ഇത്തരക്കാർക്ക് കടുത്ത ശിക്ഷാ നടപടികളുമായി സൗദി, നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്നവര്‍ക്ക് കനത്ത പിഴയും...തടവും, രാജ്യത്ത് തൊഴില്‍ നല്‍കുന്നതുൾപ്പെടെ ഗുരുതരമായ കുറ്റകൃത്യമാന്ന് അധികൃതരുടെ മുന്നറിയിപ്പ്...!

രാജ്യത്തിന് കോട്ടം തട്ടുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുന്ന രാജ്യമാണ് സൗദി. സ്വന്തം രാജ്യത്ത് അനധികൃതമായി കടന്നുകൂടുന്ന നടപടി ഒരു രാജ്യവും വെച്ചുപൊറുപ്പിക്കില്ല. അതിന് സഹായിക്കുന്നവർക്കും കര്‍ശന നടപടി സ്വീകരിക്കാൻ തന്നെയാണ് സൗദിയുടെ നീക്കം. നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൗദി അറേബ്യ.
ഇത്തരക്കാര്‍ക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.രാജ്യത്തേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നവര്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കുന്നതും, ഇവര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതും, വിവിധ സേവനങ്ങള്‍ നല്‍കുന്നതും, രാജ്യത്ത് തൊഴില്‍ നല്‍കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കാനുപയോഗിച്ച വാഹനങ്ങള്‍, ഇവര്‍ക്ക് താമസസൗകര്യങ്ങള്‍ ഒരുക്കിയ പാര്‍പ്പിടങ്ങള്‍ എന്നിവയും അധികൃതര്‍ പിടിച്ചെടുക്കും. നിയമലംഘകര്‍ക്ക് കുറഞ്ഞത് 5 വര്‍ഷത്തെ തടവും ഒരു മില്യണ്‍ റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ജയിലില്‍ കഴിയുന്ന തടവുക്കാര്‍ക്ക് നല്‍ക്കുന്ന പൊതുമാപ്പിനുള്ള വ്യവസ്ഥകള്‍ സൗദി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി . 36 ഇനം കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ളവയ്ക്ക് പൊതുമാപ്പിന് അര്‍ഹതയുണ്ടാകും. ഈ പട്ടിക സൗദി ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിക്കും.
കൊലപാതകം, ബലാത്സംഗം, തീവ്രവാദം ഉള്‍പ്പെടെയുള്ള കേസുകളില്‍പെട്ടവര്‍ക്ക് ഇളവുകള്‍ ലഭിക്കില്ല. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പൊതുമാപ്പ് പ്രഖ്യാപിക്കുക.ബലാത്സംഗം, കൊലപാതകം,ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍, രാജ്യത്തെ തകര്‍ക്കുന്ന ഭീകര പ്രവര്‍ത്തനം, ഖുര്‍ആനെ അവഹേളിച്ച കേസില്‍ പിടിയിലായവര്‍, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.
പുതിയ പട്ടികയില്‍ ഉള്‍പ്പെടാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് പുറമെ രണ്ട് വര്‍ഷവും അതില്‍ കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞവര്‍ക്കും ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. കൂടാതെ ശിക്ഷയുടെ നാലില്‍ ഒരുഭാഗം പൂര്‍ത്തിയാക്കിയവര്‍ക്കും ഇളവ് ലഭിക്കാം. സൗദിയിലെ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് വര്‍ഷം തോറും പൊതുമാപ്പ് ആനൂകൂല്യം ലഭിക്കാറുണ്ട്.
https://www.facebook.com/Malayalivartha


























