യുഎഇക്ക് പിന്നാലെ സൗദിയിലും...,രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിക്ക് കുരങ്ങു വസൂരി സ്ഥരീകരിച്ചു, രാജ്യത്ത് രോഗബാധ കണ്ടെത്തുന്നത് ഇതാദ്യം..., സമ്പർക്കത്തിലേർപ്പെട്ടവരുടെ സാമ്പിളുകള്‍ പരിശോധനയ്‍ക്ക് അയച്ചു

രണ്ടാമത് ഒരു ഗൾഫ് രാഷ്ട്രത്തിൽ കൂടി കുരങ്ങു വസൂരി സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ മേയിൽ യു.എ.ഇയിൽ കുരങ്ങു വസൂരി റിപ്പോർട്ട് ചെയ്ത പിന്നാലെ ഇപ്പോൾ സൗദി അറേബ്യയിലും രോഗം സ്ഥരീകരിച്ചിരിക്കുകയാണ്. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
റിയാദില്‍ വ്യാഴാഴ്ചയാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല. ഈ വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്‍ക്ക് അയച്ചിട്ടുണ്ട്. രോഗവ്യാപനം സംബന്ധിച്ച് മന്ത്രാലയം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്.
ഇതുമായി ബന്ധപ്പെട്ടയെല്ലാം നിരീക്ഷിക്കുകയാണ്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുള്ള എല്ലാവരും പ്രത്യേകിച്ചും യാത്രകളില്‍ കര്‍ശനമായ ആരോഗ്യ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കുരങ്ങു വസൂരിയുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും മറ്റും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുമായോ 937 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.
സൗദിയിൽ കുരങ്ങുപനി സ്ഥിരീകരിച്ച പശ്ചാതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്ന ആശങ്കിയിലാണ് പ്രവാസികൾ.യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിൽ സ്ഥരീകരണം ഉണ്ടായിട്ടില്ല.ഗള്‍ഫ് മേഖലയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത് യു.എ.ഇയിൽ ആണ്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് എത്തിയ 29 കാരിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ലക്ഷണങ്ങള്‍
സാധാരണഗതിയില്‍ കുരങ്ങു പനിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
https://www.facebook.com/Malayalivartha

























