സൗദിയിൽ ഇനി വിമാനങ്ങൾ തുരുതുരേ പറന്നിറങ്ങും, ലാഭകരമല്ലാത്ത റൂട്ടുകളില്‍ പറക്കാന്‍ എയർലൈനുകൾക്ക് പ്രോത്സാഹനം നൽകി സൗദിയുടെ പുതിയ വാഗ്ദാനം...!

ഒരു വമ്പൻ വാഗ്ദാനമാണ് ഇത്തവണ സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമായും എയർലൈനുകൾക്കും സൗദിയിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്കും ഒരു പോലെ ഗുണം ചെയ്യുന്നതാണിത്. പ്രധാന ആഗോള നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ലാഭകരമല്ലാത്ത റൂട്ടുകളില്‍ പറക്കാന്‍ എയർലൈനുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് സൗദിയുടെ പുതിയ വാഗ്ദാനം.
ഇത്തരം റൂട്ടുകളിൽ സർവീസ് നടത്തുകയാണെങ്കിൽ ഇൻസെന്റീവ് വാഗ്ദാനം ചെയ്താണ് ഇത്തവണ സൗദി എത്തിയിരിക്കുന്നത്. വിനോദ സഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിനും 2030-ഓടെ പ്രതിവർഷം 100 ദശലക്ഷം സന്ദർശകരെ ആകർഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. എങ്കിലും സൗദിയേക്ക് വരുന്ന യാത്രക്കാരെ സംബന്ധിച്ച് ഇത് ഒരു ആശ്വാസകരമായ വാർത്തയാണ്.
ഇൻസെന്റീവായി തുക എയർലൈനുകൾക്ക് നൽകുകയാണെങ്കിൽ ടിക്കറ്റ് നിരക്കിലും കിഴിവ് പ്രതീക്ഷിക്കാവുന്നതാണ്.എയർ കണക്റ്റിവിറ്റി പ്രോഗ്രാമിന്റെ' ഭാഗമായാണ് സർക്കാർ ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും പദ്ധതിയെക്കുറിച്ച് എയർലൈനുകളുമായി ചർച്ചകൾ നടത്തുകയാണെന്നും ഇതിലൂടെ ഏത് വിമാനക്കമ്പനികൾക്കും പിന്തുണ ലഭിക്കുമെന്നും ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഞങ്ങളുടെ പ്രധാന ടാര്‍ഗറ്റ് വിപണികളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുക എന്നതാണ് 'ഉദ്ദേശ്യം. ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട ഇത്തരം സ്ഥലങ്ങളിലേക്ക് നേരിട്ട് സര്‍വീസുകള്‍ നടത്തുന്നതില്‍ എയർലൈനുകൾക്ക് ഉണ്ടാകുന്ന നഷ്ടം ഈ പദ്ധതിയിലൂടെ പരിഹരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിൽ നിന്ന് നേരിട്ടാണ് ധനസഹായം എത്തുക.
എന്നാൽ ഇതിനായി എത്രമാത്രം ചെലവാകുമെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല. പദ്ധതിയുടെ ബജറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അടുത്ത വർഷം ലഭ്യമാകുമെന്നും പദ്ധതിയുടെ ഭാഗമായി സൂറിച്ചിലേക്കും ബാഴ്‌സലോണയിലേക്കും പറക്കുന്നതിന് ദേശീയ വിമാനക്കമ്പനിയായ സൗദിയയുമായി രാജ്യം ഇതിനകം കരാർ ഒപ്പിട്ടതായും അദ്ദേഹം അറിയിച്ചു.
അതേസമയം ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായി സൗദി അറേബ്യ പുതിയ വിസാ പദ്ധതി ഉടൻ അവതരിപ്പിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. സൗദി അറേബ്യ 2019ൽ ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും വിനോദ സഞ്ചാരത്തിനായി രാജ്യത്തേക്ക് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























