപിയുമായ പി. സതീദേവിയെയും പിണറായി പക്ഷം തക്കം നോക്കി വെട്ടിനിരത്തി. പി.ജെ. ആര്‍മിയുടെ പ്രകടനങ്ങളും പ്രതിഷേധങ്ങളും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം.

കണ്ണൂര്‍ സിപിഎമ്മില്‍ പിണറായി വിജയനും പാര്‍ട്ടിയ്ക്കും ഉയരത്തിലേക്ക് ജയരാജന്‍ പി.ജെ. ആര്‍മിയുടെ അകമ്പടിയില്‍ വളര്‍ന്നു പന്തലിച്ചതോടെ രണ്ടു വര്‍ഷം മുന്‍പേ ശിഖിരം വെട്ടി, ഇപ്പോഴിതാ തായ്ത്തടിയും വെട്ടിയിരിക്കുന്നു. മുന്‍ എംപി ജനാധിപത്യ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹിയുമായ പി. സതീദേവിയും സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടു.

കണ്ണൂരില്‍ പി. ജയരാജന് ആയിരക്കണക്കിന് അണികളുണ്ടെങ്കിലും ജില്ലാ കമ്മിറ്റിയില്‍ ഒരാള്‍ പോലും ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ടില്ല.

പിണറായിയുടെ ആജ്ഞയും ആഗ്രഹവും പോലെ ഏറെക്കുറെ ജയരാജനെ രാഷ്ട്രീയ വനവാസത്തിലേക്ക് പാര്‍ട്ടി ഒതുക്കിക്കഴിഞ്ഞു. പാര്‍ട്ടിക്കു വേണ്ടി ജീവിക്കുകയും പാര്‍ട്ടിയുടെ പോരാട്ടങ്ങളില്‍ കരുക്കള്‍ നീക്കുകയും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം അല്ലാത്ത എല്ലാ പ്രസ്ഥാനങ്ങളെയും മുളയോടെ ചവിട്ടിമെതിക്കുകയും ചെയ്ത ജയരാജന്റെ വിലാസം സിപിഎം തൂത്തെറിഞ്ഞിരിക്കുന്നു.

നാലു പതിറ്റാണ്ടു നീണ്ട കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ടായിരുന്ന എം.വി. ജയരാജനും ഇ. പി. ജയരാജനും കോടിയേരിയും ശ്രീമതിയുമൊക്കെ ഉന്നതകളിലെത്തിയിട്ടും ജയരാജനെ പിണറായി അവര്‍ക്കൊപ്പം വളര്‍ത്തിയില്ല.

കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനം വഹിക്കുകയും പാര്‍ട്ടി ഓഫീസില്‍ താമസമാക്കുകയും ചെയ്ത ജയരാജന്‍ എല്ലാത്തരത്തിലും അപ്രസക്തനായിരിക്കുന്നു. മറ്റൊരു എംവി രാഘവനായി മാറാനുള്ള ആസ്തിയും ആയുസും പി ജയരാജന് ബാക്കിയില്ലതാനും.

2001 മുതല്‍ മൂന്നു തവണ കൂത്തുപറമ്പില്‍ നിന്ന് നിയമസഭാംഗമായിരുന്നു ജയരാജന്‍. കോടതി വിധിയെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനം നഷ്ടമായ 2005-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിലും വിജയിച്ചു.

ദേശാഭിമാനിയുടെ കണ്ണൂര്‍ യൂണിറ്റ് മാനേജരും ജനറല്‍ മാനേജരുമായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ പാട്യം കിഴക്കേ കതിരൂരില്‍ കാരായി കുഞ്ഞിരാമന്റെയും പാറായില്‍ ദേവിയുടേയും മകനായ ജനിച്ച ജയരാജന്റെ ജന്മവും ജീവിതവും സിപിഎമ്മിനു മാത്രമുള്ളതായിരനുന്നു.

ചോരച്ചാലുകള്‍ നീന്തിക്കയറിയ രാഷ്ട്രീയ ഇന്നലെകളില്‍ കൊലക്കേസുകള്‍ ഉള്‍പ്പെടെ അന്‍പതോളം കേസുകളില്‍ പ്രതിസ്ഥാനത്തെത്തി.

ചെറുപ്പത്തില്‍ എസ്.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ജയരാജന്‍ 1972-ല്‍ സി.പി.എം അംഗമായി. 1980 മുതല്‍ 1990 വരെ കൂത്തുപറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറിയും 1986-ല്‍ സി.പി.എം ജില്ലാക്കമ്മറ്റിയംഗവും 1990-ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 1998 മുതല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗവുമായി.

1999-ലെ തിരുവോണ നാളില്‍ രാഷ്ട്രീയ എതിരാളികളുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ജയരാജന് ഇന്നും കൈകള്‍ക്ക് ചലനശേഷി പരിമിതമാണ്.

2010-ല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ വ്യക്തിപരമായ ആക്ഷേപം ഉയര്‍ന്നതോടെ ഇദ്ദേഹം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായി.

2011 മുതല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ 2015 മുതല്‍ പിണറായി വിജയനും കണ്ണൂര്‍ സിപിഎം ലോബിക്കും കണ്ണിലെ കരടായി മാറി.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിക്കാനായ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. കോണ്‍ഗ്രസിലെ കെ. മുരളീധരനോട് പരാജയപ്പെട്ടതിനുശേഷം തിരികെ സെക്രട്ടറി സ്ഥാനം നല്‍കാന്‍ പിണറായി താല്‍പര്യപ്പെട്ടില്ല.

കതിരൂര്‍ മനോജ് വധക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം പി. ജയരാജനെ മുന്‍പ് ചോദ്യം ചെയ്തിരുന്നു. ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയാണ്. ആര്‍എംപി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ജയരാജന്‍ ആരോപണ വിധേയനായിരുന്നുജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലാണ് ആര്‍.എസ്.എസ് നേതാവായ കതിരൂരിലെ മനോജ് കൊല്ലപ്പെടുന്നത്.

കണ്ണൂരിലെ കഠാരാഷ്ട്രീയത്തെ ജയരാജന്‍ താലോലിച്ചുവളര്‍ത്തി പാര്‍ട്ടിയില്‍ ഒരു വാടകക്കൊലയാളികളെ വളര്‍ത്തുവെന്ന ആരോപണം പലപ്പോഴായി ഉയരുകയും ചെയ്തു.

വടകര എംപിയായിരിക്കെ പി. സതീദേവിയുടെ രണ്ടാമത്തെ ലോക്‌സഭാ ഇലക്ഷനില്‍ ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ സ്ഥാനാര്‍ഥിയായി മുപ്പതിനായിരത്തോളം വോട്ടുകള്‍ പിടിച്ചതിലും സതീദേവിയെ തോല്‍പ്പിച്ചതിലുള്ള അമര്‍ഷവുമാണ് അതിദാരുണമായ കൊലപാതകത്തിന് കളമൊരുക്കിയതെന്ന് ആരോപണം ഇന്നും നിലനില്‍ക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തുവച്ച് വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം  (6 hours ago)

താമരശ്ശേരിയിലെ ഒന്‍പത് വയസുകാരിയുടെ മരണം ; കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധ തന്നെ  (6 hours ago)

തെരുവുകളില്‍ നിന്നും ജാതിപ്പേരുകള്‍ എടുത്ത് മാറ്റാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സുരേഷ് ഗോപിയുടെ വാദം തള്ളി ദേവന്‍; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ദേവന്‍  (7 hours ago)

സിനിമതാരങ്ങളുടെ വീടുകളിലെ ഇഡി റെയ്ഡ്: ശബരിമല സ്വര്‍ണപ്പാളി വിവാദം മുക്കാനാകുമെന്ന് സുരേഷ് ഗോപി  (7 hours ago)

എല്‍ഡിഎഫ്- യുഡിഎഫ് റാലിക്കിടെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരുക്ക്  (7 hours ago)

മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്; 22 കാരന്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുക്കുന്നതിനിടെയാണ് സംഭവം  (8 hours ago)

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  (8 hours ago)

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട  (8 hours ago)

യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍  (10 hours ago)

സിഡാക് - ൽ ഒഴിവുകൾ  (10 hours ago)

ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ്  (10 hours ago)

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി  (10 hours ago)

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്  (10 hours ago)

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ  (10 hours ago)

Malayali Vartha Recommends