സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ പക്ഷേ പാവം പെണ്ണിന് ചതിവ് മാത്രം ചങ്ങാതി
പൊലീസുകാരും സിനിമാക്കാരനും ഒന്നിച്ചാല്‍ ഒരു പാവം പെണ്ണിന് എതിര്‍ത്ത് നില്ക്കാനാവുമോ? കള്ളക്കേസില്‍ കുടുക്കി ജോലി കളഞ്ഞെന്നു മാത്രമല്ല, തട്ടിപ്പ് കേസില്‍പ്പെടുത്തി ജയിലിലുമാക്കി. ഇനി നിരപരാധിയെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കാന്‍? നാല് വയസുകാരിയായ ഒരു മകളെ അനാഥയാക്കരുതെന്ന് കരുതി മാത്രം ജീവിക്കുകയാണ് ഈ പാവം
തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ വികസന സമിതിയില്‍ താല്ക്കാലിക ജീവനക്കാരിയായിരുന്ന കുമാരപുരം പൂന്തി റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന അനിത (38) പറയുന്നതു കേള്‍ക്കാം : \'\' ഭര്‍ത്താവും ഐ.ജി യുടെ ഗണ്‍മാനും ചേര്‍ന്ന് ഒത്തുകളിച്ചായിരുന്നു എന്നെ വഴിയാധാരമാക്കിയത്. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ ഭര്‍ത്താവ്, ഡി.എന്‍.എ ടെസ്റ്റ് നടത്തി കുഞ്ഞ് അയാളുടേതാണെന്ന് ഉറപ്പായതിനു തൊട്ടടുത്ത ദിവസമാണ് എന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയത്. അതിന്റെ പേരില്‍ പരാതി നല്‍കി എനിക്കുണ്ടായിരുന്ന ജോലിയും ഇല്ലാതാക്കി. കുഞ്ഞിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടതിനാല്‍ വളര്‍ത്തമ്മയുടെ കീഴിലായിരുന്നു വളര്‍ന്നത്. ഇന്നിപ്പോള്‍ ബന്ധു എന്ന് പറയാന്‍ പോലും എനിക്ക് ആരുമില്ല. കടക്കാരുടെ ശല്യം മൂലം വീട്ടുസാധനങ്ങള്‍ വരെ വിറ്റ് കടം വീട്ടിയിരുന്നു. താമസിക്കാന്‍ ഇടമില്ലാതായപ്പോള്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍ അഭയം തേടി. മരിക്കാമെന്ന് കരുതിയാല്‍ കുഞ്ഞിന്റെ മുഖം അതിന് അനുവദിക്കുന്നില്ല.\'\'
ഭര്‍ത്താവിന് വേണ്ടി വാങ്ങിയ തുകകള്‍ വിനയായി
\'\'ഗാന്ധാരി അമ്മന്‍കോവില്‍ റോഡില്‍ താമസിക്കുന്ന ബിനോജ് കുമാറാണ് എന്റെ ഭര്‍ത്താവ്. 2008 ല്‍ കുമാരകോവിലില്‍ വച്ചായിരുന്നു അദ്ദേഹം എന്നെ താലി കെട്ടിയത്. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹവുമായി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വച്ചാണ് പ്രണയത്തിലാവുന്നത്. (സഹസ്രം എന്ന സിനിമയില്‍ ബിനോജ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായിരുന്നു.) അങ്ങനെ ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നു. ഗൗരീകൃഷ്ണ. ഇപ്പോള്‍ നാലു വയസായി. വിവാഹം കഴിഞ്ഞ് കിംസിനടുത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിച്ചായിരുന്നു കുടുംബ ജീവിതം ആരംഭിച്ചത്.
കുടുംബ കോടതിയില്‍ കേസ്, കുടുക്കാന്‍ നീക്കം തുടങ്ങി
\'\' ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി എന്നറിഞ്ഞതോടെ ഞാന്‍ തളര്‍ന്നുപോയി. കടക്കാര്‍ക്ക് കുറേശ്ശേ പണം വീട്ടി. വീട്ടിലുള്ള സാധനങ്ങളും ആഭരണങ്ങളുമെല്ലാം വിറ്റ് കടം വാങ്ങിയ പണമെല്ലാം കൊടുത്തു തീര്‍ത്തു. എന്നാല്‍ ഭര്‍ത്താവ് നല്‍കിയ ചെക്ക് അവര്‍ തിരിച്ച് നല്‍കിയില്ല. അതേക്കുറിച്ച് എനിക്ക് അറിവുമില്ലായിരുന്നു. ഒടുവില്‍ എല്ലാം നഷ്ടമായതോടെ ഭര്‍ത്താവിന്റെ സഹായം തേടിയെങ്കിലും കിട്ടാതായി. അങ്ങനെയാണ് കുടുംബകോടതിയില്‍ കേസ് നല്‍കിയത്.
കുഞ്ഞ് തന്റേതല്ലെന്നായിരുന്നു ബിനോജിന്റെ വാദം. വനിതാ കമ്മിഷന്‍ വഴി ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ സമ്മതിച്ചു. ഒടുവില്‍ ഫലം വന്നപ്പോള്‍ കുഞ്ഞ് ബിനോജിന്റേതാണെന്ന് തെളിഞ്ഞു. കുടുംബകോടതി കുഞ്ഞിന്റെ ചെലവിനായി മാസം മൂവായിരം രൂപ വിധിച്ചു. അന്ന് എനിക്ക് ആശുപത്രിയില്‍ ജോലി ഉള്ളതിനാല്‍ ജീവനാംശം കോടതി അനുവദിച്ചില്ല. പക്ഷേ, കുഞ്ഞിനുള്ള ജീവനാംശം പോലും അദ്ദേഹം മൂന്ന് മാസമേ നല്‍കിയുള്ളൂ. അത് കഴിഞ്ഞ് പണം നല്‍കാതായി. മാത്രമല്ല, എന്റെ ജോലി നഷ്ടപ്പെടുത്താനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു.\'\'
ഐ.ജി യുടെ ഗണ്‍മാന്‍ വഴി കള്ളക്കേസില്‍ കുരുക്കി
പണം തട്ടിച്ചു എന്ന വ്യാജ പരാതിയില്‍ ഐ.ജി ഓഫീസിന്റെ സ്വാധീനത്തില്‍ മെഡി. കോളേജ് പൊലീസ് എന്നെ പ്രതിയാക്കി കേസെടുത്തു. ഒരു തെളിവും ഇല്ലാതെയായിരുന്നു കേസെടുത്തത്. അഞ്ച് പൈസയുടെ നിക്ഷേപം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഒരു കോടി രൂപ തട്ടിപ്പ് നടത്തിയെന്നൊക്കെയായിരുന്നു പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നത്. ഒരു കാര്യം ചോദിക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ച് എന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് സ്‌റ്റേഷനിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഞാന്‍ നിരപരാധി എന്ന് അറിയാമായിരുന്നു. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം കാരണം നമുക്കൊന്നും ചെയ്യാനാവുന്നില്ലെന്നായിരുന്നു അവരുടെയെല്ലാം പ്രതികരണം. എന്നെയും കുഞ്ഞിനെയും അവര്‍ ജയിലിലാക്കി.\'\'
ആത്മഹത്യയുടെ വക്കില്‍
\'\' 18 വര്‍ഷമായി എസ്.എ.ടി ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമായി ജോലി നോക്കി വരികയാണ്. ഇതിനിടയില്‍ ചെക്ക് കേസുകളിലും കുടുംബ കോടതിയിലെ കേസുമെല്ലാമായപ്പോള്‍ ജോലിക്ക് പോകാതായി. വീണ്ടും എനിക്ക് 2014 ഫെബ്രുവരിയില്‍ ജോലി കിട്ടി. അതുകൂടിയായപ്പോള്‍ ഭര്‍ത്താവിനും കൂട്ടുകാര്‍ക്കും സഹിച്ചില്ല. എങ്ങനെയും ജോലി നഷ്ടപ്പെടുത്തണമെന്നായിരുന്നു അവരുടെ ചിന്ത. അങ്ങനെയാണ് കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയത്. അതോടെ ജോലിക്ക് പോകാനാവാതെ വന്നു. എന്നിട്ടും ഇവരുടെ കലി തീര്‍ന്നിട്ടില്ല. ഭര്‍ത്താവിന്റെ ആവശ്യം ഞാനും കുഞ്ഞും മരിച്ചു കാണാനാണ്. രണ്ട് തവണ അതിന് ശ്രമിച്ചതാണ്. കയറിക്കിടക്കാന്‍ വീടില്ല. കുറേ നാള്‍ ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍ കഴിഞ്ഞു. ഒടുവില്‍ വീട്ടുജോലി ചെയ്യാമെന്ന് കരുതി അവിടെ നിന്നിറങ്ങി. ഒരു മുറി വാടകയ്ക്ക് എടുത്ത് താമസിച്ചിട്ടും ഇപ്പോഴും ഭീഷണിയുണ്ട്.\'. വൃക്കരോഗത്തിന് ചികിത്സ തുടരുന്ന അവര്‍ക്ക് ജോലി കിട്ടാതെ ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ലാത്തതിനാല്‍ അധികൃതര്‍ക്ക് ജോലിയില്‍ പ്രവേശിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ, അതിന്.\'ആരോഗ്യമന്ത്രി കനിയണം തനിക്ക് ജോലി തിരികെ വേണം വീട്ടമ്മ കണ്ണീരോടെ ആവശ്യപ്പെടുന്നു. മകള്‍ക്കായി എനിക്ക് ജീവിച്ചേ പറ്റൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha