Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാട്ടില്‍ പോകാന്‍ ലീവ് ചോദിച്ചതിന് സ്‌പോന്‍സര്‍ വെടിവെച്ചു! പ്രവാസിയുടെ നില ഗുരുതരം.. പ്രാര്‍ത്ഥനയോടെ കുടുംബം

21 NOVEMBER 2020 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...

നാട്ടില്‍ പോകുന്നതിനായി ലീവ് ചോദിച്ചെത്തിയ ഇന്ത്യക്കാരനെ അദ്ദേഹത്തിന്റെ സ്‌പോന്‍സര്‍ മുഖത്ത് വെടിവെച്ച് പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ബീഹാര്‍ സ്വദേശിയായ ഹൈദര്‍ അലി(35)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹം ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ ജീവനക്കാരന് വെടിയേറ്റ കാര്യം അദ്ദേഹത്തിന്റെ കുടുംബവും ദോഹയിലെ ഇന്ത്യന്‍ എംബസി പ്രതിനിധികളും സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29നായിരുന്നു സംഭവം.

ചമ്പാരന്‍ ജില്ലക്കാരനാണ് ഹൈദര്‍ അലി. ആറു വര്‍ഷമായി ഖത്തറില്‍ വെല്‍ഡിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഹൈദര്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് നാട്ടിലേയ്ക്ക് പോകാനായി തയാറായത്. ഒക്ടോബര്‍ 30ന് ഡല്‍ഹിയിലേയ്ക്ക് ടിക്കറ്റും എടുത്തിരുന്നു. ഈ വിവരം പറഞ്ഞ് അനുവാദം ചോദിക്കുന്നതിനായി സ്‌പോന്‍സറുടെ വീട്ടിലേയ്ക്ക് എത്തിയതായിരുന്നു ഹൈദര്‍ അലി. എന്നാല്‍ ഇരുവരുടെയും സംസാരം തര്‍ക്കത്തിലേയ്ക്ക് വഴിമാറുകയും സ്‌പോന്‍സര്‍ തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു. നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ ഹൈദര്‍ അപകട നില തരണം ചെയ്തുവെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം.

കേരളത്തില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ഹൈദരിന്റെ സഹോദരന്‍ അഫ്‌സര്‍. വിവരമറിഞ്ഞ് ഇദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. ദുരന്ത വാര്‍ത്തയറിഞ്ഞ് ഹൃദ്രോഗിയായ പിതാവ് ബോധരഹിതനായി ആശുപത്രിയിലാണെന്നും ഹൈദരിന്റെ മക്കളോട് വിവരം ഒന്നും പറഞ്ഞിട്ടില്ലെന്നും അഫ്‌സര്‍ പറയുന്നു. അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറ് മക്കളാണ് ഹൈദര്‍ അലിയ്ക്ക്. ദുരന്തത്തില്‍ നിന്നും അദ്ദേഹം തിരിച്ചെത്തുന്നതും കാത്ത് പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ഈ കുടുംബം.

നിര്‍ഭാഗ്യകരമായ സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അലിയുടെ ഇന്ത്യയിലെ കുടുംബവുമായി നിരന്തരം ബന്ധം പുലര്‍ത്തികൊണ്ടിരിക്കുകയാണ്. സംഭവ ശേഷം ഒളിവില്‍ പോയ സ്‌പോന്‍സര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എംബസി ഉദ്യോഗസ്ഥന്‍ ധീരജ് കുമാര്‍ പറഞ്ഞു.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (7 minutes ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (18 minutes ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (26 minutes ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (46 minutes ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (51 minutes ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (56 minutes ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (1 hour ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (6 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (6 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (6 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (6 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (6 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (6 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (7 hours ago)

Malayali Vartha Recommends