ഗൾഫ് രാഷ്ട്രത്തിൽ അപ്രതീക്ഷിത നീക്കം...! വാടകനിരക്ക് കുത്തനെ കൂട്ടി, പ്രവാസികൾ പ്രതിസന്ധിയിൽ

ഉയർന്ന വാടകനിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രവാസികൾ. ഖത്തറിൽ വാടക നിരക്ക് ഉയര്‍ന്നതിനെ തുടർന്ന് പ്രാദേശിക ദിനപത്രം നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിൽ നിരവധി പ്രവാസികളാണ് ആശങ്ക പങ്കുവെച്ചത്. താമസ യൂണിറ്റുകളുടെ വാടക ഉയരുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ അധികരിച്ച സാഹചര്യത്തിലാണ് രണ്ട് ചോദ്യങ്ങളുമായി ദിനപത്രം സര്‍വേ നടത്തിയത്.
വാടക വര്‍ധിപ്പിച്ചത് അംഗീകരിക്കുന്നുണ്ടോ, നീതീകരിക്കാനാകുമോ എന്നും എത്രശതമാനം വാടക വര്ധിപ്പിച്ചെന്നുമായിരുന്നു സര്‍വേയിലെ ചോദ്യങ്ങള്‍. സര്‍വേയില്‍ പങ്കെടുത്തവരെല്ലാം തങ്ങളുടെ വാടക വര്‍ധിപ്പിച്ചത് വ്യക്തമാക്കുകയും 10 മുതല്‍ 40 ശതമാനം വരെ വാടക വര്‍ധിപ്പിച്ചതായി സര്‍വേയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
40 മുതല്‍ 45 ശതമാനം വരെ വാടക വര്‍ധിപ്പിച്ച ചില സ്വകാര്യ കമ്പനികളുടെ പേരുകളും അഭിപ്രായം പ്രകടിപ്പിച്ചവര്‍ സര്‍വേയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും വാടക വര്‍ധന ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കുത്തനെ വര്‍ധിപ്പിച്ചത് നീതിയല്ലെന്നും അറിയിച്ചു. അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
സര്‍വേയില്‍ പങ്കെടുത്ത ചിലര്‍, രണ്ടുമാസം മുമ്പ് വാടകക്കരാര്‍ പുതുക്കിയപ്പോള്‍ 20 ശതമാനമാണ് വര്‍ധിപ്പിച്ചതെന്നും എന്തുകൊണ്ടാണ് വര്‍ധിപ്പിച്ചതെന്ന ചോദ്യത്തിന് ഫിഫ ലോകകപ്പ് എന്നായിരുന്നു മറുപടിയെന്നും ശമ്പള വര്‍ധനവില്ലാതെ വാടക വര്‍ധിപ്പിക്കുന്നത് പ്രയാസമേറിയതാണെന്നും ഒരാള്‍ വ്യക്തമാക്കി.
വാടക വര്‍ധിപ്പിക്കുന്നത് ഫിഫ ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും അതിനുശേഷം വാടക കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിലർ അഭിപ്രായം രേഖപ്പെടുത്തി.വാടക വര്‍ധിപ്പിക്കുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്, ലോകകപ്പിനായെത്തുന്നവര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ താമസ യൂണറ്റുകള്‍ നിര്മിച്ചിരിക്കെ, നിരവധി സൗകര്യങ്ങള്‍ ലഭ്യമാണെന്നും ഈ സാഹചര്യത്തില്‍ വാടക വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സര്‍വേയില്‍ മറ്റൊരു താമസക്കാരന് അഭിപ്രായപ്പെട്ടു.
ശമ്പളം വര്‍ധിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ചുരുക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ വാടകവര്‍ധന അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നാണ് ഒരാളുടെ അഭിപ്രായം.അതേസമയം, ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് വിപണി സാധാരണ നിലയിലാണെന്നും ലോകകപ്പ് ടൂര്‍ണമെന്റ് അവസാനിച്ച് അടുത്ത വര്‍ഷത്തോടെ വാടകയില്‍ ക്രമേണ കുറവ് വരുമെന്നും റിയല്‍ എസ്റ്റേറ്റ് നിരീക്ഷകര്‍ വ്യക്തമാക്കുന്നുത്.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനായിരിക്കും റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപകരും കമ്പനികളും ശ്രമിക്കുകയെന്നും അവര്‍ കൂടുതല്‍ ലാഭമുണ്ടാക്കുമെന്നും എന്നാല്‍, ടൂര്‍ണമെന്റിനുശേഷം സാഹചര്യങ്ങള്‍ ഏറെ മാറുമെന്നും പരിപാടിയില്‍ പങ്കെടുത്ത സെഞ്ചുറി 21 ചെയര്മാന് ഇബ്റാഹിം അല്മാന പറഞ്ഞു. ലോകകപ്പിനുശേഷം ആവശ്യത്തേക്കാളേറെ വിതരണത്തിനുണ്ടാകുമെന്നും നിലവിലെ വാടകനിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അല്മാന വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























