Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ​ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...


ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ച് ഇസ്രായേൽ.. ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്..


പശ്ചിമേഷ്യ കടുത്ത ആശങ്കയിലാണ്.. ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 2026ല്‍ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും..


അടുത്ത മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത.. ചൂട് വർധിച്ചു വരുന്ന സാഹചര്യവും..പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം...


മദ്ധ്യപൂര്‍വ്വേഷ്യയിലെ ആകാശം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചു പൂട്ടി.. ബഹറെയ്‌ന്, ഖത്തര്‍, കുവൈറ്റ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്..

പോരുന്നോ ദുബായ് ജെയിലിലേക്ക്?

11 JANUARY 2026 07:31 PM IST
മലയാളി വാര്‍ത്ത

More Stories...

ദോഹയിൽ 20 ഇടങ്ങളിൽ തുടരെ സ്ഫോടനങ്ങൾ... യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു

ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് വിമാനത്താവളം ഉൾപ്പെടെയുള്ളവ പ്രവർത്തനരഹിതമായി...പി വി സിന്ധു ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാർ വിദേശ വിമാനത്താവളങ്ങളിൽ കുടുങ്ങി,ഫിബ ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം മടങ്ങുകയായിരുന്ന ഇന്ത്യൻ പുരുഷ ബാസ്‌ക്കറ്റ്‌ബോൾ ടീം ഖത്തറിലെ ദോഹയിലും കുടുങ്ങിക്കിടക്കുന്നു

യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളും സർവ്വകലാശാലകളും ഓൺലൈൻ പഠന സംവിധാനത്തിലേക്ക് മാറുന്നു....

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം

പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...


പോരുന്നോ ദുബായ് ജെയിലിലേക്ക്?

 
  ഓസിൽ ഒരു വിദേശ ടൂർ, അടിച്ചുപൊളിച്ചു തിരിച്ചുവരാം. മടങ്ങിവരുമ്പോൾ പോക്കറ്റ് നിറയെ കാശ്. ശരാശരി മലയാളി ചെറുപ്പക്കാരൻ  മൂക്കും കുത്തി വീഴാൻ ഇതിലധികം വാഗ്ദാനമൊന്നും ആവശ്യമില്ല..    പോരുന്നോ ദുബായിലേക്ക്, അവിടൊന്ന് കറങ്ങാം, ഇഷ്ടം പോലെ കാശും തരാമെന്നു പറഞ്ഞാൽ രണ്ടാമതൊന്നാലോചിക്കാതെ എടുത്തുചാടുന്ന മലയാളികളുടെ എണ്ണത്തിൽ വർധന. ഇവരെത്തിച്ചേരുന്നത് ദുബായിലെ ജയിലുകളിലാണ് . പലപ്പോഴും ഇവർക്കു വിധിക്കുന്നത് വധശിക്ഷയും ..

 ഇങ്ങനെ ദുബായിലേക്ക് ക്ഷണിക്കുന്നവർ  കയ്യിൽ ഒരു പൊതി തരും. അത് ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ ആളെയും നിർത്തിയിട്ടുണ്ടാകും.ദുബായ് സ്വപ്നം കാണു പോകുന്നവർ ഈ ചെറിയ ജോലി ചെയ്യാൻ സർവ്വഥാ സന്നദ്ധരായിരിക്കും ..  ആ പൊതിയിൽ,പക്ഷെ  രാജ്യാന്തര മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള ലഹരിയാണ് എന്ന് ഇവർ അറിയുന്നത് ജയിലിൽ എത്തിയതിനു ശേഷമായിരിക്കും .

കർശന ഇമിഗ്രേഷൻ പൂർത്തിയാക്കി പിടിക്കപ്പെടാതെ പുറത്തിറങ്ങിയാൽ, നിങ്ങൾക്ക് മുകളിൽ പറഞ്ഞ പാക്കേജ് പ്രകാരമുള്ള സൗകര്യങ്ങളിൽ ചിലതൊക്കെ കിട്ടിയേക്കാം. പക്ഷേ, പിടിക്കപ്പെട്ടാൽ, നിങ്ങളെ ഇവിടേക്ക് അയച്ചവരോ നിങ്ങളുടെ പൊതി ഏറ്റുവാങ്ങാൻ നിൽക്കുന്നവരോ ആ പരിസരത്തു പോലുമുണ്ടാവില്ല. ഇത്തരം പൊതിയുമായി വരുന്നവരിൽ ബഹുഭൂരിപക്ഷവും പിടിക്കപ്പെടുക തന്നെ ചെയ്യുമെന്നതാണ് സത്യം. ഇവിടേക്ക് കയറ്റി വിടുന്നവർ അക്കാര്യം നിങ്ങളോടു പറയില്ല. സുഖമായി പുറത്തിറങ്ങാമെന്ന ഉറപ്പു മാത്രമേ നൽകൂ.

 ദിവസവും ലക്ഷക്കണക്കിന് ആളുകളെ കണ്ടും പെരുമാറ്റം മനസ്സിലാക്കിയും പ്രവർത്തിക്കുന്ന സംവിധാനമാണ് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ ഇമിഗ്രേഷനിലുള്ളത്. നിങ്ങളുടെ ബാഗിലെ സംശയാസ്പദമായ പൊതി യന്ത്രക്കണ്ണുകളും മനുഷ്യക്കണ്ണുകളു ഒരുപോലെ കണ്ടെത്തും. ഇതിന്റെയൊന്നും പിടിയിൽ പെടാതെ പുറത്തിറങ്ങാൻ ലക്ഷത്തിൽ ഒരാൾക്കു സാധിച്ചേക്കും. പക്ഷേ, ആ ഒരാൾ നിങ്ങൾ ആകണമെന്നില്ല. ലഹരികടത്തു കേസിൽ ഗൾഫ് രാജ്യങ്ങളിൽ പിടിയിലാകുന്ന മലയാളികളുടെ എണ്ണത്തിൽ അടുത്ത കാലത്തായി വൻ വർധനയുണ്ട്. സൗജന്യ വിദേശ യാത്രയും പെട്ടെന്നു പണമുണ്ടാക്കാനുള്ള വ്യഗ്രതയുമാണ് ഈ ചെറുപ്പക്കാർക്കു വിനയാകുന്നത്. അറസ്റ്റിലായവരിൽ കൂടുതലും നിർധന വീടുകളിൽ നിന്നുള്ളവരാണ്.

 


 
 കുവൈത്ത്, സൗദി, ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ലഹരികടത്തിനു വധശിക്ഷ വരെ ലഭിക്കാം. ഇവിടെ പിടിക്കപ്പെട്ടവരിൽ നാട്ടിലെ കോളജുകളിൽ നിന്നുള്ള കുട്ടികളുണ്ട്. ലഹരി കടത്തിനു പിടിച്ചാൽ, ആദ്യം വൈദ്യപരിശോധന നടത്തും. പരിശോധനയിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നു തെളിഞ്ഞാൽ അതിനു വേറെ ശിക്ഷയുണ്ട്. വിലങ്ങ് അണിയിച്ചാണ് ആശുപത്രിയിൽ അടക്കം കൊണ്ടുപോവുക.

പിടിയിലായവരുടെ ശരാശരി പ്രായം 18 – 25 ആണ്. 3 ദിവസത്തെ കോളജ് ഫീൽഡ് ട്രിപ്പ്, വിനോദ യാത്ര എന്നൊക്കെ പറഞ്ഞ് വീട്ടുകാരെ പറ്റിച്ചാണ് പലരും വിദേശത്തേക്കു വിമാനം കയറുന്നത്. ഈ ദിവസങ്ങളിൽ വാട്സാപ് വോയ്സ് മെസേജിലൂടെയാകും നാടുമായുള്ള ആശയവിനിമയം.
എന്നാൽ വിദേശത്തെത്തി പിടിക്കപ്പെടുന്നതോടെ ഇവരെക്കുറിച്ചുള്ള ഒരു വിവരവും പിന്നീട് പുറം ലോകം അറിയില്ല. ആഴ്ചകളോളം മക്കളെ കാണാതെ വിഷമിക്കുന്ന മാതാപിതാക്കൾ ഒടുവിൽ അവർ അകപ്പെട്ട കെണി അറിയുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും. ലഹരി കേസിൽ ശിക്ഷിക്കപ്പെട്ടു നാടു കടത്തപ്പെടുന്നവർക്ക് പിന്നീട് ഒരിക്കലും ഒരു ഗൾഫ് രാജ്യത്തും തിരികെ വരാൻ സാധിക്കില്ല.

ലഹരി മാഫിയകളുടെ വലയിൽ അറിഞ്ഞുകൊണ്ട് ഇരകളാകുന്നവരും ചതിക്കപ്പെടുന്നവരും ഉണ്ട്. ലഹരി സംഘം നൽകുന്ന ‘പൊതി’ നിശ്ചിത തുക പ്രതിഫലമായി സ്വീകരിച്ച് വിദേശത്തെ ഏജന്റിന് എത്തിച്ചു കൊടുക്കുന്നവരാണ് അറിഞ്ഞു കൊണ്ട് ചെയ്യുന്നവർ. വിദേശത്തു ജോലി ചെയ്യുന്നവരെയോ ആദ്യമായോ പോകുന്നവരെയോ തെറ്റിദ്ധരിപ്പിച്ച് വേണ്ടപ്പെട്ടവർക്കുള്ള മരുന്നോ മറ്റെന്തെങ്കിലും വസ്തുക്കളോ ആണെന്ന വ്യാജേന നൽകി കെണിയിൽ വീഴുന്നവരാണ് രണ്ടാമത്തെ കൂട്ടർ.

 



യുഎഇ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024ൽ മാത്രം ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 13,513 പേരെ പിടികൂടി.  2020ൽ ഇത് 6,973 ആയിരുന്നു. നാലു വർഷത്തിനിടയിൽ ഇരട്ടിയിലേറെ വർധന. നൂതന സാങ്കേതിക സംവിധാനങ്ങൾ പരിശോധനകൾ ഉപയോഗിച്ചുള്ള പരിശോധന ശക്തമാക്കിയതോടെയാണ് പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടിയത്.

 ഇന്ത്യയുമായി യുഎഇയ്ക്ക് കുറ്റവാളി കൈമാറ്റ കരാർ നിലവിലുള്ളതിനാൽ പ്രതികളെ പിടികൂടി പരസ്പരം കൈമാറും. കുറ്റം തെളിഞ്ഞാൽ 5 വർഷം തടവും 50,000 ദിർഹം പിഴയുമാണ് യുഎഇയിൽ ശിക്ഷ. എന്നാൽ കുവൈത്ത്, സൗദി, ഒമാൻ എന്നീ രാജ്യങ്ങളിൽ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിച്ചേക്കാം. ഇതിനു പുറമെ വൻ തുക പിഴയും അടയ്ക്കേണ്ടിവരും. ഖത്തറിൽ ജീവപര്യന്തം തടവും 2 മുതൽ 5 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. ബഹ്റൈനിലും കടുത്ത ശിക്ഷയുണ്ട്.

 വിദേശ ജയിലുകളിൽ നിലവിൽ 10,152 ഇന്ത്യക്കാരാണ് തടവിലുള്ളത്. ഇതിൽ സൗദിയിൽ ആണ് ഏറ്റവും കൂടുതൽ .(2,633 പേർ  . രണ്ടാം സ്ഥാനത്ത് യുഎഇ (2,518 പേർ

 



ഖത്തർ 611, കുവൈത്ത് 387, ബഹ്റൈൻ 181, ഒമാൻ 148 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളിൽ തടവിലുള്ള ഇന്ത്യക്കാരുടെ കണക്ക്. ഇതിൽ ലഹരി കേസിൽ ഉൾപ്പെടെ വധശിക്ഷ കാത്തുകഴിയുന്നവരും ഉൾപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തെ വിഭവങ്ങളെ കൈപ്പിടിയില്ലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ തങ്ങള്‍ക്ക്‌ വഴങ്ങാത്ത രാജ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്നത്‌; ഗാസയിലും ഉക്രൈനിലും ചോരപ്പുഴ ഒഴുക്കുന്നതിന്‌ കാരണമായി തീര്‍ന്നത്‌  (4 hours ago)

സർക്കാർ ആറ്റുകാൽ പൊങ്കാലയ്ക്കും നഗരവാസികൾക്കും കുടിവെള്ളം മുട്ടിക്കുന്നു; കുടം തലയിൽ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തി ബിജെപി  (4 hours ago)

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത്; സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, പാരസ്പര്യത്തി  (5 hours ago)

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്ക് ടൗൺഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തിൽ വീടുകൾ കൈമാറി; 5 ഏക്കർ ഭൂമിക്കുള്ള പട്ടയവും മുഖ്യമന്ത്രി വിതരണം ചെയ്തു  (5 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് വർണ്ണകൂടാരം; സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പ  (5 hours ago)

മധ്യസ്ഥ രാജ്യമായ ഒമാനിൽ ആക്രമണം; പ്രവാസിക്ക് പരിക്കേറ്റു; ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടാൽ സംസാരിച്ച് കൂടാ എന്നുണ്ടോ ? ഞാൻ രാഹുലിനെ കണ്ടാലും സംസാരിക്കും; രാഹുല്‍ - വി കെ ശ്രീകണ്ഠന്‍ എംപി കൂടിക്കാഴ്ച; നടുക്കുന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

സ്വ‍‍ർണവില; രണ്ടുലക്ഷം കടക്കുമോ?  (9 hours ago)

IRANതുടച്ചുനീക്കിയത് ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങളെ;  (9 hours ago)

ബാബ വംഗ പ്രവചിച്ചത്  (10 hours ago)

ഉച്ചതിരിഞ്ഞ് ഇടിമിന്നലും കാറ്റും.  (10 hours ago)

IRAN മേഖലയിൽ യുദ്ധം..  (10 hours ago)

ആറ്റുകാൽ പൊങ്കാല.... തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും  (10 hours ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ നാളെ...  (10 hours ago)

ബേബി വെറും ബേബി അല്ലെന്ന് തെളിയിക്കും  (11 hours ago)

Malayali Vartha Recommends