യു.എ.ഇയിലെ പ്രവാസികൾ ഇനി ആശങ്കപ്പെടേണ്ട...! യു.എ.ഇയിലെ കെട്ടിടങ്ങളെല്ലാം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിര്‍മിച്ചവ, ഭൂകമ്പ പ്രകമ്പനത്തിൽ ഭീതി വേണ്ടെന്ന് അറിയിച്ച് ദേശീയ ഭൗമപഠന കേന്ദ്രം...!

ഇറാനില്‍ അടിക്കടിയുണ്ടാകുന്ന ഭൂകമ്പനത്തിന്റെ പ്രകമ്പനത്തിൽ ചില്ലറയൊന്നുമല്ല യു.എ.ഇയിലെ ജനങ്ങൾ പരിഭ്രാന്തരാകുന്നത്. ഇടവിട്ട് ഇടവിട്ട് ഇത്തരം ഭൂകമ്പനത്തിന്റെ പ്രകമ്പനത്താൽ ഭീതിയിലായിരുന്നു. പ്രവാസികളും പലരും തങ്ങളുടെ ആശങ്കകൾ സോഷ്യൽ മീഡിയയിലൂടെയും പങ്കുവെച്ചിരുന്നു.
എന്നാൽ ഇതിൽ യു.എ.ഇ നിവാസികള്‍ ആശങ്കപ്പെടേണ്ടതുണ്ടോയെന്ന ചര്‍ച്ച കഴിഞ്ഞദിവസങ്ങളിലായി സജീവമാണ്. ഇപ്പോളിതാ ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചിരിക്കുകയാണ് ദേശീയ ഭൗമപഠന കേന്ദ്രത്തിലെ സൂനാമി ഏര്‍ലി വാണിങ് സെന്‍റര്‍ മേധാവി ഖലീഫ അലെബ്രി
യു.എ.ഇയിലെ കെട്ടിടങ്ങളെല്ലാംതന്നെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിര്‍മിച്ചിരിക്കുന്നത് എന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
'പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിനും അപകടങ്ങള്‍ കുറക്കുന്നതിനും തയാറാക്കിയ നയങ്ങളുടെ ഭാഗമായി യു.എ.ഇയില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ഭൂകമ്ബ പ്രതിരോധ ഡിസൈന്‍ കോഡുകള്‍ പാലിക്കണമെന്നത് നിര്‍ബന്ധമാണ്.ഇത് പാലിക്കപ്പെടുന്ന കെട്ടിട ഡിസൈനുകള്‍ക്കേ അനുമതി നല്‍കാറുള്ളൂ.അതിനാൽ ഇറാനിലെ ഭൂചലനങ്ങളുടെ പ്രകമ്പനങ്ങളില്‍ പരിഭ്രാന്തരാകേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.
'തെക്കന്‍ ഇറാനിലെ സാഗ്രോസ് പര്‍വതത്തിന്‍റെ ഭാഗത്ത് അറേബ്യന്‍ ഭൂഫലകവും യൂറേഷ്യന്‍ ഭൂഫലകവും കൂട്ടിയിടിക്കുന്നതുകൊണ്ടാണ് അവിടെ ഭൂചലനങ്ങള്‍ പതിവാകുന്നത്. ഭൂചലനങ്ങള്‍ ഉണ്ടാകുന്നതിന് പ്രത്യേക സമയമോ സീസണോ ഒന്നും ഇല്ല. എപ്പോള്‍ ഉണ്ടാകുമെന്ന് കണ്ടെത്താൻ സാങ്കേതിക വിദ്യ വളര്‍ന്നിട്ടില്ല.
തെക്കന്‍ ഇറാനിനോട് ചേര്‍ന്നുകിടക്കുന്നതുകൊണ്ടാണ് രാജ്യത്തിന്‍റെ വടക്കുഭാഗത്തുള്ള റാസല്‍ഖൈമയിലും ഫുജൈറയിലുമൊക്കെ ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെടുന്നത്. അബൂദബിയിലൊക്കെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയേ ഭൂചലനം അനുഭവപ്പെടാറുള്ളൂവെന്നും ആഘാതം വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിക്ടര്‍ സ്കെയിലില്‍ 2.0 അല്ലെങ്കില്‍ 3.0 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളാണ് യു.എ.ഇയില്‍ സാധാരണ ഉണ്ടാകുക. ഇത് അപകടകരമല്ല' -അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഭ്രാന്തരായി താമസസ്ഥലത്തിന് പുറത്തേക്ക് ഓടുകയല്ല വേണ്ടത്. അപ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്.
ഭൂചലനമുണ്ടാകുമ്ബോള്‍ അതിന്‍റെ തീവ്രതയനുസരിച്ച് താമസസ്ഥലത്തുനിന്ന് പുറത്തേക്ക് പോകണോ വേണ്ടയോ എന്ന നിര്‍ദേശം വാടകക്കാര്‍ക്ക് നല്‍കാനുള്ള അവബോധം കെട്ടിട മാനേജ്മെന്‍റുകള്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഈ മാസം രണ്ടിനായി അടുത്തിടെ ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പന യു.എ.ഇയിൽ അനുഭവപ്പെട്ടത്
. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ ഖാമിര്‍ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ, സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായി.ബന്ദറെ ഖാമിറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
https://www.facebook.com/Malayalivartha
























