റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാൻ സൗദി, വിമാനത്താവളങ്ങള്‍ വഴി പ്രതിവര്‍ഷം 10 കോടി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ, പ്രാരംഭനടപടികള്‍ക്ക് തുടക്കം കുറിച്ച് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍

പ്രവാസികൾക്ക് കൂടുതൽ യാത്ര സൗകര്യവും കൈനിറയെ അവസങ്ങളുമാണ് സൗദി ഒരുക്കുന്നത്. യു.എ.ഇക്ക് പിന്നാലെ സൂപ്രധാനമായ മാറ്റങ്ങൾ വരരുത്താനാണ് സൗദിയുടെ പദ്ധതി.അതിൽ ചിലത് മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് കെട്ടടങ്ങിയതോടെ പ്രവാസികളേയും വിദേശികളേയും എല്ലാം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് സൗദി തുടക്കം കുറിച്ചിരിക്കുന്നത്.
റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാൻ ഒരുങ്ങുകയാണ് രാജ്യം.മികച്ചതും അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രധമാകും. വിമാനത്താവളങ്ങള്‍ വഴി പ്രതിവര്‍ഷം 10 കോടി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പ്രധാന നഗരങ്ങളായ റിയാദിലും ജിദ്ദയിലും വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കം കുറിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് അല്‍ദുഅയലിജ് പറഞ്ഞു. റിയാദില്‍ നടക്കുന്ന ഏവിയേഷന്‍ ഫോറത്തിലാണ് ഗാക പ്രസിഡന്‍റ് പ്രഖ്യാപനം നടത്തിയത്.
പദ്ധതി വഴി ടൂറിസം മേഖലയുടെ വികസനവും നിരവധി തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു. ഇതിനു പുറമേ ജി.ഡി.പി വളര്‍ച്ചയില്‍ വ്യോമയാന മേഖലയുടെ സംഭാവന നിലവിലുള്ളതിന്‍റെ മൂന്നിരട്ടിയായി ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്നതിനും പദ്ധതി വഴി സാധിക്കും.ടൂറിസം മേഖലയുടെ വളര്‍ച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്.
രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നത്.പുതിയ വിമാനത്താവളങ്ങൾ വരുന്നതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.ഇത് പ്രവാസികൾക്ക് തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നു. നിരവധി ഗുണങ്ങളാണ് സൗദിയുടെ പുതിയ പദ്ധതികളിലൂടെ പ്രവാസികൾക്ക് വന്നുചേരുന്നത്.
അതേസമയം, ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ. വിപണി മൂല്യം 2.464 ട്രില്യണ്‍ ഡോളറിലെത്തിയതോടെ സാങ്കേതിക വ്യവസായ രംഗത്തെ ഭീമന്‍ ആപ്പിളിനെ പിന്നിലാക്കിയാണ് അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്.
സൗദി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചത്തെ ട്രേഡിങ്ങില്‍ അരാംകോയുടെ ഓഹരി വില ഉയര്‍ന്ന് 46.10 റിയാലായി. ആപ്പിളിന്‍റെ ഇപ്പോഴത്തെ മൂല്യം 2.461 ട്രില്യണ്‍ ഡോളറാണ്. ഉയര്‍ന്ന എണ്ണവില അരാംകോയുടെ സാധ്യതകളെ പിന്തുണച്ചതില്‍ പ്രധാന പങ്കുവഹിച്ചു. യു.എസ് കമ്ബനിയായ മൈക്രോസോഫ്റ്റ് 1.979 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി തൊട്ടുപിറകിലുണ്ട്.
https://www.facebook.com/Malayalivartha


























