എനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ചോര്‍ത്ത് ഒരുപാട് കരഞ്ഞു.. ആരോടും പരാതി പറഞ്ഞില്ല; ആ ജീവിതം വിട്ട് ഇറങ്ങിയപ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം സീറോ ബാലന്‍സും രണ്ടുവയസുള്ള കുഞ്ഞുമായിരുന്നു; വിവാഹമോചനത്തിനുശേഷം മനസ് തുറന്ന് അമൃത സുരേഷ്
അമൃത സുരേഷ് എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഗായികയാണ്. നടൻ ബാലയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം ഇതിനിടയിൽ നടന്നു. അമൃതക്കെതിരെ പലതരത്തിലുമുള്ള സൈബർ ആക്രമണങ്ങളുംഉണ്ടാകാറുണ്ടായിരുന്നു . ഗായിക അമൃത സുരേഷിന്റെയും നടന്‍ ബാലയുടെയും വിവാഹമോചനം പെട്ടെന്നായിരുന്നു. ഇവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നുള്ള കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നിലിപ്പോൾ വിവാഹമോചനത്തിനുശേഷം അമൃത സുരേഷ് മനസ്സു തുറക്കുകയാണ്. ജീവിതത്തില്‍ മോശമായിട്ട് സംഭവിച്ചതെല്ലാം തന്‍റെ മാത്രം തീരുമാനമായിരുന്നു. എന്‍റെ ജീവിതത്തില്‍ നല്ലത് എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ അച്ഛനും അമ്മയും കാരമാണ്. അമ്മ, അച്ഛന്‍, സഹോദരി ഇവരാണ് എന്റെ ജീവിതത്തില്‍ കരുത്ത്. എന്‍റെ എല്ലാ നന്മകള്‍ക്കും പിന്നില്‍ മാതാപിതാക്കളാണ്. അതുപോലെ അമൃതാനന്ദമയിയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ടെന്ന് അമൃത സുരേഷ് പറയുന്നു.
ഇപ്പോള്‍ എന്റെ ജീവിതത്തില്‍ മകളുണ്ട്. അവളാണ് എന്റെ ഇപ്പോഴത്തെ ആശ്വാസമെന്നും അമൃത പറയുന്നു. സുരേഷ് ഗോപിയും ഭാര്യയുമാണ് മറ്റൊരു സപ്പോര്‍ട്ട്. ഞാന്‍ എല്ലാ കാര്യവും അവരുമായി പങ്കുവെയ്ക്കുമെന്നും അമൃത പറഞ്ഞു. എന്നാൽ ജീവിതത്തില്‍ സംഭവിച്ച വിഷമഘട്ടങ്ങളില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേറ്റ പെണ്‍കുട്ടിയായിരുന്നു അമൃത സുരേഷ്. നല്ല പാട്ടുകാരി എന്നതിലുപരി ശക്തയായ അമ്മ എന്നും അമൃതാ സുരേഷിനെ വിശേഷിപ്പിക്കാം. ജീവിതസാഹചര്യങ്ങള്‍ തന്നെ പാവം അമൃതയില്‍ നിന്നും കരുത്തുള്ളവളാക്കിയതെങ്ങനെയെന്ന് അമൃത സുരേഷ് പറയുന്നു. പ്ലസ് ടുവിന് പഠിക്കുമ്ബോഴാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്.
അവിടെ നിന്നുമാണ് ജീവിതത്തിലേക്ക് നടന്നുകയറുന്നത്. അതുവരെയുള്ള അമൃതയെ മാത്രമേ ജനങ്ങള്‍ക്കറിയൂ. എന്നാല്‍ താന്‍ നടന്നുകയറിയ സ്വപ്ന ജീവിതം പേടി സ്വപ്നമായി മാറുകയായിരുന്നു. പഠനം അവസാനിപ്പിച്ചാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ചോര്‍ത്ത് ഒരുപാട് കരഞ്ഞു, ആരോടും പരാതി പറഞ്ഞില്ല. ആ ജീവിതം വിട്ട് ഇറങ്ങിയപ്പോള്‍ ആകെയുണ്ടായിരുന്ന സമ്ബാദ്യം സീറോ ബാലന്‍സും രണ്ടുവയസുള്ള കുഞ്ഞുമായിരുന്നു. ഞാന്‍ ഒന്നും പ്രതികരിക്കാതെയിരുന്നപ്പോള്‍ അമൃത സുരേഷിനെ ഒന്നിനും കൊള്ളില്ല എന്ന് എല്ലാവരും മുദ്രകുത്തി. അഹങ്കാരി എന്ന് എല്ലാവരും പറഞ്ഞു. അന്ന് എനിക്ക് താങ്ങും തണലുമായി നിന്നത് എന്റെ കുടുംബമാണ്. ഇന്ന് എന്റെ കുഞ്ഞിന്റെ കൈപിടിച്ച് നില്‍ക്കുമ്ബോഴാണ് ഞാന്‍ എത്രമാത്രം കരുത്തയാണെന്ന് തിരിച്ചറിയുന്നത്. പത്തുവര്‍ഷം മുമ്ബുള്ള അമൃത എന്തിനും ഏതിനും പൊട്ടിക്കരയുന്നവളായിരുന്നു. എന്റെ മകള്‍ ഒരിക്കലും ദുര്‍ബലയായ ഒരു അമ്മയുടെ മകളായി അറിയപ്പെടരുത്. അവള്‍ വളരെ കരുത്തയായ ഒരു അമ്മയുടെ മകളായി ജീവിക്കണം. ഇപ്പോള്‍ ഞാന്‍ ആരാണെന്ന് എനിക്ക് അറിയാം. ആ ലക്ഷ്യമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് അമൃതസുരേഷ് മനസ്സു തുറന്നു.
പാട്ടിലൂടെയായിരുന്നു തന്നെ അമൃതയുടെ പ്രണയവും വിവാഹവുമെല്ലാം. അതും തമിഴിലൂടെയെത്തി മലയാളത്തിനു പ്രിയങ്കരനായ ബാലയെന്ന നടനെ. എന്നാല്‍ വീണ്ടും അമൃത ഞെട്ടിച്ചു, ഒരു സുപ്രഭാതത്തില്‍ തങ്ങള്‍ വിവാഹമോചിതരാകുകയാണെന്ന പ്രഖ്യാപനത്തോടെ. ബാലയുമായുള്ള ദാമ്പത്യം അവസാനിപ്പിച്ച അമൃത ഇപ്പോള്‍ സ്വന്തം ട്രൂപ്പിന്റെ കാര്യങ്ങളുമായി തിരക്കിലാണ്.
അതേസമയം ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹമോചനത്തിനു കാരണം ചെറിയ പ്രായത്തില്‍ കല്യാണം കഴിഞ്ഞതാണെന്ന് കഴിഞ്ഞ ദിവസം അമൃതയുടെ അച്ഛന്‍ അഭിപ്രായപ്പെട്ടിരുന്നു. ബാലയും ചില തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരുന്നു. വിവാഹ മോചനം മാനസികമായി തന്നെ തളര്‍ത്തിയിരുന്നു. സംഘര്‍ഷഭരിതമായ അത്തരം സന്ദര്‍ഭങ്ങളെ തരണം ചെയ്യാന്‍ തന്നെ പഠിപ്പിച്ചത് നടന്‍ സുധീര്‍ കരമനയും, സൂപ്പര്‍ താരം അജിത്തുമാണെന്ന് ബാല വ്യക്തമാക്കി.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒട്ടേറെപ്പേര്‍ കരുത്തായി നിന്നുവെന്നും അദ്ദേഹം പറഞ്ഞു. 'അജിത്തിനെ സൂപ്പര്‍ താരമെന്ന നിലയില്‍ മാത്രമല്ല വ്യക്തി എന്ന നിലയില്‍ എനിക്ക് നന്നായി അറിയാം. അത്രയ്ക്കും നല്ല മനുഷ്യനാണ് അദ്ദേഹം. എന്നെ അദ്ദേഹത്തിന്റെ വീടിനു അടുത്ത് താമസിപ്പിക്കുകയും പിന്നീടു കൗണ്‍സലിങ് നിര്‍ദ്ദേശിക്കുകയുമൊക്കെ ചെയ്തു. നിന്റെ കമ്മിറ്റ്‌മെന്റ് ദൈവത്തോടു മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞതായി' ബാല കൂട്ടിച്ചേർത്തിരുന്നു.
https://www.facebook.com/Malayalivartha