സൗദിയുടെ ചടുല നീക്കം, അഴിമതിക്കാരെ എല്ലാത്തിനേയും കൂട്ടത്തോടെ പൊക്കി, അഴിമതിയും കൈക്കൂലി വാങ്ങിയതടക്കം കണ്ടെത്തിയ സാഹചര്യത്തിൽ ജഡ്ജിമാർ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് തടവും പിഴയും...!

ഒരു തരത്തിലുള്ള അഴിമതിയും വെച്ചു പൊറുപ്പിക്കാത്ത ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. തെറ്റ് ചെയ്തവർക്ക് ഒരു പക്ഷാപാതവും കൂടാതെ ശിക്ഷ വിധിക്കും. അതിപ്പോൾ സ്വദേശികളെന്നില്ല, പ്രവാസികളെന്നില്ല. തെറ്റ് ആരു ചെയ്താലും അവർ നിയമ വിധേയമായി ശിക്ഷക്കുക തന്നെ ചെയ്യും. ഇപ്പോൾ ഇവിടെ തെറ്റുകാരെന്ന് തെളിഞ്ഞിരിക്കുന്നത് നിയമപാലകരാണ്.
ഇവർ അഴിമതിയും കൈക്കൂലി വാങ്ങിയതടക്കം കണ്ടെത്തിയ സാഹചര്യത്തിൽ നിയമപാലകർക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് സൗദി കോടതി.മുന്‍ ജഡ്ജിമാരും ശൂറാ കൗണ്‍സില്‍ അംഗവും പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥനും അംബാസഡറും അടക്കമുള്ളവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിര്‍മാണം എന്നീ കേസുകളിൽ പ്രതികളാണ് ഇവർ.
ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിയാണ് പതിനൊന്ന് പ്രധാന കേസുകളില്‍ കോടതി പ്രഖ്യാപിച്ച ശിക്ഷ വിധികള്‍ പരസ്യപ്പെടുത്തിയത്.മുന്‍ശൂറാ കൗണ്‍സില്‍ അംഗവും ജഡ്ജിയുമായ വ്യക്തിക്ക് കൈക്കൂലി കേസില്‍ ഏഴര വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും കൂട്ടുപ്രതികളായ ആറു സൗദി പൗരന്മാര്‍ക്ക് രണ്ടര വര്‍ഷം വീതം തടവും ഒരു ലക്ഷം റിയാല്‍ പിഴയും വിധിച്ചു.
അധികാര ദുര്‍വിനിയോഗം നടത്തി വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയ എന്‍ഫോഴ്സ്മെന്റ് കോടതി ചീഫ് ജസ്റ്റിസിനും ഒരു വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അധികാര ദുര്‍വിനിയോഗത്തോടൊപ്പം ബ്രിഗേഡിയര്‍ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനും മറ്റു രണ്ടു സൈനിക ഉദ്യോഗസ്ഥര്‍ക്കും വ്യാജരേഖ നിര്‍മാണം, പൊതുസ്വത്ത് ധൂര്‍ത്തടിക്കല്‍ എന്നീ കേസുകളില്‍ ഒരു വര്‍ഷം വീതം തടവും 20,000 റിയാല്‍ വീതം പിഴയുമാണ് മറ്റൊരു കേസിലെ വിധി.
കോടതി വിധിയില്‍ കൃത്രിമം കാണിച്ച ജനറല്‍ കോടതി മുന്‍ ജഡ്ജിക്ക് നാലര വര്‍ഷം തടവും 1,10,000 റിയാല്‍ പിഴയും, ഇതേ കോടതിയിലെ മറ്റൊരു ജഡ്ജിക്ക് രണ്ടര വര്‍ഷം തടവും 10,000 റിയാല്‍ പിഴയും, കേസിലെ കൂട്ടുപ്രതിയായ സൗദി വനിതക്ക് ആറു മാസം തടവും 10,000 റിയാല്‍ പിഴയുമാണ് ശിക്ഷ.
അധികാര ദുര്‍വിനിയോഗം നടത്തിയ മുന്‍ നഗരസഭ മേധാവി, ആരോഗ്യ വകുപ്പ് മേധാവി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍, മുന്‍ അംബാസഡര്‍, മുന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ ഉന്നത പദവികളില്‍ സേവനമനുഷ്ടിച്ചവര്‍ക്കാണ് മറ്റു കേസുകള്‍ തെളിഞ്ഞതോടെ കോടതി പിഴയും തടവ് ശിക്ഷയും വിധിച്ചത്. എട്ടു മാസം മുതല്‍ നാലു വര്‍ഷം വരെ തടവും 50000 മുതല്‍ 60000 വരെയുള്ള പിഴയുമാണ് ഇവര്‍ക്ക് കോടതി നല്‍കിയിട്ടുള്ള ശിക്ഷകള്‍.
https://www.facebook.com/Malayalivartha

























