അബുദാബിൽ വിമാനത്താവളം രണ്ട് മാസത്തേക്ക് അടച്ചു, ഹെലികോപ്റ്ററുകൾക്ക് മാത്രം സർവീസ് നടത്താൻ അനുമതി, നവീകരണത്തിനായി റൺവേ അടച്ചിടുക ജൂലായ് 20 വരെ...!

നവീകരണ പ്രവർത്തനങ്ങൾക്കായി അബുദാബി അൽ ബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട് ഇന്ന് മുതൽ രണ്ടു മാസത്തേക്ക് അടച്ചിടും. ഹെലികോപ്റ്ററുകൾക്ക് മാത്രമാണ് സർവീസുകൾ നടത്താൻ അനുമതി.നവീകരണ പ്രവൃത്തി പൂർത്തിയായാൽ വലിയ വിമാനങ്ങൾക്കും സർവീസുകൾ നടത്താനാവുമെന്നാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കുന്നു.
1960ൽ തുറന്നു പ്രവർത്തിക്കാനാരംഭിച്ച അൽ ബത്തീൻ എക്‌സിക്യൂട്ടീവ് വിമാനത്താവളം 1982 വരെ അബുദാബിയിലെ പ്രധാന വിമാനത്താവളമായിരുന്നു. ജൂലായ് 20 വരെയാണ് റൺവേ നവീകരണത്തിനായി അടച്ചിടുക. പൂർണമായും വിപുലീകരണ പ്രവൃത്തി പൂർത്തിയാക്കി ജൂലായ് 21 ന് തന്നെ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വലിയ വിമാനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിലൂടെ അബുദാബിയിലെ പ്രധാന വിമാനത്താവളമെന്ന പേരിൽ വീണ്ടും അൽ ബത്തീൻ അറിയപ്പെടും.മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ആദ്യത്തെ സ്വകാര്യ ജെറ്റ് വിമാനത്താവളമാണ് അൽ ബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട്.
50 സ്വകാര്യ ജെറ്റുകൾ വരെ സ്റ്റാൻഡ് കപ്പാസിറ്റിയുള്ള വിമാനത്താവളമാണിത്. ഇവിടെ നിലവിൽ അൽ ജാബിർ ഏവിയേഷൻ, ഫാൽകോൺ ഏവിയേഷൻ സർവ്വീസ്, റോറ്റ്‌ന ജെറ്റ് എന്നിവയാണ് വിമാനത്താവളത്തിലെത്തുന്നത്.
https://www.facebook.com/Malayalivartha


























