സ്വകാര്യ മേഖലയിലേക്കും സ്വദേശിവൽക്കരണം, പ്രവാസികളെ ആശങ്കയിലാക്കി യു.എ.ഇയുടെ അപ്രതീക്ഷിത നീക്കം, സൗദി അറേബ്യയ്ക്ക് പിന്നാലെ യു.എ.ഇയും സ്വദേശിവൽക്കരണ നടപടികൾ കടുപ്പിക്കുന്നു....!

ഗൾഫ് രാജ്യങ്ങളിൽ ഒരോ ദിവസങ്ങളിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. പുതിയ നിയമങ്ങൾ, പുതിയ പദ്ധതികൾ എന്നിവയെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയ്ക്ക് പിന്നാലെ യു.എ.ഇയും സ്വദേശിവൽക്കരണ നടപടികൾ കടുപ്പിച്ചിരിക്കുകയാണ്. പ്രവാസികളെ ആശങ്കയിലാക്കുന്നതാണ് യു.എ.ഇയുടെ ഈ നീക്കം.കാരണം സ്വകാര്യ മേഖലയിലേക്കും സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങുകയാണ് രാജ്യം.
സ്വദേശി പൗരന്മാരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചു മേഖല തിരിച്ചു പരിശീലനം നൽകിയാണ് യു.എ.ഇ സ്വദേശി വൽക്കരണം നടപ്പാക്കുക. രാജ്യത്തിന്റെ നയങ്ങൾക്ക് രൂപം നൽകുന്നതിനോടൊപ്പം ഓരോ മേഖലയിലെയും പ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഓരോ വിഭാഗത്തിലും പരിശീലനം ആവശ്യമുള്ളവർ മന്ത്രാലയം ആരംഭിക്കുന്ന പുതിയ പദ്ധതിയിൽ പങ്കുചേരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഈ വർഷം പാസാക്കിയ പ്രമേയത്തിലാണ് പുതിയ തീരുമാനം ഉൾക്കൊള്ളുന്നത്. അംഗത്വം നൽകിയിരിക്കുന്ന പ്ലാറ്റിനം, സ്വർണം, വെള്ളി എന്നീ മൂന്ന് വിഭാഗം ഒഴിവാക്കി മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.സ്വദേശിവൽക്കരണ നിരക്ക് വർഷംതോറും മൂന്നിരട്ടി കുറയാതെ വർദ്ധിപ്പിക്കാനാണ് തീരുമാനം. പ്രതിവർഷം 500 സ്വദേശികൾക്ക് പരിശീലനം നൽകാനും ലക്ഷ്യമിടുന്നുണ്ട്.
നേരത്തെ മലയാളികൾ ഉൾപ്പടെ നിരവധി വിദേശികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ അതിവിദഗ്ധ തസ്തികകളിൽ വർഷത്തിൽ 2% എന്ന തോതിൽ 2026നകം സ്വദേശിവൽക്കരണം 10% ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് യു.എ.ഇ വ്യക്തമാക്കിയിരുന്നു. യുഎഇയിൽ സ്വദേശിവൽക്കരണം ശക്തമാകുന്ന സാഹചര്യത്തിൽ ഐടി മേഖല ഉൾപ്പെടെയുള്ള തസ്തികകളിലുള്ള മലയാളികൾ വളരെ ആശങ്കയിലാണ്.
അൻപതോ അതിൽ അധികമോ തൊഴിലാളികളുള്ള കമ്പനികളിലെ അതിവിദഗ്ധ തസ്തികകളിൽ സ്വദേശിവൽക്കരണം. നടപ്പാക്കുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിദേശികളെ തന്നെയായിരിക്കും. ചെറിയ രീതിയിൽ ഇത്തരത്തിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നത് ഭാവിയിൽ മറ്റു തസ്തികകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നാണ് വിദഗ്ധർ വിലിയിരുത്തുന്നത്.
സ്വദേശിവൽക്കരണം പതിയെ നടത്തിയാൽ മതിയെന്ന ചിന്തയിലായിരുന്നു പല കമ്പനികളും. എന്നാൽ തൊഴിൽരഹിതരായ സ്വദേശികൾക്ക് നിയമനത്തിൽ മുൻഗണന നൽകുന്ന കമ്പനികൾക്ക് ആനുകൂല്യവും സർക്കാർ പ്രഖ്യാപിച്ചതാണ് വലിയ തിരിച്ചടിയായത്. യോഗ്യതയും തൊഴിൽ പരിചയവുമുള്ള തൊഴിൽ രഹിതരായ സ്വദേശികളെ നിയമിക്കാൻ ഇതോടെ കമ്പനികൾ ബാധ്യസ്ഥരായി. ഇത്തരം കമ്പനികൾക്ക് വൻ ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ മിക്ക കമ്പനികളും സ്വദേശികളെ നിയമിക്കാനും വിദേശികളുടെ കരാർ കാലാവധി എടുത്തുമാറ്റാനും തുടങ്ങി. തൊഴിലാളികളെക്കുറിച്ച് വ്യാജവിവരങ്ങൾ നൽകുക, ശമ്പളക്കുടിശ്ശികയിൽ വീഴ്ചവരുത്തുക, നല്ല താമസസൗകര്യം ഒരുക്കാതിരിക്കുക, സ്വദേശിവൽക്കരണ തോതിൽ കൃത്രിമം കാണിക്കുക എന്നിവ വലിയ നിയമലംഘനമായി കാണും എന്നാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതിയ നിയമങ്ങളും നിർദ്ദേശങ്ങളും വന്നതുമുതൽ മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ ആശങ്കയിലാണ്.
https://www.facebook.com/Malayalivartha

























