രക്ഷപെട്ടത് ഭാഗ്യത്തിനെന്ന് ചാര്‍ലി ഹെബ്‌ദോ മാഗസിനില്‍ കാര്‍ട്ടുണിസ്റ്റ കോറീന്‍ റേ
ഡേകെയര്‍ സെന്ററില്‍ നിന്നും മകളെയും വിളിച്ചു കൊണ്ട് ഓഫീസിലെത്തിയ സമയത്താണ് ഭീകരരും ഓഫീസിലെത്തിയത്. ഭീകരന്‍ തന്റെയും മക്കളുടേയും നേരെ തോക്ക് ചൂണ്ടി അകത്തേക്കുള്ള വാതിലിന്റെ രഹസ്യകോഡ് ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും മകളെ കൊല്ലുമെന്ന ഭീതിയില്‍ എനിക്കത് ചെയ്യേണ്ടി വന്നു. ഭീകരാക്രമണം നടന്ന ചാര്‍ലി ഹെബ്‌ദോ മാഗസിനില്‍ കാര്‍ട്ടുണിസ്റ്റായ കോറീന്‍ റേ എന്ന 32കാരിക്ക് ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു.
ഭീകരര്‍ വാതില്‍ തുറക്കാനുള്ള രഹസ്യകോഡ് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആരുടെ ജീവന്‍ നഷ്ടപ്പെടുത്താതിരിക്കാനാണ് താന്‍ ശ്രമിക്കേണ്ടത് എന്നു തീരുമാനമെടുക്കാനാവാതെ പതറി. ഭീകരര്‍ക്ക് വാതില്‍ തുറന്ന് കൊടുത്തില്ലെങ്കില്‍ ആദ്യം വെടിയുണ്ടയ്ക്കിരയാകുന്നത് താനും മകളുമായിരിക്കും. ഓഫീസിലേയ്ക്കുള്ള വാതില്‍ തുറന്നു കൊടുത്താല്‍ ഭീകരര്‍ തന്റെ സഹപ്രവര്‍ത്തകരുടെ ജീവനെടുക്കുമെന്നും കോറീനു മനസ്സിലായി. ഗത്യന്തരമില്ലാതെ കോറീന്‍ വാതിലിന്റെ രഹസ്യകോഡ് എന്റര്‍ ചെയ്തു. ഭീകരര്‍ അവരേയും കൂട്ടി ഓഫീസില്‍ പ്രവേശിച്ചു. പേടിച്ചു മരവിച്ചിരുന്ന ഞാന്‍ മകളെയും കൊണ്ട് തന്റെ ഡസ്‌കിനടിയിലേയ്ക്ക് കയറി. എഡിറ്റോറിയല്‍ മീറ്റിംഗില്‍ പങ്കെടുത്തു കൊണ്ടിരുന്ന സഹപ്രവര്‍ത്തകരെ ഭീകരര്‍ വെടിവച്ചു വീഴ്ത്തുന്നത് കണ്ട് ഒന്നു നിലവിളിക്കാന്‍ പോലും കഴിയാതെ വിറങ്ങലിച്ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അഞ്ചുമിനിറ്റോളം വെടിയുതിര്‍ത്തിട്ടാണ് ഭീകരര്‍ അവിടെ നിന്ന് പോയത്.
അവിടത്തെ മറ്റൊരു കാര്‍ട്ടൂണിസ്റ്റായ റെണാള്‍ഡ് ലൂസിയര്‍ രാവിലെ ഉണരാന്‍ വൈകിയതിനാല്‍ താമസിച്ചാണ് ഓഫീസിലെത്തിയത്. അപ്പോഴേക്കും വെടിവെയ്പ് കഴിഞ്ഞിരുന്നു. ഭാഗ്യത്തിനാണ് രക്ഷപെട്ടതെന്ന് ലൂസിയര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha