സൗദി രണ്ടു കൽപ്പിച്ചു തന്നെ, വിമാന യാത്രയ്ക്കിടെയുള്ള മോഷണം തടയാൻ കടുത്ത ശിക്ഷാ നടപടികളുമായി മുന്നിട്ടിറങ്ങി സൗദി, കുറ്റകൃത്യം കണ്ടെത്തിയാല്‍ 5 വർഷം ജയില്‍ ശിക്ഷയും 1 കോടി രൂപ പിഴയും

സുരക്ഷിതരായി യാത്ര ചെയ്യാനാണ് ഏതൊരു യാത്രക്കാരനും ആഗ്രഹിക്കുന്നത്. ചിലപ്പോൾ യാത്രാവേളയിൽ പ്രവാസികൾക്ക് വിലപിടിപ്പുള്ള പലവസ്തുക്കളും കൊണ്ടുപോകേണ്ടതായോ കൊണ്ടുവരേണ്ടതായോ വന്നേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ഇനി നിങ്ങളുടെ സാധനങ്ങൾ വിമാനത്തിൽ ഡബിൾ സേഫായിരിക്കും. നഷ്ടപ്പെടുപ്പെടുമെന്ന് ഒരു കാരണവശാലും ഭയപ്പെടണ്ടതില്ല. വിമാന യാത്രയ്ക്കിടെയുള്ള മോഷണം തടയാൻ കടുത്ത ശിക്ഷാ നടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സൗദി.
വിമാനയാത്രക്കിടെ സഹയാത്രികരുടെ വസ്തുക്കളോ വിമാനത്തിന്റെ സ്വത്തുക്കളോ മോഷ്ടിക്കുന്നതിനെതിരെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൗദി അറേബ്യ. ഈ കുറ്റകൃത്യം കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്‍ഡ്യന്‍ രൂപ) പിഴയും ലഭിക്കുമെന്നും സൗദി മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അറസ്റ്റ് ഉള്‍പെടെയുള്ള നിയമനടപടികള്‍ ഇതിന്റെ പേരില്‍ സ്വീകരിക്കേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ നിയമം 154-ാം വകുപ്പ് അനുസരിച്ച് വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സാധനങ്ങളോ വിമാനത്തിലെ സാധനങ്ങളോ മോഷ്ടിക്കുന്നത് വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. രാജ്യത്തെ സിവില്‍ ഏവിയേഷന്‍ നിയമ പ്രകാരം 167-ാം വകുപ്പ് പ്രകാരമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത്. പ്രതികള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കവിയാത്ത തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെയുള്ള പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ.
അതുപോലെ ഇത്തരത്തിൽ ചില മാതൃകാപരമായ ശിക്ഷാ നടപടികൾ സൗദി നടപ്പിലാക്കാനൊരുങ്ങുകയാണ്. ഇനി പ്രായമായവർക്ക് നേരെ മോശമായ രീതിയില്‍ പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് രാജ്യത്തിന്റെ തീരുമാനം. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് കനത്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൗദി അറേബ്യ. കനത്ത പിഴയും, തടവും ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
പ്രായമായവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യത്ത് രൂപം നല്‍കിയിട്ടുള്ള പുതിയ നിയമങ്ങള്‍ പ്രകാരം പ്രായമായവര്‍ക്കെതിരെ മോശമായ രീതിയില്‍ പെരുമാറുന്ന വ്യക്തികള്‍ക്ക് ഒരു വര്‍ഷം വരെ തടവും, അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താവുന്നതാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
പ്രായമായ വ്യക്തികള്‍ക്ക് സംരക്ഷണവും, പ്രത്യേക പരിഗണനയും നല്‍കുന്നതില്‍ സൗദി അറേബ്യ എന്നും മുന്നില്‍ നില്‍ക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. പ്രായമായവര്‍ക്കെതിരെയുള്ള അധിക്ഷേപം, അവഗണന, തെറ്റായ പെരുമാറ്റങ്ങള്‍ തുടങ്ങിയവ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വേള്‍ഡ് എല്‍ഡര്‍ അബ്യൂസ് അവേര്‍നസ് ഡേ'-യുടെ ഭാഗമായാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
https://www.facebook.com/Malayalivartha

























