ചർച്ചകൾ പരാജയം, കുവൈറ്റ് കിരീടാവകാശി പാർലമെന്റ് പിരിച്ചുവിട്ടു, രാജ്യത്ത് ഉടൻ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശം...

കുവൈറ്റ് കിരീടാവകാശി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പാർലമെന്റ് പിരിച്ചുവിട്ടു. രാജ്യത്ത് ഉടൻ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.പാർലമെന്റും സർക്കാറും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതോടെ ആണ് ഇത്തരം ഒരു നടപടിയിലക്ക് കടന്നത്.
രാജ്യത്തെ അഭിസംബോധന ചെയ്ത കിരീടാവകാശിയാണ് അമീറിന്റെ തീരുമാനം പ്രഖ്യാപിച്ചത്. കുവൈത്ത് മന്ത്രിസഭ രാജിവെച്ച് ഇപ്പോൾ കാവൽ മന്ത്രിസഭയാണ് തുടരുന്നത്.എതിർപ്പ് അവസാനിപ്പിക്കാനുള്ള നീക്കത്തെ പ്രതിപക്ഷ നിയമനിർമ്മാതാക്കൾ സ്വാഗതം ചെയ്തു.
കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് ദേശീയ താൽപ്പര്യം മുൻനിർത്തി ദേശീയ അസംബ്ലി പിരിച്ചുവിടാൻ അമീറിന് അധികാരമുണ്ട്.രാഷ്ട്രത്തിന്റെ സുസ്ഥിരതയും പുരോഗതിയും ലക്ഷ്യം വെച്ച് പാർലമെന്റ് പിരിച്ചുവിടാൻ അമീർ തീരുമാനിച്ചതായും ഇതുസംബന്ധിച്ച ഉത്തരവ് വരുന്ന മാസങ്ങളിൽ ഉണ്ടാകുമെന്നും ഡെപ്യൂട്ടി അമീർ പറഞ്ഞു.
ആഭ്യന്തര രാഷ്ട്രീയ രംഗം "വിയോജിപ്പുകളാലും വ്യക്തിപരമായ താൽപ്പര്യങ്ങളാലും കീറിമുറിക്കപ്പെടുന്നു" ഇത് ഒപെക് എണ്ണ ഉൽപാദകർക്ക് ഹാനികരമായി. എന്ന് കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹ് ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് രാജ്യത്തോട് സംസാരിക്കാൻ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു. 2020 നവംബറിലാണ് രാജ്യത്ത് അവസാനമായി പൊതു തെരഞ്ഞെടുപ്പ് നടന്നത്. ഇതിനു ശേഷം മൂന്നു തവണ മന്ത്രിസഭ രാജിവെക്കേണ്ടി വന്നിരുന്നു.
https://www.facebook.com/Malayalivartha

























