പ്രവാസികൾ കാത്തിരുന്ന നിമിഷം...ടിക്കറ്റ് നിരക്കില്‍ ഇളവ്, ആ വമ്പൻ ഓഫറുകളുമായി അവരെത്തുന്നു, വേനലവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്നവര്‍ക്ക് ആശ്വാസം, ഇനി രണ്ട് നാൾ മാത്രം

ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ഗോ ഫസ്റ്റ് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 28നാണ് ആദ്യ സര്‍വ്വീസ് നടത്തുന്നത്. വേനലവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്നവര്‍ക്ക് ആശ്വാസമാകും പുതിയ സര്‍വീസെന്നാണ് പ്രതീക്ഷ. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ച്ചയില്‍ 3 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. പിന്നീട് ഇത് ആഴ്ച്ചയില്‍ 5 ദിവസമാക്കി ഉയര്‍ത്തും.
കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 8.10 ന് പുറപ്പെടുന്ന വിമാനം രാത്രി 10.40 നാണ് അബുദാബിയിലെത്തുക. തിരികെ അബുദാബിയില്‍ നിന്നും രാത്രി 11:40ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് കൊച്ചിയിലെത്തും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കില്‍ കമ്പനി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10% പേര്‍ക്ക് വണ്‍വേയ്ക്ക് 577 ദിര്‍ഹവും മടക്കയാത്രയ്ക്ക് 1250 ദിര്‍ഹവുമാണ് നിരക്കെന്ന് അധികൃതര്‍ അറിയിച്ചു.
ഇത് തങ്ങൾക്ക് കിട്ടിയ അവസരമാണെന്ന് കണക്കാക്കി ടിക്കറ്റ് ബുക്ക് ചെയ്ത് തുടങ്ങിയിരിക്കുകയാണ് പ്രവാസികൾ. കൂടുതൽ ഇളവുകൾ കമ്പനി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും പ്രവാസികൾക്കുണ്ട്.മസ്‌കത്ത്-കൊച്ചി റൂട്ടിലും ഗോ ഫസ്റ്റ് സർവീസ് ആരംഭിച്ചിരുന്നു. ആദ്യത്തെ വിമാനത്തിന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോൾ വലിയ സ്വീകരണം ആണ് കിട്ടിയത്.
മസ്‌കത്തിനും കൊച്ചിക്കും ഇടയില്‍ ആഴ്ചയില്‍ രണ്ടു സര്‍വീസുകള്‍ വീതം ഈ വിമാന കമ്പനി സർവീസ് നടത്തും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയാണ് ഗോ ഫസ്റ്റ് വലിയ പ്രതീക്ഷയോടെയാണ് സർവീസ് ആരംഭിച്ചത്.
തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി ഒൻപത് മണിക്ക് കൊച്ചിയില്‍ നിന്ന് വിമാനം പുറപ്പെടും. ഒമാൻ പ്രദേശിക സമയം രാത്രി 11.05ന് ആണ് വിമാനം മസ്കത്തിൽ എത്തുന്നത്. പിന്നീട് രാത്രി 11.50ന് മസ്‌കത്തിൽ നിന്ന് തിരിച്ച് വിമാനം പുറപ്പെടും. ഇന്ത്യൻ സമയം പുവർച്ചെ അഞ്ചു മണിക്ക് വിമാനം കൊച്ചിയിൽ എത്തും.
മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് മാത്രമല്ല, കണ്ണൂർ, മുംബൈ, സെക്ടറുകളിലേക്കും ഗോ ഫസ്റ്റ് ഇപ്പോൾ നിലവിൽ സർവീസ് നടത്തിവരുന്നുണ്ട്. നിലവില്‍ അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും കണ്ണൂരിലേക്ക് ഗോ ഫസ്റ്റിന്റെ പ്രതിദിന സര്‍വീസുകളും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























