പ്രവാസികളോട് വീണ്ടും കടക്ക് പുറത്ത്, സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിച്ച് സൗദി, ആറ് മേഖലകളിൽ കൂടി നടപടികൾ വ്യാപിപ്പിക്കുന്നു, പുതിയ പ്രഖ്യാപനത്തിലൂടെ 33000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം...!

സൗദി അറേബ്യയിൽ സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിക്കുകയാണ്. കൂടുതൽ മേഖലകളിലക്ക് കൂടി സ്വദേശിവത്ക്കരണം നടപടികൾ പുരോഗമിക്കുകയാണ്. ആരോഗ്യ മേഖലയിലും സൗദിവത്കക്കരണം നടപ്പിലാക്കാനുള്ള നടപടികൾക്ക് പിന്നാലെ ആറ് മേഖലകളിൽ കൂടി നടപടികൾ വ്യാപിപ്പിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. 33000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
സൗദി മാനവവിഭവശേഷി- സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് സുലൈമാൻ അൽറാജിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.ഏഴോളം സെയിൽസ് ഔട്ട്ലെറ്റുകൾ, വാഹനങ്ങളുടെ പിരിയോഡിക് ഇൻസ്പെക്ഷൻ, പോസ്റ്റൽ ആന്റ് പാർസൽ സർവീസ്, കസ്റ്റമർ സർവീസ്, ഏവിയേഷൻ, ഒപ്റ്റിക്സ് മേഖലകളിലാണ് ഇപ്പോൾ സ്വദേശിവത്കരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഒപ്റ്റിക്സ് മേഖലയിൽ അൻപത് ശതമാനവും കസ്റ്റമർ സർവീസ് തസ്തികകളിൽ നൂറ് ശതമാനവും സ്വദേശികളെ നിയമിക്കും. ടെക്നിക്കൽ പിരിയോഡിക്കൽസ് മേഖലയിൽ രണ്ട് ഘട്ടങ്ങളിലായി നൂറ് ശതമാനവും പോസ്റ്റൽ ആന്റ് പാർസൽ മേഖലയിൽ എഴുപത് ശതമാനവുമാണ് അനുപാതം.
സെക്യൂരിറ്റി ആന്റ് സേഫ്റ്റി ഉൽപന്നങ്ങളുടെ വിൽപ്പന കേന്ദ്രം, ഇലവേറ്റർ, ലാഡർ ബെൽറ്റ് വിപണന കേന്ദ്രം, ടർഫ് ഉൽപന്നങ്ങൾ, സ്വിമ്മിംഗ് പൂൾ ഉൽപന്നങ്ങൾ, വാട്ടർ പ്യൂരിഫയർ, നാവിഗേഷൻ ഡിവൈസസ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വിപണന കേന്ദ്രങ്ങളിൽ എഴുപത് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് വ്യവസ്ഥ. പ്രവാസികൾ ഉൾപ്പെടെ സജ്ജീവമായ ഇത്തരം തസ്തികകളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്ന വലിയ തൊഴിൽ പ്രതിസന്ധിക്കാണ് വഴിവയ്ക്കുക.
പ്രവാസി ജീവനക്കാര്‍ ഏറെ ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിലും സൗദിവല്‍ക്കരണം നടപ്പിലാക്കാനുള്ള നടപടികളുമായി സൗദി മുന്നോട്ടുപോകുകയാണ്. റേഡിയോളജി, ഫിസിയോ തെറാപ്പി എന്നിവ ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ സ്‌പെസ്യലൈസേഷന്‍ ആവശ്യമായ ജോലികളില്‍ 60 ശതമാനത്തിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം.
റേഡിയോളജി, ഫിസിയോ തെറാപ്പി എന്നിവ ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ സ്‌പെസ്യലൈസേഷന്‍ ആവശ്യമായ ജോലികളില്‍ 60 ശതമാനത്തിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അതോടൊപ്പം മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ്, ടെക്ക്‌നിക്കല്‍ ജോലികളില്‍ 30 ശതമാനവും സൗദികള്‍ക്ക് മാത്രമാക്കും.
മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട സെയില്‍സ് ജോലികളില്‍ 40 ശതമാനത്തിലും സൗദികളെ മാത്രമേ നിയമിക്കാവൂ എന്നും മന്ത്രാലയം അനുശാസിക്കുന്നു. നിശ്ചിത കാലാവധി നല്‍കിയ ശേഷം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളെ പുറത്താക്കി സ്വദേശികള്‍ക്ക് അവസരം നല്‍കാനാണ് മന്ത്രാലയം നിര്‍ദ്ദേശം നൽകിയത്.ഘട്ടം ഘട്ടമായുള്ള സ്വദേശിവത്ക്കരണ നടപടികളുമായി മുന്നോട്ട് പോകാനുള്ള ഉറച്ച തീരുമാനത്തിൽ തന്നെയാണ് സൗദി.
https://www.facebook.com/Malayalivartha

























