നഗ്നത പകർത്തുന്നത് ഹരമായി... ഇഷ്ട്ടപ്പെട്ടാൽ മോർഫ് ചെയ്ത വീണ്ടും നഗ്നത ആസ്വദിക്കും; ദുബായില്‍ പ്രവാസിയായ നാല്പതുകാരന്റെ ഹോബി എട്ടുനിലയിൽ പൊട്ടിയപ്പോൾ സംഭവിച്ചത്...
ബാത്ത്‌റൂമിനുള്ളില്‍ ഒളിക്യാമറ വെച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയിൽ. ഒപ്പം താമസിച്ചിരുന്ന അഞ്ച് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ പ്രവാസി ദുബായില്‍ അറസ്റ്റിലായത്. 41 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായത്. ബാത്തറൂമിന്റെ സീലിംഗില്‍ പോര്‍ട്ടബിള്‍ ചാര്‍ജറും മെമ്മറി കാര്‍ഡും അടക്കമുള്ള ഉപകരണങ്ങള്‍ ഒളിപ്പിച്ചു വെച്ചായിരുന്നു രണ്ട് കിടപ്പുമുറികളുള്ള ഫ്‌ളാറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഒരു ദമ്ബതിമാരും അവരുടെ സഹോദരിയും മറ്റ് മൂന്ന് പേരുമാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍.
കൂട്ടത്തില്‍ ഒരാള്‍ കുളിക്കാന്‍ കയറിയപ്പോഴാണ് ക്യാമറ ലെന്‍സ് പോലൊന്ന് കണ്ടത്. അടുത്ത ദിവസം ബാത്ത്‌റൂമില്‍ കയറിയ സ്ത്രീ ക്യാമറ കണ്ടെത്തി. തുടര്‍ന്ന് ക്യാമറ പരിശോധിക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു. പരിശോധനയില്‍ ഫ്‌ളാറ്റിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ നഗ്നദൃശ്യം കണ്ടെത്തി. ഉറക്കമുണര്‍ന്ന ഇയാള്‍ ക്യാമറ കണ്ടെത്തിയെന്ന് മനസിലാക്കി അത് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു.
എന്നാല്‍ ഇവര്‍ കൊടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രതി അപേക്ഷിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. മറ്റാരുടെയും ദൃശ്യങ്ങള്‍ ഇല്ലെന്നും അയാള്‍ ഉറപ്പ് പറഞ്ഞു. ഇതോടെ പ്രതിയെ സ്ത്രീകള്‍ വെറുതെ വിട്ടു. എന്നാല്‍ മറ്റൊരു സ്ത്രീ മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് എല്ലാവരുടെയും നഗ്നദൃശ്യം കണ്ടെത്തിയത്. മാത്രമല്ല മാസങ്ങള്‍ക്ക് മുമ്ബ് ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയുടെയും നഗ്നദൃശ്യങ്ങള്‍ ക്യാമറയില്‍ ഉണ്ടായിരുന്നു. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ക്യാമറ സ്ഥാപിച്ചിരുന്നു. ഒപ്പം താമസിച്ച എല്ലാവരുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ഇഷ്ടമുള്ളവരുടെ എഡിറ്റ് ചെയ്ത് സൂക്ഷിച്ചുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്രതിയെ ദുബായ് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha