കുവൈത്തില്‍ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഏറെ വേദനാജനകം, ഏഴു വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തതില്‍ 55 ശതമാനവും ഇന്ത്യക്കാർ, കണക്കുകൾ പുറത്ത്

നാട്ടിൽ നിന്ന് കടങ്ങൾ തീർക്കാനും കുടുംബത്തെ അല്ലലില്ലാതെ നോക്കാനും എല്ലാമായി പ്രാരാബ്ധങ്ങൾ പേറിയാണ് പ്രവാസികളിൽ ഭൂരിഭാഗവും ഗൾഫ് നാടുകളിലേക്ക് പറക്കുന്നത്. അവിടെ ചെന്നാലാകട്ടെ...ജോലി സമ്മർദ്ദവും മറ്റുമായി കുടുബത്തെ ഓർത്ത് പ്രവാസികൾ ഒരോ ദിവസവും തള്ളി നീക്കുകയാണ്.
അങ്ങനെ പല കരണങ്ങളാൽ മിക്കവരും പ്രതിസന്ധിയിലാണ്. ചിലർ മനസിക സമ്മർദ്ദം താങ്ങാനാകാതെ സ്വയം ജീവനൊടുക്കുന്നു. ഇപ്പോൾ കുവൈത്തില്‍ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഏറെ വേദനാജനകമാണ്.കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തതില്‍ 55 ശതമാനവും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. 620 ആത്മഹത്യാ കേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രമാണ് കണക്കുകൾ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആകെ 54 ആത്മഹത്യാ കേസുകള്‍ കുവൈത്തികളുടേതും 53 എണ്ണം ബംഗ്ലാദേശികളുടേതുമാണ്.ഇതില്‍ 342 ആത്മഹത്യാ കേസുകളും ഇന്ത്യക്കാരുടേതാണ്. അതായത് 2015 നവംബര്‍ മുതല്‍ 2021 വരെയുള്ള കാലയളവില്‍ 55 ശതമാനവും ആത്മഹത്യാ കേസുകള്‍ ഇന്ത്യക്കാരുടേതാണ്.
യുവാക്കളാണ് കൂടുതലും ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്തതില്‍ 60 ശതമാനം 19-35 വയസ്സിന് ഇടയില്‍ പ്രായമുള്ളവരാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ആത്മഹത്യ നിരക്കില്‍ 50 ശതമാനം വര്‍ധനവുണ്ട്. ആത്മഹത്യാശ്രമങ്ങളും രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട വിദേശികളെ നാടുകടത്തുകയാണ് ചെയ്യുന്നത്. ഈ കണക്കുകൾ പ്രവാസി കുടുംബങ്ങളെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നതാണ്.
https://www.facebook.com/Malayalivartha

























