പ്രവാസികൾക്ക് ലാഭം...! ഇനി അതിന് പണം മുടക്കേണ്ടതില്ല, ബലി പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇടെ കിടിലൻ പ്രഖ്യാപനം

ബലി പെരുന്നാളിനോട് അനുബന്ധിച്ച് സൗജന്യ പാർക്കിങ് അനുവദിച്ചിരിക്കുകയാണ് യുഎഇ. ദുബായില്‍ നാല് ദിവസം പണം കൊടുത്തുള്ള പൊതു പാര്‍ക്കിംഗ് സൗജന്യമായിരിക്കും.യുഎഇ റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ന് മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് സൗജന്യ പാര്‍ക്കിംഗ് സൗകര്യമുണ്ടായിരിക്കുക. എന്നാല്‍, മള്‍ട്ടി ലെവല്‍ ടെര്‍മിനലുകളില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കില്ല.
നേരത്തെ,പെരുന്നാളിനോട് അനുബന്ധിച്ച് കൊവിഡ് സുരക്ഷാ നിയമങ്ങള്‍ യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ആഘോഷത്തിന് മുന്നോടിയായി പിസിആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണം. മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പെരുന്നാള്‍ നമസ്‌കാരവും ഖുതുബയും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണം. പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ നമസ്‌കാര പായ കൊണ്ടുവരണം. മാസ്‌ക് ധരിക്കുകയും ഒരു മീറ്റര്‍ അകലം പാലിക്കുകയും വേണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല. നാല് ദിവസത്തെ പെരുന്നാൾ അവധി ആണ് യുഎഇ പ്രഖ്യാപിച്ചത്. റോഡ് അപകടങ്ങള്‍ ഒഴിവാക്കാനായി വേഗ പരിധി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമലംഘനങ്ങള്‍ കണ്ടാല്‍ 901 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കാൻ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ ഉത്തവിട്ടിരുന്നു. ഇതു പ്രകാരം 737 തടവുകാർക്ക് മോചനം ലഭിക്കുക.തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.ഈ തീരുമാനത്തിലൂടെ മോചിതരാവുന്ന തടവുകാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങാനും കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും സാധിക്കും.
https://www.facebook.com/Malayalivartha

























