Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍, കോടീശ്വരന്‍ ഷോയിലെ മല്‍സരാര്‍ത്ഥിയെ കാണാനാഗ്രഹിച്ചതിനു പിന്നിലെ കഥ

24 JANUARY 2020 12:05 PM IST
മലയാളി വാര്‍ത്ത

നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ ഷോയിലൂടെയാണ് ശ്രീധരന്‍ എന്ന മല്‍സരാര്‍ഥിയെ കേരളം അറിയുന്നത്. 40 വര്‍ഷം തലച്ചുമടുകള്‍ ചുമന്ന് മൂന്നു പെണ്മക്കളെ വളര്‍ത്തിയ ശ്രീധരന്‍ എന്ന അസാമാന്യ വ്യക്തിത്വത്തിന്റെ കഥ കേരളക്കരയാകെ അഭിമാനപുരസ്സരം കേട്ടിരുന്നു.പന്ത്രണ്ടര ലക്ഷം രൂപയാണ് അദ്ദേഹം മല്‍സരത്തില്‍ നിന്നും സ്വന്തമാക്കിയത്.

മല്‍സരത്തില്‍ അദ്ദേഹം നേരിട്ട ഒരു ചോദ്യം എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനെ ശ്രീധരന്‍ ചേട്ടന്റെ ആരാധകനാക്കി. മനുഷ്യന് ഒരു ആമുഖം എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ കുറിച്ചായിരുന്നു ചോദ്യം. കൃത്യമായ ഉത്തരം അപ്പോള്‍ തന്നെ ശ്രീധരന്‍ ലോക്ക് ചെയ്തു. ഇതിന് പിന്നാലെ സുരേഷ്ഗോപി ഈ പുസ്തകത്തിന്റെ എഴുത്തുകാരന്‍ ആരെന്നറിയാമോ എന്ന് ചോദിച്ചു. അറിയാം. ഞാന്‍ വായിച്ചിട്ടുണ്ട്. ഏതോ ഒരു ചന്ദ്രന്‍ ആണ്. പേരു പൂര്‍ണമായും ഓര്‍മ കിട്ടുന്നില്ല എന്നായിരുന്നു ശ്രീധരന്‍ നല്‍കിയ മറുപടി.

ചില സുഹൃത്തുക്കള്‍ ഈ വിഡിയോ സുഭാഷ്ചന്ദ്രന് അയച്ചുകൊടുത്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട സുഭാഷ് ചന്ദ്രന്‍ ശ്രീധരനെ നേരില്‍ കാണണം എന്ന ആഗ്രഹം ഫേസ്ബുക്കിലൂടെ പ്രകടിപ്പിക്കുകയായിരുന്നു. അന്ന് അദ്ദേഹം ഇങ്ങനെ എഴുതി:


ഈ അജ്ഞാത ജ്യേഷ്ഠന് സ്തുതി!
ഇദ്ദേഹത്തെ ഒന്നു കാണാന്‍ കൊതി!

സുഹൃത്തുക്കള്‍ എനിക്ക് അയച്ചുതന്ന ഒരു വീഡിയോ ക്ലിപ് ആണ് ഇതോടൊപ്പം. ഞാനിത് പല വട്ടം കണ്ടു. സിനിമാതാരം സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഈ ചാനല്‍ ഷോയില്‍ ഈ മനുഷ്യനോട് ഉന്നയിക്കപ്പെട്ട ഒരു ചോദ്യവും അതിനിദ്ദേഹം ഒട്ടും സന്ദേഹമില്ലാതെ പറഞ്ഞ മറുപടിയും എന്നെ സന്തോഷിപ്പിച്ചു എന്നത് സത്യം. എന്നാല്‍ അതിനേക്കാള്‍ ഉപരിയായി ഈ മനുഷ്യനെ ഒന്നു കാണാനും പരിചയപ്പെടാനും കഴിയുന്നില്ലല്ലോ എന്ന സങ്കടവും ഉണ്ട് ഇപ്പോള്‍.

പ്രിയരേ, ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കൂ. എന്റെ മുഴുവന്‍ പുസ്തകങ്ങളുടേയും ഒരു കോപ്പി വീതം എന്നെ ഞെട്ടിച്ചുകളഞ്ഞ ഇദ്ദേഹത്തിനായി ഞാന്‍ എടുത്തുവച്ചിരിക്കുന്നു!

പിന്നീട് അദ്ദേഹം ആഗ്രഹിച്ചതുപോലെ ശ്രീധരനെന്ന മല്‍സരാര്‍ത്ഥിയെ നേരില്‍ കാണുകയും ചെയ്തു. ആ കൂടിക്കാഴ്ചയെ കുറിച്ച് സുഭാഷ്ചന്ദ്രന്‍ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം.

അന്വേഷിച്ചു; കണ്ടെത്തി!
കഴിഞ്ഞ ദിവസമാണ് ശ്രീധരേട്ടനെക്കുറിച്ച് ഞാനൊരു പോസ്റ്റ് ഇട്ടത്: അതിനു ലഭിച്ച പ്രതികരണങ്ങള്‍ അത്ഭുതകരമായിരുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ അവധിക്കുവന്ന അനൂപ് എന്നൊരു യുവാവ് , താന്‍ എത്രയും പെട്ടെന്ന് ശ്രീധരേട്ടനേയും കൊണ്ട് നേരില്‍ വരുന്നതാണ് എന്ന് അറിയിച്ചതായിരുന്നു അതില്‍ ഏറ്റവും മുന്തിയ സന്ദേശം. ഇന്ന് പതിനൊന്നരയോടെ, തന്നെ നയിക്കുന്ന യുവാവിനൊപ്പം വാതില്‍ തുറന്നു വന്ന ആ മനുഷ്യനെ ഞാന്‍ പെട്ടെന്നു തിരിച്ചറിഞ്ഞു: ശ്രീധരേട്ടാ എന്നു വിളിച്ചതും സന്തോഷാശ്രുക്കളോടെ അദ്ദേഹം എന്നെ ആലിംഗനം ചെയ്തു.

40 വര്‍ഷം തലച്ചുമടുകള്‍ ചുമന്ന് മൂന്നു പെണ്മക്കളെ വളര്‍ത്തിയ ശ്രീധരന്‍ എന്ന അസാമാന്യ വ്യക്തിത്വത്തിന്റെ കഥ എന്റെ മുന്നില്‍ ചുരുള്‍ വിടര്‍ന്നു. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലും വീടിനടുത്തുള്ള വായനശാലയിലെ മുക്കാല്‍പ്പങ്കു പുസ്തകങ്ങളും വായിച്ചുതീര്‍ത്തു. നാടകങ്ങളില്‍ അഭിനയിച്ചു. കവിതകള്‍ എഴുതി. 'പണ്ടത്തെ പത്താംക്ലാസ്' വിജയിച്ചു. മൂന്നുപെണ്‍മക്കളേയും നന്നായി പഠിപ്പിച്ച് വിവാഹം ചെയ്തയച്ചു. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയില്‍ തന്റെ അറിവുകളെ തുറുപ്പുശീട്ടാക്കി പന്ത്രണ്ടര ലക്ഷം സമ്മാനമായി നേടി.

മാതൃഭൂമിയുടേയും എന്റേയും വകയായി സമ്മാനിച്ച പുസ്തകക്കെട്ടുകളില്‍ വിസ്മയത്തോടെ തലോടിക്കൊണ്ട് എന്നിട്ടും അദ്ദേഹം പറഞ്ഞതിങ്ങനെ: 'പക്ഷേ അതിനേക്കാളുമൊക്കെ സന്തോഷം എനിക്കിതാണ്. ഇവിടെ വരാനും ങ്ങളെയൊക്കെ നേരില്‍ കാണാനും കഴിഞ്ഞല്ലോ!'

മല്‍സരത്തില്‍ 'എന്തോ ഒരു ചന്ദ്രന്‍' എന്ന് എഴുത്തുകാരന്റെ പേരു മുഴുവന്‍ കിട്ടാതെ വിഷമിച്ചതിനെക്കുറിച്ച് അദ്ദേഹം എന്റെ മുന്നില്‍ വീണ്ടും ഖേദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു:' ആ ചന്ദ്രന്‍ എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ പേര്‍ ആദ്യമായി ഒരാള്‍ ടിവിയില്‍ പറയുന്നതുകേട്ടാല്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കുകയല്ലേ ചെയ്യുക?' ശ്രീധരേട്ടന്‍ അപ്പോള്‍ ചിരിച്ച ചിരിക്ക് എന്റെ അച്ഛന്റെ ഛായയുണ്ടായിരുന്നു. മോനേ എന്ന് കണ്ണു നിറഞ്ഞുമാത്രം വിളിച്ചിരുന്ന ഒരാളുടെ ഛായ!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍  (2 hours ago)

കുവൈറ്റില്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനി ഉടമയും ഉദ്യോഗസ്ഥരും പിടിയില്‍  (2 hours ago)

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (4 hours ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (4 hours ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (4 hours ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (4 hours ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (4 hours ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (4 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (5 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (7 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (7 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (8 hours ago)

Malayali Vartha Recommends