അല്‍ജസീറ മാധ്യമപ്രവര്‍ത്തകയുടെ കൊലപാലതം, ഇസ്രായേലിന്റേത് അവകാശത്തിനും മേലുള്ള കടന്നുകയറ്റം, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി കണക്കാക്കണം, പ്രതികരിച്ച് ഖത്തര്‍

അല്‍ജസീറ മാധ്യമപ്രവര്‍ത്തകയെ വെടിവെച്ച് കൊലപ്പെടുത്തിയ ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയിൽ പ്രതികരിച്ച് ഖത്തർ വിദേശാകാര്യ മന്ത്രാലയം. അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇസ്രയേൽ ഭീകരതയുടെ തെളിവാണ് കൊലപാതകം. അന്താരാഷ്ട്ര സമൂഹം ഇതിൽ ഇടപെടണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ ആഖിലയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. ഫലസ്തീനിലെ വെസ്റ്റ്ബാങ്കിലാണ് സംഭവം. പ്രസ് ജാക്കറ്റും ഹെൽമറ്റും ധരിച്ച മാധ്യമപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടതെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ലുല്‍വ റാഷിദ് ട്വിറ്ററില്‍ കുറിച്ചു.
ഫലസ്തീൻ പൗരന്മാര്‍ക്കെതിരായ ഇസ്രായേലി സൈന്യത്തിന്റെ കടന്നുകയറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ലുല്‍വ വ്യക്തമാക്കിയിരുന്നു.അക്രമത്തെ ഹീനമായ കുറ്റകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും കണക്കാക്കണം. കുറ്റക്കാരെ അന്താരാഷ്ട്ര നിയമപ്രകാരം ശിക്ഷിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























