പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘം, സിദ്ദിഖിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ചത് സഹോദരനെയും സുഹൃത്തിനെയും തട്ടികൊണ്ട് പോയി അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, കൊലയിലേക്ക് നയിച്ചത് ഗള്‍ഫിലേക്കുള്ള പണം കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ പത്തംഗ സംഘത്തിലെ മൂന്ന് പേരെ പോലീസ് തിരിച്ചറിഞ്ഞു. റയീസ്, നൂര്‍ഷ, ഷാഫി എന്നിവരാണ് കൊലയ്‌ക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കി. പൈവളിഗയിലെ സംഘമാണ് കൊലയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.ഗള്‍ഫിലേക്കുള്ള പണം കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിലേക്കും കൊലയിലേക്കും നയിച്ചത്.
ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ കുമ്പള, മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സിദ്ദിഖിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം കഴിഞ്ഞദിവസം തട്ടികൊണ്ട് പോയിരുന്നു. ഇവരെ അപായപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയാണ് സിദ്ദിഖിനെ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിച്ചത്.
തുടര്‍ന്ന് ഇയാളെ തട്ടികൊണ്ട് പോവുകയായിരുന്നു. ശേഷം സിദ്ദിഖിനെ ബിന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് കടന്നു കളഞ്ഞു. സിദ്ദിഖിന്റെ ശരീരത്തില്‍ കുത്തേറ്റതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും അക്രമികള്‍ ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും നടത്തിയ പരിശോധനയിലാണ് സിദ്ദിഖ് മരിച്ചതായി ബോധ്യപ്പെട്ടത്.വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. കുമ്പള പൊലീസ് മംഗളൂരുവിലെത്തി അന്‍വറിന്റെ മൊഴിയെടുത്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.സിദ്ദിഖിന്റെ സുഹൃത്ത് അന്‍സാരി എവിടെയെന്ന് ഇപ്പോഴും വ്യക്തമല്ല.
https://www.facebook.com/Malayalivartha