കടുത്ത വേനൽ ചൂടിൽ തൊഴിലാളികള്‍ക്ക് ആശ്വാസമായി ദുബൈ പൊലീസ്, വേനല്‍ച്ചൂടില്‍ പണിയെടുന്ന തൊഴിലാളികൾക്ക് കുടിവെള്ളവും ജ്യൂസും വിതരണം ചെയ്തു, ദുബൈ പൊലീസിന് കൈയ്യടിച്ച് പ്രവാസികൾ

കടുത്ത വേനൽ ചൂടാണ് യുഎ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അനുഭവപ്പെടുന്നത്. ഈ വർഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്ന അതിസങ്കീർണമായ അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തിയിരുന്നു.വ്യാഴാഴ്ചയാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസ് മറികടന്നത്.
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖലയിലെ ഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തിയത്. വേനല്‍ച്ചൂട് വകവയ്ക്കാതെ പ്രവാസികളുൾപ്പെടെയുള്ള തൊഴിലാളികൾ പണിയെടുക്കുകയാണ്.
ഉച്ചവിശ്രമ നിയമം യു.എ.ഇയിൽ പ്രാബല്യത്തിൽ വന്നത് തൊഴിലാളകൾക്ക് വലിയൊരു ആശ്വാസമാണ്. ഇപ്പോളിതാ വേനല്‍ച്ചൂടില്‍ പണിയെടുന്ന തൊഴിലാളികൾക്ക് ആശ്വാസമായി കുടിവെള്ളവും ജ്യൂസും വിതരണം ചെയ്ത് ദുബൈ പൊലീസ്. 500ലേറെ തൊഴിലാളികള്‍ക്കാണ് ഹത്തയില്‍ ദുബൈ പൊലീസ് കുടിവെള്ളം ഉള്‍പ്പെടെ വിതരണം ചെയ്തത്.
ഹത്ത പൊലീസ് സ്റ്റേഷന്‍ ആരംഭിച്ച 'സോഖിയ ഹത്ത' എന്ന് പേരിട്ട പദ്ധതി പ്രകാരമാണ് തൊഴിലാളികള്‍ക്കായി കുടിവെള്ള വിതരണം നടത്തിയത്. ഹത്ത ആശുപത്രി, തദാവി ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആരോഗ്യ പരിശോധനയും നടത്തിയിരുന്നു. കൂടാതെ തൊഴിലാളികള്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസുകളും നല്‍കി.
യുഎഇയില്‍ താപനില ഇന്ന് 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിരുന്നു. അബുദാബിയിലും ദുബൈയിലും താപനില 47 ഡിഗ്രി സെല്‍ഷ്യസും 46 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും താപനില. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ തോതില്‍ മഴ ഉണ്ടാകുമെന്നും ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. കാറ്റിനെ തുടര്‍ന്ന് ഉയരുന്ന പൊടി വൈകുന്നേരം ആറുമണി വരെ ദൂരക്കാഴ്ച കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.വേനൽ കടുത്തതോടെ രാജ്യത്ത് ഈമാസം15 മുതൽ നിയമം പ്രാബല്യത്തിൽ വന്നത്.കഴിഞ്ഞ 18 വർഷമായി യു.എ.ഇ വേനൽകാലത്ത് ഉച്ചവിശ്രമം നടപ്പാക്കാറുണ്ട്. ഈമാസം15 മുതൽ നിയമം പ്രാബല്യത്തിൽ വന്നത്.
മൂന്ന് മാസത്തേക്കാണ് വെയിലത്ത് ജോലിചെയ്യുന്നവർക്ക് ഉച്ചവിശ്രമം നിർബന്ധമാക്കിയിരിക്കുന്നത്. സെപ്തംബർ 15 വരെ നിയമം നിലവിലുണ്ടാകും.ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം മൂന്നര വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. ഈ സമയത്ത്, തൊഴിലാളികൾക്ക് വെയിലേൽക്കാതെ വിശ്രമിക്കാനുള്ള സൗകര്യം തൊഴിലുടമകൾ ഒരുക്കി നൽകണം. ഇല്ലാത്ത പക്ഷം സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടിയുണ്ടാകും എന്നാണ് നിർദ്ദശം നൽകിയത്.
https://www.facebook.com/Malayalivartha

























