പ്രവാസികൾ സൂക്ഷിക്കുക...! ഇത്തരത്തിൽ കണ്ടാൽ പിഴ ഉറപ്പ്, റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ

ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന ഗൾഫ് രാഷ്ട്രമാണ് യു.എ.ഇ. എല്ലാം പൗരൻമാരുടേയും പ്രവാസികളുടേയും, വിദേശികളുടേയും എല്ലാ തരത്തിലുള്ള സുരക്ഷയും മുൻ നിർത്തിയാണ് ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നത്. ഇപ്പോളിതാ റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിരിക്കുകയാണ് ഷാര്‍ജ.
അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നതും അലഞ്ഞു തിരിഞ്ഞു നടക്കുന്നതും അപകടങ്ങള്‍ക്കും മരണത്തിനും കാരണമാകുന്നതായും പോലീസ് അറിയിച്ചു.ഗതാഗത നിയമം പാലിച്ചില്ലെങ്കില്‍ 400 ദിര്‍ഹമാണ് പിഴ ചുമത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.
കാല്‍നടക്കാരുടെ സുരക്ഷ ഡ്രൈവര്‍മാരുടെയും കാല്‍നടക്കാരുടെയും കൂട്ടുത്തരവാദിത്തമാണെന്ന് പോലീസ് അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലെ അപകട നിരക്ക് പരിഗണിച്ച് പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
നേരത്തെ യുഎഇയിൽ റെഡ്‌സിഗ്‌നല്‍ മറികടന്നാൽ കടുത്ത ശിക്ഷ നല്‍കുമെന്നാണ് അധികൃതര്‍ നൽകുന്ന മുന്നറിയിപ്പ്. ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍ ലഘു വാഹനങ്ങള്‍ക്ക് 1000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ 12 ബ്ലാക്ക്മാര്‍ക്കുമാണ് ശിക്ഷ. കൂടാതെ ഈ വാഹനങ്ങള്‍ ട്രാഫിക്ക് ചട്ടപ്രകാരം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. ചരക്കു വാഹനങ്ങള്‍ക്ക് 3000 ദിര്‍ഹവുമാണ് പിഴ.
കൂടാതെ നിയമം ലംഘിച്ച ഹെവി വാഹന ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും. ഗുരുതരമായ നിയമ ലംഘനം മൂലം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ അബുദാബി എമിറേറ്റില്‍ അരലക്ഷം ദിര്‍ഹം നല്‍കണമെന്നാണു നിയമം.
നിശ്ചിത കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ വിട്ട് കിട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നാല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ പരസ്യ ലേലത്തില്‍ വില്‍ക്കും. കാല്‍നടയാത്രയ്‌ക്കുള്ള ചുവപ്പ് സിഗ്‌നനല്‍ മറികടന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.റെഡ്‌സിഗ്‌നല്‍ മറികടന്നതു മൂലം കഴിഞ്ഞ വര്‍ഷം യുഎഇയില്‍ 135 വാഹനാപകടങ്ങള്‍ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇടത് ഭാഗത്തേക്കുള്ള ചുവപ്പ് സിഗ്‌നല്‍ മറികടന്നത് കൊണ്ട് മാത്രം അബുദാബിയില്‍ 39 അപകടങ്ങളുമാണ് ഉണ്ടായത്. അതേസമയം ഇന്റര്‍ചെയ്ഞ്ചുകളില്‍ കൂടുതല്‍ ക്യാമറകള്‍ ഘടിപ്പിച്ചതിനാല്‍ ഇത്തരം അപകടങ്ങളും മരണസംഖ്യയും ഇപ്പോള്‍ പകുതിയായെന്ന് അധികൃതര്‍ പറഞ്ഞു.കൂടുതല്‍ ക്യാമറകള്‍ ഘടിപ്പിച്ചും നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചും റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമാക്കാനാണ് അധികൃതരുടെ തീരുമാനം..
https://www.facebook.com/Malayalivartha
























