ഗൾഫ് രാഷ്ട്രങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിൽ വൻ തിരക്ക്...! വേനല്‍ക്കാല സീസണും പെരുന്നാള്‍ അവധിയും ഒന്നിച്ചെത്തിയത് വിനയാകുന്നു, സൗദി വിമാനത്താവളത്തില്‍ വിമാന സര്‍വിസ് റദ്ദാക്കിയ കാരണത്താല്‍ യാത്ര മുടങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാൻ വിമാന കമ്പനി..

വേനല്‍ക്കാല സീസണും പെരുന്നാള്‍ അവധിയും കാരണം ഗൾഫ് രാഷ്ട്രങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്ക് മൂലം വലിയ യാത്രാ പ്രതിസന്ധിയാണ് ഉണ്ടായത്. ഇതിൽ ബുദ്ധിമുട്ടിയ യാത്രക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് ഫ്‌ളൈ അദീല്‍ വിമാന കമ്പനി.
കഴിഞ്ഞ ദിവസം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്ക് മൂലമുണ്ടായ യാത്രാ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിയ യാത്രക്കാരോട് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലാണെങ്കിലും ക്ഷമാപണം നടത്തുന്നതായി ഫ്‌ളൈ അദീല്‍ വിമാന കമ്പനി അറിയിച്ചിരിക്കുകയാണ്.
പ്രതിസന്ധി കാരണം ആറു മണിക്കൂര്‍ വരെ വിമാനം വൈകിയവര്‍ക്ക് മറ്റു ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടായിരുന്നു.ഏഴ് മണിക്കൂറിലധികം സമയം വിമാനം വൈകിയ യാത്രക്കാരെ അവരുടെ പുതുക്കിയ വിമാന ഷെഡ്യൂള്‍ ആവുന്നത് വരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
എന്നാല്‍ പ്രതിസന്ധിമൂലം വിമാന സര്‍വിസ് റദ്ദാക്കിയ കാരണത്താല്‍ യാത്ര മുടങ്ങിയവര്‍ക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കി നല്‍കുമെന്നും അതോടൊപ്പം വിമാനടിക്കറ്റിന് തുല്യമായ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും ഫ്‌ളൈ അദീല്‍ കമ്പനി അറിയിച്ചു.വേനല്‍ക്കാല സീസണും പെരുന്നാള്‍ അവധിയും കാരണം വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിസന്ധിക്ക് കാരണം. കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്.
എന്നാൽ ഈ ആഴ്ച്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍ രംഗത്തുവന്നിരുന്നു. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബൈ വിമാനത്താവളത്തില്‍ തിരക്ക് ക്രമാതീതമായി ഉയരുമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി 214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും. ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും ഒമ്പതിനും സമാന രീതിയില്‍ യാത്രക്കാരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തുന്നത്. വിമാന കമ്പനികള്‍, കണ്‍ട്രോള്‍ അധികൃതര്‍, കൊമേഴ്‌സ്യല്‍, സര്‍വീസ് പാര്‍ട്ണര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് യാത്രക്കാരുടെ വിമാനത്താവളത്തിലെ അനുഭവം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ദുബൈ എയര്‍പോര്‍ട്ട്.
https://www.facebook.com/Malayalivartha
























