കടലിനടിയിലൂടെ ഇന്റര്‍നെറ്റ് കേബിൾ പദ്ധതി, കുവൈത്തിനെ ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

ലോകത്തിലെ കടലിനടിയിലൂടെ ഉള്ള ഏറ്റവും നീളമേറിയ ഇന്റര്‍നെറ്റ് കേബിൾ ശൃംഖലയുമായി കുവൈത്തിനെ ബന്ധിപ്പിക്കാൻ പദ്ധതി.കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്തിന്റെ സമുദ്രപരിധിയില്‍ കേബിൾ സ്ഥാപിക്കുന്നതിന് ലൈസന്‍സ് നല്‍കുന്നത് വഴി കുവൈത്തിന് വരുമാനവുമുണ്ടാകും.
നിലവില്‍ രണ്ട് മറൈന്‍ കേബിളുകളുമായി കുവൈത്തിലെ ടെലി കമ്യൂണിക്കേഷന്‍ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ കാലപ്പഴക്കം കാരണം അതിലൊന്ന് കാര്യക്ഷമതയില്ലാതെ ഏറക്കുറെ പ്രവര്‍ത്തന രഹിതമാണ്.പുതിയ അന്തര്‍വാഹിനി കേബിൾ സ്ഥാപിക്കുന്നത് പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കും.രാജ്യത്ത് ഇപ്പോള്‍ മൂന്ന് ലാന്‍ഡ് കേബിളുകളുണ്ട്, നാലാമത്തെ ലാന്‍ഡ് കേബിളിന്റെ നിര്‍മാണം ആറുമാസത്തിനകം പൂര്‍ത്തിയാക്കും.
പൊതുജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കാന് പ്രാദേശിക കമ്പനികളെ സഹായിക്കുന്നതാണ് പുതിയ പദ്ധതി. കോര്‍പറേഷനുകളുടെ ഒരു കണ്‍സോര്‍ട്ട്യം നിര്‍മിക്കുന്ന അണ്ടര്‍വാട്ടര്‍ കേബിള്‍, ഗള്‍ഫ് രാജ്യങ്ങള്‍ വഴി ദക്ഷിണാഫ്രിക്കയിലേക്ക് നീളുകയും പിന്നീട് ലോകമെമ്പാടുമുള്ള ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























