മഹാമാരി വീണ്ടും പിടിമുറുക്കുന്നു, സൗദിയിൽ കൊവിഡ് കേസുകൾ കൂടുന്നു, ഫെബ്രുവരിക്ക് ശേഷം കേസുകൾ ഏറ്റവും ഉയർന്ന നിലയിൽ

സൗദിയിൽ രോഗമുക്തി നേടിയവരുടെ എണ്ണം കൂടുമ്പോൾ അതിനൊപ്പം കൊവിഡ് കേസുകൾ ഉയരുകയാണ്. മഹാമാരി വീണ്ടും പിടിമുറുക്കുന്നതിന്റെ സൂചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതുതായി 611 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചു.ഈ വർഷം ഫെബ്രുവരി 28 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
അതേസമയം കൊവിഡ് രോഗമുക്തി നിരക്കിൽ നേരിയ വർധനവുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ 172 പേർ കൊവിഡ് രോഗമുക്തി നേടി.ജിദ്ദ - 146, റിയാദ് - 138, മക്ക - 67, മദീന - 60, ദമ്മാം - 30, ത്വാഇഫ് - 28, അബഹ - 18, ജീസാൻ - 14, ഹുഫൂഫ് - 9, അൽബാഹ - 6, ബുറൈദ - 5, യാംബു - 5, ദഹ്റാൻ - 5, ഹാഇൽ - 4, സബ്യ - 4, ബേയ്ഷ് - 4, അൽഖർജ് - 4, തബൂക്ക് - 3, ഖമീസ് മുശൈത്ത് - 3, നജ്റാൻ - 3, ഖോബാർ - 3, അബൂ അരീഷ് - 3, ജുബൈൽ - 3, ബൽജുറൈഷി - 3, ഖുലൈസ് - 2, ഫർസാൻ - 2, അഫീഫ് - 2, ദവാദ്‍മി - 2, റാബിഖ് - 2, ഉനൈസ - 2, അൽറസ് - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 757,191ഉം രോഗമുക്തരുടെ എണ്ണം 742,927 ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രണ്ട് മരണങ്ങളും അധികൃതർ സ്ഥിരീകരിച്ചു.
ആകെ മരണങ്ങളുടെ എണ്ണം 9,110 ആയി.രോഗബാധിതരിൽ 5,593 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 56 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 22,368 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
https://www.facebook.com/Malayalivartha


























