പുള്ളി തേച്ചിട്ട് പോയി എന്നൊക്കെ ഞാന്‍ കരുതി... അത് പോലെ തന്നെ നടന്നു... അവന് രണ്ട് മൂന്ന് ലൈന്‍ ആയി... ഗള്‍ഫില്‍ വരെ പോയി ഇവന്‍ ലൈനടിച്ചു!! പക്ഷെ പിന്നെയായിരുന്നു ആ ട്വിസ്റ്റ്; തന്റെ പ്രണയവും വെളിപ്പെടുത്തി ടെലിവിഷന്‍ താരം ലക്ഷ്മി
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രമോദ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് ആരാധകരുടെ ശ്രദ്ധ നേടിയ ലക്ഷ്മിക്ക് പിന്നീട് കൈനിറയെ പരമ്ബരകളായിരുന്നു. ഇപ്പോള്‍ സീ കേരളത്തിലെ പൂക്കാലം വരവായി എന്ന സീരിയലിലെ വില്ലത്തി കൂടിയാണ് ലക്ഷ്മി.മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുമ്ബോഴുംഅതിലും വലിയ ട്വിസ്റ്റാണ് താരത്തിന്റെ ജീവിതകഥ. അസര്‍ എന്ന ആളുമായി സ്‌കൂളില്‍ നിന്ന് തുടങ്ങിയ വിപ്ലവപ്രണയം വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിച്ചതിനെ കുറിച്ചും ഇന്ന് ഇവിടെ വരെ എത്തി നില്‍ക്കുന്നതിനെ കുറിച്ചുമെല്ലാം താരദമ്ബതികള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ ഒരുമിച്ച് ഒരു സ്‌കൂളില്‍ പഠിച്ചവരാണ്. ഈ സ്‌കൂളിലെ തന്നെ ഹിന്ദി മിസ്സിന്റെ മോളായിരുന്നു ലച്ചു. ആ സമയത്താണ് ആനുവല്‍ ഡേ യുടെ അന്ന് ഇവളെ ഞാന്‍ പ്രൊപ്പോസ് ചെയ്യുന്നത്. എന്നാല്‍ അതില്‍ ഒരു തിരുത്തുണ്ടെന്നും ഇവന്‍ എന്നെ അല്ല വേറെ ഒരു കൊച്ചിനെയാണ് പ്രൊപ്പോസ് ചെയ്തതെന്നും ലക്ഷ്മി ഇടയില്‍ കയറി പറയുന്നു. അവള്‍ക്ക് കൊണ്ട് വന്ന ലവ് ലെറ്റര്‍ വാങ്ങിയത് ഞാനായിരുന്നെന്നും ലക്ഷ്മി പറയുന്നു. അന്ന് ഞാന്‍ ഇവനെ പ്രണയിക്കാന്‍ ഒരു റീസണ്‍ ഉണ്ടായിരുന്നു. ഈ സ്‌കൂളിലെ ഏറ്റവും വലിയ തല്ലുകൊള്ളി ആയിരുന്നു അസര്‍. ഒരാള്‍ ലെറ്റര്‍ കൊണ്ട് തരുമ്ബോള്‍ അത് സ്‌കൂളിലെ ഒരു ഗുണ്ട തന്നെയാകുമ്ബോള്‍ ആരും നമ്മളുടെ അടുത്തൊന്നും പറയില്ല. അത് കൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായി. സ്‌കൂളിലെ എല്ലാവര്‍ക്കും ഈ വിവരം അറിയാമായിരുന്നു. അന്ന് സ്‌കൂള്‍ ലീഡര്‍ ആയിരുന്നത് മാത്രമായിരുന്നു തന്റെ ഏറ്റവും വലിയ ടെന്‍ഷന്‍ എന്നാണ് ലക്ഷ്മി പറയുന്നത്. അന്ന് ഈ സ്‌കൂളിന്റെ മുറ്റം നിറയെ തെങ്ങ് ആയിരുന്നെന്നും ഏതെങ്കിലും തെങ്ങിന്റെ കീഴില്‍ നിന്നിട്ട് നോക്കുമ്ബോള്‍ ഞാന്‍ ഇവിടെ ക്ലാസില്‍ ഉണ്ടാകും. കഴിച്ചോ, പിന്നെ വരാം, അതിലേ വരാം എന്നൊക്കെ പറയാന്‍ തുടങ്ങി.
സ്‌കൂളിലെ കുട്ടികള്‍ മൊത്തം അറിഞ്ഞ് തുടങ്ങി. ടീച്ചേര്‍സ് ലൗ ലെറ്ററൊക്കെ പൊക്കാന്‍ തുടങ്ങി. സ്‌കൂളില്‍ നിന്നും അസറിനെ പുറത്താക്കി.ഒരു അഭിമുഖത്തിലാണ് ലക്ഷ്മിയുടെയും അസറിന്റെയും ഈ വെളിപ്പെടുത്തല്‍. സ്‌കൂളില്‍ നിന്നും പുറത്താക്കിയതില്‍ പിന്നെ കോണ്‍ടാക്‌ട് ചെയ്യാന്‍ വേറെ മാര്‍ഗങ്ങളൊന്നുമില്ലാതെയായി. പുള്ളി തേച്ചിട്ട് പോയി എന്നൊക്കെ ഞാന്‍ കരുതി. അത് പോലെ തന്നെ നടന്നു. അവന് രണ്ട് മൂന്ന് ലൈന്‍ ആയി. ഗള്‍ഫില്‍ വരെ പോയി ഇവന്‍ ലൈനടിച്ചു. പറയുമ്ബോള്‍ എല്ലാം പറയണമല്ലോ എനിക്കും വേറൊരു അഫയര്‍ ആയി. പിന്നെ രണ്ടും രണ്ട് വഴിക്കായി. ശേഷം അസര്‍ മോഡലിങിലൊക്കെയായി. ഫേസ്ബുക്കിലൂടെയാണ് ഞങ്ങള്‍ വീണ്ടും കാണുന്നത്. ഒരു ഫോട്ടോയ്ക്ക് കമന്റ് ചെയ്തു. അങ്ങനെയാണ് വീണ്ടും അടുത്തത്. ആ വഴിയാണ് ഇപ്പോള്‍ മോള്‍ വരെ എത്തി നില്‍ക്കുന്നതെന്നും ലക്ഷ്മിയും അസറും പറഞ്ഞു.
https://www.facebook.com/Malayalivartha