കോവിഡ് വ്യാപനം ഉയരുന്നു, കുവൈത്തിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി

കോവിഡ് വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഏർപ്പെടുത്താൻ കുവൈത്ത്. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി.കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ആരോഗ്യ മേഖലാ ജീവനക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയതായി അറിയിച്ചത്. കോവിഡ് കേസുകള്‍ ഉയരുകയാണെങ്കില്‍ അടച്ചിട്ട മുറികളില്‍ മാസ്‌ക് നിബന്ധന പുന:രാരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യക്കാര്‍ക്ക് ആധിപത്യമുള്ള കുവൈത്തിലെ നഴ്സിങ് മേഖലയില്‍ തൊഴിലെടുക്കുന്നവർ ഇതോടെ ആശങ്കയിലാണ്. കുവൈത്തില്‍ അവസരം തേടിയുള്ള ഉന്നതതല ഇടപെടലിന്റെ ഫലമായി 50 അംഗങ്ങളടങ്ങുന്ന ആദ്യ ബാച്ച് ഞായറാഴ്ച ഇവിടെ എത്തിക്കഴിഞ്ഞു.
ഇത് പ്രവാസികളായ നഴ്സുമാരുടെ ചങ്കിടിപ്പ് കൂട്ടുകയാണ്.കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ആശിഖുസ്സമാന്‍ 50 അംഗങ്ങളടങ്ങുന്ന ആദ്യ ബാച്ചിനെ സ്വീകരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളില്‍ ഇവരെ നിയമിക്കും. ഇനിയും ഇത്തരത്തിൽ കൂടുതൽ പേർ എത്തുമെന്നാണ് സൂചന.
കൂടുതല്‍ പേര്‍ വൈകാതെ എത്തുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ കലാം അബ്ദുല്‍ മുഅ്മിന്‍ നേരിട്ട് നടത്തിയ ഇടപെടലാണ് ബംഗ്ലാദേശി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുവൈത്തില്‍ അവസരമൊരുക്കിയത് എന്നാണ് വിവരം. പാകിസ്താനും മന്ത്രിതല ഇടപെടല്‍ വഴി കുവൈത്തില്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ട്.
കുവൈത്തിൽ ബംഗ്ലാദേശുകാര്‍ ഗാര്‍ഹികത്തൊഴില്‍, ശുചീകരണ തൊഴില്‍ മേഖലയിലാണ് കൂടുതലുള്ളത്. മെഡിക്കല്‍ രംഗത്ത് കൂടുതലായുള്ളത് ഇന്ത്യക്കാരും ഈജിപ്തുകാരുമാണ്. നല്ലൊരു ശതമാനം പാകിസ്താനികളുമുണ്ട്.
എന്നാൽ ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ വിട്ട് പ്രവാസികളായ നഴ്സുമാർ ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഇത് മൂലം പുതിയ കേന്ദ്രങ്ങളില്‍ നിന്ന് ആളുകളെ എത്തിക്കാനുള്ള കുവൈത്ത് ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നടപടിയെന്നാണ് വിലയിരുത്തൽ. എന്നാൽ കുവൈത്തിൽ തൊഴിൽ നോക്കുന്ന പ്രവാസി നഴ്സുമാർക്ക് കൂടുതൽ പേർ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നത് കൂടുതൽ തലവേദനയാകും.
https://www.facebook.com/Malayalivartha

























