Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പി. ജയരാജനെ കടുംവെട്ട് വെട്ടി പിണറായി വിജയൻ... പിണറായി ജയരാജനെ ഒപ്പം വളര്‍ത്തില്ല...

09 MARCH 2021 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണായകമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കണ്ണൂരില്‍ മൂന്നു പതിറ്റാണ്ടിലേറെയായി സിപിഎമ്മിന്റെ മുന്‍നിര വിലാസമായിരുന്ന പി. ജയരാജനെയും സഹോദരിയും മുന്‍ എംപിയുമായ പി. സതീദേവിയെയും പിണറായി പക്ഷം തക്കം നോക്കി വെട്ടിനിരത്തി. പി.ജെ. ആര്‍മിയുടെ പ്രകടനങ്ങളും പ്രതിഷേധങ്ങളും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം.

കണ്ണൂര്‍ സിപിഎമ്മില്‍ പിണറായി വിജയനും പാര്‍ട്ടിയ്ക്കും ഉയരത്തിലേക്ക് ജയരാജന്‍ പി.ജെ. ആര്‍മിയുടെ അകമ്പടിയില്‍ വളര്‍ന്നു പന്തലിച്ചതോടെ രണ്ടു വര്‍ഷം മുന്‍പേ ശിഖിരം വെട്ടി, ഇപ്പോഴിതാ തായ്ത്തടിയും വെട്ടിയിരിക്കുന്നു. മുന്‍ എംപി ജനാധിപത്യ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹിയുമായ പി. സതീദേവിയും സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടു.

കണ്ണൂരില്‍ പി. ജയരാജന് ആയിരക്കണക്കിന് അണികളുണ്ടെങ്കിലും ജില്ലാ കമ്മിറ്റിയില്‍ ഒരാള്‍ പോലും ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ടില്ല.

പിണറായിയുടെ ആജ്ഞയും ആഗ്രഹവും പോലെ ഏറെക്കുറെ ജയരാജനെ രാഷ്ട്രീയ വനവാസത്തിലേക്ക് പാര്‍ട്ടി ഒതുക്കിക്കഴിഞ്ഞു. പാര്‍ട്ടിക്കു വേണ്ടി ജീവിക്കുകയും പാര്‍ട്ടിയുടെ പോരാട്ടങ്ങളില്‍ കരുക്കള്‍ നീക്കുകയും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം അല്ലാത്ത എല്ലാ പ്രസ്ഥാനങ്ങളെയും മുളയോടെ ചവിട്ടിമെതിക്കുകയും ചെയ്ത ജയരാജന്റെ വിലാസം സിപിഎം തൂത്തെറിഞ്ഞിരിക്കുന്നു.

നാലു പതിറ്റാണ്ടു നീണ്ട കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ടായിരുന്ന എം.വി. ജയരാജനും ഇ. പി. ജയരാജനും കോടിയേരിയും ശ്രീമതിയുമൊക്കെ ഉന്നതകളിലെത്തിയിട്ടും ജയരാജനെ പിണറായി അവര്‍ക്കൊപ്പം വളര്‍ത്തിയില്ല.

കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനം വഹിക്കുകയും പാര്‍ട്ടി ഓഫീസില്‍ താമസമാക്കുകയും ചെയ്ത ജയരാജന്‍ എല്ലാത്തരത്തിലും അപ്രസക്തനായിരിക്കുന്നു. മറ്റൊരു എംവി രാഘവനായി മാറാനുള്ള ആസ്തിയും ആയുസും പി ജയരാജന് ബാക്കിയില്ലതാനും.

2001 മുതല്‍ മൂന്നു തവണ കൂത്തുപറമ്പില്‍ നിന്ന് നിയമസഭാംഗമായിരുന്നു ജയരാജന്‍. കോടതി വിധിയെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനം നഷ്ടമായ 2005-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിലും വിജയിച്ചു.

ദേശാഭിമാനിയുടെ കണ്ണൂര്‍ യൂണിറ്റ് മാനേജരും ജനറല്‍ മാനേജരുമായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ പാട്യം കിഴക്കേ കതിരൂരില്‍ കാരായി കുഞ്ഞിരാമന്റെയും പാറായില്‍ ദേവിയുടേയും മകനായ ജനിച്ച ജയരാജന്റെ ജന്മവും ജീവിതവും സിപിഎമ്മിനു മാത്രമുള്ളതായിരനുന്നു.

ചോരച്ചാലുകള്‍ നീന്തിക്കയറിയ രാഷ്ട്രീയ ഇന്നലെകളില്‍ കൊലക്കേസുകള്‍ ഉള്‍പ്പെടെ അന്‍പതോളം കേസുകളില്‍ പ്രതിസ്ഥാനത്തെത്തി.

ചെറുപ്പത്തില്‍ എസ്.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ജയരാജന്‍ 1972-ല്‍ സി.പി.എം അംഗമായി. 1980 മുതല്‍ 1990 വരെ കൂത്തുപറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറിയും 1986-ല്‍ സി.പി.എം ജില്ലാക്കമ്മറ്റിയംഗവും 1990-ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 1998 മുതല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗവുമായി.

1999-ലെ തിരുവോണ നാളില്‍ രാഷ്ട്രീയ എതിരാളികളുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ജയരാജന് ഇന്നും കൈകള്‍ക്ക് ചലനശേഷി പരിമിതമാണ്.

2010-ല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ വ്യക്തിപരമായ ആക്ഷേപം ഉയര്‍ന്നതോടെ ഇദ്ദേഹം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായി.

2011 മുതല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ 2015 മുതല്‍ പിണറായി വിജയനും കണ്ണൂര്‍ സിപിഎം ലോബിക്കും കണ്ണിലെ കരടായി മാറി.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിക്കാനായ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. കോണ്‍ഗ്രസിലെ കെ. മുരളീധരനോട് പരാജയപ്പെട്ടതിനുശേഷം തിരികെ സെക്രട്ടറി സ്ഥാനം നല്‍കാന്‍ പിണറായി താല്‍പര്യപ്പെട്ടില്ല.

കതിരൂര്‍ മനോജ് വധക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം പി. ജയരാജനെ മുന്‍പ് ചോദ്യം ചെയ്തിരുന്നു. ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയാണ്. ആര്‍എംപി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ജയരാജന്‍ ആരോപണ വിധേയനായിരുന്നുജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലാണ് ആര്‍.എസ്.എസ് നേതാവായ കതിരൂരിലെ മനോജ് കൊല്ലപ്പെടുന്നത്.

കണ്ണൂരിലെ കഠാരാഷ്ട്രീയത്തെ ജയരാജന്‍ താലോലിച്ചുവളര്‍ത്തി പാര്‍ട്ടിയില്‍ ഒരു വാടകക്കൊലയാളികളെ വളര്‍ത്തുവെന്ന ആരോപണം പലപ്പോഴായി ഉയരുകയും ചെയ്തു.

വടകര എംപിയായിരിക്കെ പി. സതീദേവിയുടെ രണ്ടാമത്തെ ലോക്‌സഭാ ഇലക്ഷനില്‍ ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ സ്ഥാനാര്‍ഥിയായി മുപ്പതിനായിരത്തോളം വോട്ടുകള്‍ പിടിച്ചതിലും സതീദേവിയെ തോല്‍പ്പിച്ചതിലുള്ള അമര്‍ഷവുമാണ് അതിദാരുണമായ കൊലപാതകത്തിന് കളമൊരുക്കിയതെന്ന് ആരോപണം ഇന്നും നിലനില്‍ക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends