പുതിയ സംവിധാനവുമായി ദുബായ്, ഏഴ് മൊബൈൽ ആപ്പുകൾ പുറത്തിറക്കി, ബലിപെരുന്നാളിന് അറവ് ശാലകളിൽ നേരിട്ട് എത്താതെ ആപ്പ് ഉപയോഗിച്ച് ബലികർമവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാം

പുതിയ സംവിധാനവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ദുബായ് നഗരസഭ. ബലിപെരുന്നാളിന് മുന്നോടിയായി വിശ്വാസികൾക്ക് വേണ്ടി പുതിയ ഏഴ് മൊബൈൽ ആപ്പുകൾ പുറത്തിറക്കിയിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ബലി മൃഗങ്ങളെ ഓർഡർ ചെയ്യാനും വാങ്ങാനും മാംസം വിതരണം ചെയ്യാനും സ്മാർട് ആപ്ലിക്കേഷന്‍ സംവിധാനം വിപുലരീകരിച്ചതായി അധികൃതർ പറഞ്ഞു.
മാംസം വിതരണം ചെയ്യാനും ഈ മൊബൈൽ ആപ്പുകൾ ഉപയോഗിക്കാനാകും. അൽ മവാഷി, തുർക്കി, ശബാബ് അൽ ഫരീജ്, ദബായിഹ് അൽദാർ, അൽ അനൂദ് സലോട്ടേഴ്‌സ്, ദബായിഹ് യുഎഇ, ടെൻഡർ മീറ്റ് എന്നിവയാണ് മൊബൈൽ ആപ്പുകൾ.
അറവ് ശാലകളിൽ നേരിട്ട് എത്താതെ തന്നെ ആപ്പ് ഉപയോഗിച്ച് ബലികർമവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാനാകും. 2000 ജീവനക്കാരെ ഇതിനായി നിയോഗച്ചിട്ടുണ്ട്. ബലി മൃഗങ്ങളുടെ ഗുണമേന്മയും ഇറച്ചി വിതരണത്തിലെ സുരക്ഷയും ഉറപ്പുവരുത്താൻ സൂക്ഷ്മ പരിശോധനാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ബലിപെരുന്നാൾ എത്തുന്നതിന് മുമ്പേ വിപുലമായ സൗകര്യങ്ങളാണ് ദുബൈ മുനിസിപ്പാലിറ്റിക്ക് കീഴിലെ അറവ് ശാലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നാൽപതിനായിരം മൃഗങ്ങളെ വരെ അറുക്കാനും, ബലിമാംസം ആവശ്യക്കാരിലേക്ക് എത്തിക്കാനുമുളള സൗകര്യം നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്.
അറവ് മൃഗങ്ങളെ കൊണ്ടുപോകുന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ ദുബായ് മുനിസിപാലിറ്റി നൽകുന്നു. മതിയായ സൗകര്യമുള്ള വാഹനങ്ങളിൽ അറവുശാലകളിലേക്കാണ് മൃഗങ്ങളെ കൊണ്ടുപോകുന്നതെന്ന് ഉറപ്പാക്കും. പ്രതിരോധ നടപടികൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ എടുത്തുപറയുന്നുണ്ട്.ഫാമുകളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിൽ സാംക്രമിക രോഗങ്ങൾ പകരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും വ്യക്തമാക്കി.
ഉപയേക്താക്കൾക്ക് ഗുണമേന്മയുള്ള സേവനം നൽകാനുള്ള ദുബായ് മുനിസിപാലിറ്റിയുടെ ലക്ഷ്യത്തിൻ്റെ ഭാഗ്യമായാണിത്. അൽഖിസൈസ്, അൽഖൂസ്, ഹത്ത, അൽലിസൈലി എന്നിവിടങ്ങളിലെ അറവ് ശാലകൾ അറഫാ ദിനം രാവിലെ ഏഴ് മുതൽ പ്രവർത്തിക്കും. പെരുന്നാൾ ദിനത്തിൽ രാവിലെ എട്ടിനായിരിക്കും പ്രവർത്തന സമയം.
https://www.facebook.com/Malayalivartha

























