ഇനി കളി മാറും, ഈ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് ദുഃസൂചന, സൗദിയുടെ യഥാർത്ഥ ലക്ഷ്യം പുറത്ത്, ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു

സൗദി അറേബ്യയിൽ സ്വദേശിവത്ക്കരണ നടപടികൾ പുരോഗമിക്കുകയാണ്.ഘട്ടം ഘട്ടമായി സ്വദേശിവത്ക്കരണ നടപ്പാക്കാനാണ് സൗദിയുടെ തീരുമാനം. വിവിധ മേഖലകളിൽ ഇതിനോടകം നടപടികൾ പ്രഖ്യാപിച്ചെങ്കിലും രാജ്യം സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്താൻ പ്രധാനമായും ലക്ഷ്യമിടുന്നത് ഈ മേഖലകളല്ല.
ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ തൊഴിലുകളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു. ഈ അടിസ്ഥാന ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഈ വര്‍ഷത്തില്‍ ഇതിനകം ഈ മേഖലയിലെ 10,000 തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആറ് മേഖലകളിൽ കൂടി നടപടികൾ വ്യാപിപ്പിക്കുമെന്ന് സൗദി അറിയിച്ചിരുന്നു. ഏഴോളം സെയിൽസ് ഔട്ട്ലെറ്റുകൾ, വാഹനങ്ങളുടെ പിരിയോഡിക് ഇൻസ്പെക്ഷൻ, പോസ്റ്റൽ ആന്റ് പാർസൽ സർവീസ്, കസ്റ്റമർ സർവീസ്, ഏവിയേഷൻ, ഒപ്റ്റിക്സ് മേഖലകളിലാണ് ഇപ്പോൾ സ്വദേശിവത്കരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഒപ്റ്റിക്സ് മേഖലയിൽ അൻപത് ശതമാനവും കസ്റ്റമർ സർവീസ് തസ്തികകളിൽ നൂറ് ശതമാനവും സ്വദേശികളെ നിയമിക്കും. ടെക്നിക്കൽ പിരിയോഡിക്കൽസ് മേഖലയിൽ രണ്ട് ഘട്ടങ്ങളിലായി നൂറ് ശതമാനവും പോസ്റ്റൽ ആന്റ് പാർസൽ മേഖലയിൽ എഴുപത് ശതമാനവുമാണ് അനുപാതം.33000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
സൗദി മാനവവിഭവശേഷി- സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് സുലൈമാൻ അൽറാജിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.സെക്യൂരിറ്റി ആന്റ് സേഫ്റ്റി ഉൽപന്നങ്ങളുടെ വിൽപ്പന കേന്ദ്രം, ഇലവേറ്റർ, ലാഡർ ബെൽറ്റ് വിപണന കേന്ദ്രം, ടർഫ് ഉൽപന്നങ്ങൾ, സ്വിമ്മിംഗ് പൂൾ ഉൽപന്നങ്ങൾ, വാട്ടർ പ്യൂരിഫയർ, നാവിഗേഷൻ ഡിവൈസസ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വിപണന കേന്ദ്രങ്ങളിൽ എഴുപത് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് വ്യവസ്ഥ. പ്രവാസികൾ ഉൾപ്പെടെ സജ്ജീവമായ ഇത്തരം തസ്തികകളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്ന വലിയ തൊഴിൽ പ്രതിസന്ധിക്കാണ് വഴിവയ്ക്കുക.
2021ല്‍ ആരംഭിച്ച സ്വദേശിവത്കരണ പദ്ധതിയുടെ ലക്ഷ്യം മൊത്തം 45,000 തൊഴിലവസരങ്ങള്‍ സ്വദേശി യുവതീയുവാക്കള്‍ക്കായി കണ്ടെത്തുക എന്നതാണ്. ഈ ലക്ഷ്യപ്രാപ്തിക്കായി വിവിധ വകുപ്പുകളുമായി സഹകരിച്ച് കൂടുതല്‍ ശ്രമങ്ങള്‍ നടത്തിവരുകയാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.ഈ വര്‍ഷം ആദ്യ പകുതിയില്‍ സ്വദേശി സ്ത്രീ, പുരുഷന്മാരായ 10,000ത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്സ് മന്ത്രാലയത്തിന് കീഴിലെ സ്വദേശിവത്കരണ കമ്മിറ്റിക്ക് കഴിഞ്ഞതായി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എന്‍ജി. സാലിഹ് ബിന്‍ നാസര്‍ അല്‍-ജാസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























