സൽമാൻ രാജാവിന്റെ പുതിയ നിർദ്ദേശം കിടുക്കി, പ്രായമായവർക്ക് നേരെ മോശമായ രീതിയില്‍ പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി, ഏറ്റെടുത്ത് പ്രവാസികളും

ഗൾഫ് രാഷ്ട്രങ്ങളിൽ തെറ്റുകുറ്റങ്ങൾ ചെയ്യുവർക്ക് അവിടുത്തെ നിയമം അനുശാസിക്കുന്ന ശിക്ഷ മറ്റ് രാജ്യങ്ങളും മാതൃകയാക്കണം എന്ന് നമ്മൾ പറയാറുണ്ട്.ഇത്തരത്തിൽ ചില മാതൃകാപരമായ ശിക്ഷാ നടപടികൾ ഇപ്പോഴും തുടരുകയാണ്. സൗദിയുടെ ഇപ്പോൾ അത്തരത്തിലൊരു നടപടിയാണ് സ്വീകരിക്കുന്നത്.
ഇനി പ്രായമായവർക്ക് നേരെ മോശമായ രീതിയില്‍ പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് രാജ്യത്തിന്റെ തീരുമാനം. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് കനത്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൗദി അറേബ്യ. കനത്ത പിഴയും, തടവും ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
പ്രായമായവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യത്ത് രൂപം നല്‍കിയിട്ടുള്ള പുതിയ നിയമങ്ങള്‍ പ്രകാരം പ്രായമായവര്‍ക്കെതിരെ മോശമായ രീതിയില്‍ പെരുമാറുന്ന വ്യക്തികള്‍ക്ക് ഒരു വര്‍ഷം വരെ തടവും, അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താവുന്നതാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
പ്രായമായ വ്യക്തികള്‍ക്ക് സംരക്ഷണവും, പ്രത്യേക പരിഗണനയും നല്‍കുന്നതില്‍ സൗദി അറേബ്യ എന്നും മുന്നില്‍ നില്‍ക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. പ്രായമായവര്‍ക്കെതിരെയുള്ള അധിക്ഷേപം, അവഗണന, തെറ്റായ പെരുമാറ്റങ്ങള്‍ തുടങ്ങിയവ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വേള്‍ഡ് എല്‍ഡര്‍ അബ്യൂസ് അവേര്‍നസ് ഡേ'-യുടെ ഭാഗമായാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
തെറ്റ് ചെയ്തവർക്ക് ഒരു പക്ഷാപാതവും കൂടാതെ ശിക്ഷ വിധിക്കുന്ന സൗദി അഴിമതിയും കൈക്കൂലി വാങ്ങിയതടക്കം കണ്ടെത്തിയ സാഹചര്യത്തിൽ നിയമപാലകർക്ക് ശിക്ഷ വിധിച്ചിരുന്നു. സൗദി കോടതിയാണ് നിയമപാലകർക്ക് ശിക്ഷ വിധിച്ചത്.
മുന്‍ ജഡ്ജിമാരും ശൂറാ കൗണ്‍സില്‍ അംഗവും പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥനും അംബാസഡറും അടക്കമുള്ളവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിര്‍മാണം എന്നീ കേസുകളിൽ പ്രതികളാണ് ഇവർ. ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിയാണ് പതിനൊന്ന് പ്രധാന കേസുകളില്‍ കോടതി പ്രഖ്യാപിച്ച ശിക്ഷ വിധികള്‍ പരസ്യപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























