പ്രവാസികൾക്ക് വില്ലനായി വീണ്ടും എത്തുന്നു, ഒരിടവേളയ്ക്ക് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നും, അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കണം, സ്ഥിതി നിരീക്ഷിച്ചുവരുന്നതായി കുവൈത്ത്...!

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇതിൽ ആശങ്കപ്പെടുന്നവരിൽ ഏറെയും പ്രവാസികളാണ്.നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ദുരിതമനുഭവിച്ചത് പ്രവാസികളാണ്. കാരണം നിയന്ത്രണങ്ങളും നിബന്ധനകളും ഒക്കെയായി ഒരുപാട് പേരെ ഇത് ദുരിതത്തിലാക്കി.
ഉള്ള ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവരും കുറവല്ല.ഇതിന്റെ എല്ലാം ഓർമ്മകൾ അത്ര പെട്ടെന്ന് ഒന്നും പ്രവാസികൾ മറക്കാനിടയില്ല. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഗള്‍ഫ് മേഖലയിലും കോവിഡ് കേസുകളുടെ വര്‍ധനവുണ്ട്. ഈ സാഹചര്യത്തിൽ സ്ഥിതി നിരീക്ഷിച്ചുവരുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
ലോകാരോഗ്യ സംഘടനയുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. അതുപോലെ അണുബാധ തടയുന്നതിനായി അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
കൂടാതെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടഞ്ഞ സ്ഥലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുമാത്രം പങ്കെടുക്കണം. ശ്വാസകോശ ലക്ഷണങ്ങളുള്ള വ്യക്തികള്‍ മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണം. അണുബാധ തടയാന്‍ കുട്ടികള്‍ വേനല്‍ക്കാല ക്ലബുകളില്‍ പോകുന്നത് ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
നിലവിലെ സ്ഥിതി നിരീക്ഷിച്ചുകൊണ്ടാണ് മന്ത്രാലയ വക്താവ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. രാജ്യത്ത് കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ആരും കഴിയുന്നില്ലെന്ന് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. അതിനിടെ കുവൈത്തിലെ പ്രതിദിന കോവിഡ് കേസ് 400 കവിഞ്ഞു. ഒരാഴ്ചയായി ഗണ്യമായ വര്‍ധനവാണ് ഉണ്ടാകുന്നത്. 22 പേരാണ് കോവിഡ് വാര്‍ഡുകളില്‍ ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha

























