ഏത് നിമിഷവും സംഭവിക്കാം...! ദുരിതത്തിലായി പ്രവാസികൾ, ഗൾഫ് രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തി താപനില ഉയരുന്നു, യു.എ.ഇ...സൗദി അറേബ്യ...ഖത്തർ എന്നീ രാജ്യങ്ങൾ കൊടും ചൂടിലേക്ക്

ഗൾഫ് രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തി താപനില ഉയരുകയാണ്. ചൂട് ഉയരുന്നത് പ്രവാസികളെ വലയ്ക്കുകയാണ്. ഉച്ചവിശ്രമ നിയമം ഉൾപ്പെടെ നടപ്പാക്കുന്നുണ്ടെങ്കിലും സൗദി അറേബ്യയുടെ പല മേഖലകളിലും ചൂട് വര്‍ധിക്കുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ദമ്മാം, അല്‍അഹ്‌സ, ഹഫര്‍ അല്‍ബാത്വിന്‍ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 46 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അബഹയിലാണ്. വ്യാഴാഴ്ച 20 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
മക്ക, റിയാദ്, വാദി ദവാസിര്‍, റഫ, അല്‍ ഖര്‍ജ് എന്നിവിടങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അല്‍ബഹ, അല്‍ ഖുറയാത്ത് എന്നിവിടങ്ങളില്‍ 22 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
സൗദിയിൽ മാത്രമല്ല, പ്രവാസികൾ ഏറെയുള്ള യുഎഇയിലും താപനില ഉയരുകയാണ്. കഴിഞ്ഞ 18 വർഷമായി വേനൽകാലത്ത് ഉച്ചവിശ്രമം നടപ്പാക്കിവരുന്ന ഈമാസം15 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. മൂന്ന് മാസത്തേക്കാണ് വെയിലത്ത് ജോലിചെയ്യുന്നവർക്ക് ഉച്ചവിശ്രമം നിർബന്ധമാക്കിയിരിക്കുന്നത്. സെപ്തംബർ 15 വരെ നിയമം നിലവിലുണ്ടാകും.
തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ഈസമയത്ത്, തൊഴിലാളികൾക്ക് വെയിലേൽക്കാതെ വിശ്രമിക്കാനുള്ള സൗകര്യം തൊഴിലുടമകൾ ഒരുക്കി നൽകണം. ഇല്ലാത്ത പക്ഷം സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടിയുണ്ടാകും എന്നാണ് നിർദ്ദേശം നൽകിയത്.
ഈ വര്‍ഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസ് മറികടന്നത്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖലയിലെ ഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.
ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തിയത്. അതേസമയം രാജ്യത്തിന്റെ മറ്റൊരു വശത്ത് റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹില്‍ അതേ ദിവസം ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. രാവിലെ 5.15നാണ് ഇത് രേഖപ്പെടുത്തിയത്.
എന്‍സിഎം പുറപ്പെടുവിച്ച അഞ്ചു ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനില്‍ ചൂട് അടുത്ത ആഴ്ച കൂടി തുടരുമെന്നാണ് വ്യക്തമാക്കുന്നത്.യു.എ.ഇയ്ക്ക് പുറമേ..കനത്ത രീതിയിൽ താപനില ഉയരുന്ന കുവൈത്തിൽ 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ജഹ്റ ഭാഗത്ത് 52 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. സുലൈബിയയിൽ 51 ഡിഗ്രി, അബ്ദലി, നുവൈസീബ് എന്നിവിടങ്ങളിൽ 50 ഡിഗ്രി എന്നിങ്ങനെ താപനില രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























