ഒമാനില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, ശനിയാഴ്ച വരെ മഴ കനക്കും, കനത്ത മഴയില്‍ കുത്തിയൊലിക്കുന്ന വാദികള്‍ വാഹനവുമായി മുറിച്ച് കടക്കാന്‍ ശ്രമിച്ച നിരവധി പേർ അറസ്റ്റിൽ

ഒമാനില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വിദഗ്ധര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നന്ന് കലാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്‍റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയായിരിക്കും ശക്തമായ മഴ.
വിവിധ പ്രദേശങ്ങളില്‍ 20-80 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതുയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 30-70 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റിന്‍റെ വേഗത. പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദൂരകാഴ്ചയേയും ബാധിച്ചേക്കും.
വാഹനം ഓടിക്കുന്നവർ ശക്തമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കണം. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ ഒമാന്‍റെ തീര പ്രദേശങ്ങളില്‍ തിരമാല രണ്ട് മുതല്‍ മൂന്നുമീറ്റര്‍വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച്ച, മസ്കത്ത്, വടക്കകന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാാഹിറ, അല്‍വുസ്തൂ ദോഫാര്‍ തുടങ്ങിയ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ പെയ്തേക്കും.
അതേസമയം, മഴ ശക്തമായതോടെ രാജ്യത്തെ താപനില കുറഞ്ഞു. ഹൈമയില്‍ 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. സലാലയില്‍ 28 ഡിഗ്രിയും ഖൈറൂന്‍ ഹൈറീത്തില്‍ 27 ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.അതേസമയം, വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയില്‍ കുത്തിയൊലിക്കുന്ന വാദികള്‍ വാഹനവുമായി മുറിച്ച് കടക്കാന്‍ ശ്രമിച്ച നിരവധി പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദാഹിറ, ദാഖിലിയ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ആളുകള്‍ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha

























