യുഎഇയില്‍ അപ്രതീക്ഷിത പ്രഖ്യാപനം, ബലി പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മോചനം, ഉത്തരവിട്ട് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ

യുഎഇയില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കാൻ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ ഉത്തവിട്ടു.ഇതു പ്രകാരം 737 തടവുകാരെ മോചിപ്പിക്കും. തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ തീരുമാനത്തിലൂടെ മോചിതരാവുന്ന തടവുകാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങാനും കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും സാധിക്കും. രാജ്യം പിന്തുടരുന്ന ക്ഷമയുടെയും സഹിഷ്ണുതയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് തടവുകാരുടെ മോചനമെന്നും യുഎഇ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഷാര്‍ജയും ബലിപെരുന്നാളിനോട് അനുബന്ധിച്ച് തടവുകാരുടെ മോചനം പ്രഖ്യാപിച്ചിരുന്നു. 194 തടവുകാരെ അവരുടെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിക്കാനാണ് തീരുമാനം.ബലിപെരുന്നാള്‍ വാരാന്ത്യത്തോട് അനുബന്ധിച്ച് കൊവിഡ് സുരക്ഷാ നിയമങ്ങള്‍ യുഎഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. .
ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പിസിആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണം. മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പെരുന്നാള്‍ നമസ്‌കാരവും ഖുതുബയും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണം. പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ നമസ്‌കാര പായ കൊണ്ടുവരണം. മാസ്‌ക് ധരിക്കുകയും ഒരു മീറ്റര്‍ അകലം പാലിക്കുകയും വേണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല. യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് കൊവിഡ് സുരക്ഷാ നിയമങ്ങള്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























