വിഷകാറ്റ് വീശിയടിക്കുന്നു...! നേരിട്ട് ഏറ്റാൽ വഴിവെക്കുക കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക്, രണ്ടാഴ്ച വരെ നീണ്ടു നില്‍ക്കുന്ന പോയിസണ്‍ വിന്‍ഡിന് തുടക്കം കുറിച്ചതായി ഖത്തര്‍

കടുത്ത ചൂടിനൊപ്പം ആരോഗ്യ പ്രശ്നംകൂടി സൃഷ്ടിക്കുന്ന 'വിഷക്കാറ്റ്' സീസണിന് തുടക്കം കുറിച്ചതായി ഖത്തര്‍. രണ്ടാഴ്ച വരെ നീണ്ടു നില്‍ക്കുന്ന വിഷക്കാറ്റ് വ്യാഴാഴ്ച മുതല്‍ തുടക്കം കുറിച്ചതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. സൂര്യാഘാതത്തിന് വഴിവെക്കുന്നതിനാലാണ് വിഷക്കാറ്റ് എന്ന് വിശേഷിപ്പിക്കുന്നത്.
(പോയിസണ്‍ വിന്‍ഡ്) നേരിട്ട് ഏല്‍ക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കും.അറേബ്യന്‍ പെനിന്‍സുലയുടെ വലിയൊരു മേഖലയെ ബാധിക്കുന്ന വിഷകാറ്റ് പ്രാദേശികമായി 'സിമൂം' എന്നാണ് അറിയിപ്പെടുന്നത്. ചൂട് കൂടിയതും വരണ്ടതുമായി കാറ്റ് വീശിയടിക്കുന്നതോടെ അന്തരീക്ഷ താപനില ശക്തമായ ഉയരുന്നു.ജൂലായ് 29 വരെ നീണ്ടു നില്‍ക്കാമെന്ന് കലണ്ടര്‍ ഹൗസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.
അതേസമയയം രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നീര്‍ച്ചാലുകള്‍, താഴ്‌വരകള്‍ എന്നിവ മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഒമാന്‍ മുന്നറിയിപ്പ് നല്‍കി .
വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നീര്‍ച്ചാലുകളും, താഴ്‌വരകളും മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നത് സ്വന്തം ജീവന് ഭീഷണിയാകുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവന് അപകടം ക്ഷണിച്ച് വരുത്തുന്ന പ്രവര്‍ത്തിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരക്കാര്‍ക്കെതിരെ 500 റിയാല്‍ പിഴ ചുമത്തും. ഒമാന്‍ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരം പ്രവര്‍ത്തികള്‍ ഒമാനില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായാണ് കണക്കാക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നിലവിലെ അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് അതിഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് നേരത്തെ ഒമാന്‍ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആന്‍ഡ് ടൂറിസമാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.ഇത്തരം സാഹചര്യങ്ങളില്‍ വിനോദസഞ്ചാരികള്‍, അതിഥികള്‍ മുതലായവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ഹോട്ടലുകളോട് മന്ത്രാലയം നിര്‍ദ്ദേശിച്ചു.
രാജ്യത്തെ വിവിധ മേഖലകളില്‍ അതിശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, കടല്‍ക്ഷോഭം എന്നിവ തുടരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് അതോറിറ്റി തുടങ്ങിയ അധികൃതര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍ എന്നിവ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha

























