മക്കളില്ലെന്ന് സങ്കടം പറഞ്ഞ സ്ത്രീയ്ക്ക് നിത്യാനന്ദയുടെ വക 'കൈതച്ചക്ക' ; 'ദിവ്യഫലം' കഴിച്ച് യുവതി ഗര്‍ഭിണിയായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു; പൈനാപ്പിള്‍ കൊണ്ട് സന്താന സൗഭാഗ്യമേകിയ ദിവ്യനെ തേടി ജനം ഇരമ്ബിയെത്തിയോടെ കൈതച്ചക്ക വീണ്ടും ആശീര്‍വദിച്ചു നല്‍കാന്‍ തുടങ്ങി... ഭക്തരുടെ ഭൂമിദാനമാണ് നിത്യാനന്ദയെ ശതകോടീശ്വരനാക്കി... തിരുവണ്ണാമലൈയിലെ രാജശേഖരന്റെ തലവര മാറിയ ആ കഥ ഇങ്ങനെ..
നിത്യാനന്ദയെ ശതകോടീശ്വരനാക്കിയ കഥയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. കൊടും പട്ടിണിയാണു രാജശേഖരന്‍ എന്ന യുവാവിനെ നിത്യാനന്ദയാക്കി മാറ്റിയതെന്നു സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട് വിവാദ ആള്‍ദൈവം നിത്യാനന്ദ. മധുര മീനാക്ഷി ദേവി വരം നല്‍കി അനുഗ്രഹിച്ചതോടെയാണു താന്‍ ദൈവിക മനുഷ്യനായി മാറിയതെന്നായിരുന്നു നിത്യാനന്ദയുടെ വാദം. തിരുവണ്ണാമലൈ ക്ഷേത്രത്തില്‍നിന്നു ലഭിക്കുന്ന തൈര്‍സാദമായിരുന്നു ഭക്ഷണം. നാട്ടുകാര്‍ െപാതിരെ തല്ലി പട്ടിയെ പോലെ ആട്ടിപ്പായിച്ചിട്ടുണ്ടെന്നു നിത്യാനന്ദ തുറന്നു പറയുന്നു. ബെംഗളൂരുവില്‍ ധനികനായ ചെട്ടിയാരെ സുഖപ്പെടുത്തിയതോടെയാണ് ഇന്നത്തെ നിത്യാനന്ദയുടെ ജനനം. മക്കളില്ലെന്നു സങ്കടം പറഞ്ഞ സ്ത്രീക്കു പൈനാപ്പിള്‍ ആശീര്‍വദിച്ചു നല്‍കി. ആ പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായെന്ന് അവര്‍ അവകാശപ്പെട്ടതോടെ നല്ല കാലം തുടങ്ങി. പത്രങ്ങളില്‍ നിത്യാനന്ദ വാര്‍ത്തയായി. പൈനാപ്പിള്‍ കൊണ്ട് സന്താന സൗഭാഗ്യമേകിയ ദിവ്യനെ തേടി ജനം ഇരമ്ബിയെത്തിയോടെ കൈതച്ചക്ക വീണ്ടും ആശീര്‍വദിച്ചു നല്‍കാന്‍ തുടങ്ങി. ഭക്തരുടെ ഭൂമിദാനമാണ് നിത്യാനന്ദയെ ശതകോടീശ്വരനാക്കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആസൂത്രിതമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന െകാടുംകുറ്റവാളിയെന്നാണു നിത്യാനന്ദയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശേഷണം.
വിദ്യാസമ്ബന്നരായ, ആത്മീയ കാര്യങ്ങളില്‍ താത്പര്യമുള്ള, അതിസുന്ദരികളായ പെണ്‍കുട്ടികളാണു നിത്യാനന്ദയുടെ ഇരകളില്‍ അധികവും. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അധ്യാപികമാരുമെല്ലാം ഈ നീണ്ട നിരയിലുണ്ട്. രണ്ടാമത്തെ കൂട്ടര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ആശ്രമത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെ ശാരീരികവും മാനസികവും ലൈംഗികവുമായി വര്‍ഷങ്ങളോളം നിത്യാനന്ദ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. നിത്യാനന്ദ പീഡിപ്പിച്ച യുവതികളില്‍ പലര്‍ക്കും പരാതിയുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമായിരുന്നു പലരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നു പോലും മനസ്സിലാക്കിയിരുന്നത്. ദൈവവുമായാണു ൈലംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്നതാണ് താന്‍ കരുതിയിരുന്നതെന്നു നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്നും ഇവര്‍ അവകാശപ്പെട്ടു. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണര്‍വാണു താന്‍ ഭക്തര്‍ക്കു നല്‍കുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.
2004 മുതല്‍ 2009 വരെ ശിഷ്യയായിരുന്ന ആരതി റാവുവിന്റെ വെളിപ്പെടുത്തലാണു നിത്യാനന്ദയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിയത്. 'നാല്‍പതോളം തവണയാണ് അയാള്‍ എന്നെ ബലാത്സംഗത്തിന് ഇരയാക്കിയത്. ദൈവത്തിന്റെ അവതാരമാണെന്നു ഞാന്‍ വിശ്വസിച്ചു. എന്നാല്‍ ശാരീരികമായി ഞാന്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്ന സത്യം മനസ്സിലാക്കാന്‍ പോലും സമയമെടുത്തുവെന്നതാണ് സത്യം. ദൈവത്തെ പോലെ ഞാന്‍ കരുതിയ ഒരാളില്‍ നിന്നുള്ള തിക്താനുഭവം കുറച്ചൊന്നുമല്ല എന്നെ തളര്‍ത്തിയത്'- ആരതി പറയുന്നു. ആരതി റാവുവിന്റെ പരാതിയില്‍ നടന്ന അന്വേഷണത്തില്‍ നിരവധി യുവതികളെയും കുട്ടികളെയും നിത്യാനന്ദ ലൈംഗിക ചൂഷണത്തിനു ഇരയാക്കിയതായി കണ്ടെത്തി. നിത്യാനന്ദയ്ക്കെതിരെ പരാതി നല്‍കിയതോടെ പലതവണ വധശ്രമമുണ്ടായി. ഗുരുതരമായ ലൈംഗിക രോഗങ്ങള്‍ക്കു താന്‍ അടിമയാണെന്നും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണു നിത്യാനന്ദയ്ക്കെതിരെ രംഗത്തു വരുന്നതെന്നും നിത്യാനന്ദയുടെ സൈബര്‍ പടയാളികള്‍ കഥകള്‍ മെനഞ്ഞു. നിത്യാനന്ദയുടെ ഡ്രൈവര്‍ ആയിരുന്ന ലെനിന്‍ കറുപ്പന്‍ നല്‍കിയ സൂചനകളും നിത്യാനന്ദയ്ക്കെതിരെ കുരുക്ക് മുറുക്കി.
ഒളിക്യാമറയിലൂടെ നടി രഞ്ജിതയുമായുള്ള ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടും നിരവധി സ്ത്രീകളാണ് ഇയാളുടെ ആശ്രമത്തിലേക്ക് ഒഴുകിയെത്തിയത്. ഇന്റര്‍പോള്‍ അന്വേഷണം ഊര്‍ജിതമാക്കി. സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും സജീവമാണു വിവാദ ആള്‍ദൈവം. ബലാത്സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടുംക്രൂരതകളുടെ അരങ്ങാണു നിത്യാനന്ദയുടെ ആശ്രമമെന്ന് അവിടെനിന്നു രക്ഷപ്പെട്ടു പുറത്തെത്തിയ അനുയായികള്‍ തന്നെ വ്യക്തമാക്കുന്നു. എല്ലാ കുറ്റങ്ങള്‍ക്കും നിത്യാനന്ദയ്ക്കൊപ്പം നിന്ന അടുത്ത അനുയായികളാണ് ഇപ്പോള്‍ തെളിവുസഹിതം വാര്‍ത്ത പുറത്തുവിടുന്നത്. ഇക്കൂട്ടത്തില്‍ മകളുടെ ശവശരീരം ആശ്രമത്തില്‍നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന ഝാന്‍സി റാണി എന്ന സ്ത്രീയും ഉണ്ടായിരുന്നു. ആശ്രമത്തിലെ രഹസ്യങ്ങള്‍ പുറത്ത് വരാതിരിക്കാനായി മകളെ നിത്യാനന്ദ കൊലപ്പെടുത്തിയെന്നായിരുന്നു ഝാന്‍സിയുടെ ആരോപണം. കൊലപാതക വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനായി മകളുടെ തലച്ചോര്‍ അടക്കമുള്ള ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത ശരീരമാണു വീട്ടുകാര്‍ക്കു വിട്ടുനല്‍കിയതെന്നും ഇവര്‍ ആരോപിച്ചു. 2012 ലും നിത്യാനന്ദയ്ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു. പൊലീസ് പിടിയിലായെങ്കിലും ഈ ആരോപണങ്ങളൊന്നും തന്നെ ഏശിയില്ല.
https://www.facebook.com/Malayalivartha