നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ അറുപതില്‍പ്പരം മൊഴികൾ; ആ ഏഴു പേരില്‍ നിന്നും നിർണ്ണായക മൊഴി, ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ ഫോണ്‍ രേഖകള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്... ആന്തരികാവയവങ്ങളുടെ പരിശോധനാഫലം നിർണ്ണായകം..
ദേവനന്ദയെ പുഴയിലേക്ക് തള്ളിയിട്ടതാണെന്ന സംശയങ്ങൾക്ക് ബലമേകുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. അതേസമയം കേസിൽ ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുപ്പ് തുടരുന്നു. വെള്ളിയാഴ്ച ഏഴു പേരില്‍ നിന്നാണ് മൊഴിയെടുത്തത്. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ അറുപതില്‍പ്പരം പേരില്‍നിന്ന് ഇതുവരെ പൊലീസ് മൊഴിയെടുത്തു. അന്വേഷണസംഘ തലവനായ ചാത്തന്നൂര്‍ എ.സി.പി കഴിഞ്ഞ ദിവസം ദേവനന്ദയുടെ മാതാപിതാക്കളില്‍നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ഫോറന്‍സിക് സംഘത്തിെൻറ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഈ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാകും കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നീങ്ങുക. നാട്ടുകാരില്‍നിന്നും ബന്ധുക്കളില്‍ നിന്നുമായി ശേഖരിച്ച മൊഴികള്‍ ഓരോന്നും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം പോസ്റ്റ്മോർട്ടം നടത്തിയ സമയത്ത് കുട്ടിയുടെ വയറ്റിൽ കണ്ടെത്തിയ ചെളി ആറ്റിെൻറ ഏതു ഭാഗത്തുള്ളതാണെന്ന് കണ്ടെത്തുന്നതിനാണ് ചെളി യുടെ സാമ്പിൾ എടുത്തത്. ഇത് അന്വേഷണസംഘം ഫോറൻസിക് ലാബിലേക്കയച്ചു. കൊല്ലത്തു നിന്നെത്തിയ ഫയർഫോഴ്സിെൻറ സ്കൂബാ ടീമാണ് ചെളി ശേഖരിച്ചത്. ആറ്റിൽ തള്ളിയിട്ടതാണോയെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. ആറ്റിെൻറ മധ്യഭാഗത്ത് കരിങ്കൽ കൂട്ടമുണ്ടെങ്കിലും അതിൽ കുട്ടിയുടെ ശരീരം തട്ടിയിട്ടില്ല.
ഈ പാറയിൽ തട്ടാതെ ഒഴുകിപ്പോകുക പ്രയാസമാണെന്ന് പറയുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നെങ്കിൽ മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗത്തിെൻറ അടയാളങ്ങൾ ഉണ്ടായിരുന്നില്ല. കാണാതായി ഒരു മണിക്കൂറിനു ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതൽ സംശയങ്ങൾക്കിടയാക്കുന്നത്. കാണാതായി മിനിറ്റുകൾക്കകം തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോൾത്തന്നെ തിരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെയാണ്. അവിടേക്ക് മറ്റു സ്ഥലത്തുനിന്ന് ഒഴുകി വന്നതാണോയെന്നും പരിശോധന നടത്തുന്നുണ്ട്. ഒരു ബലപ്രയോഗവും ഇല്ലാതെ ദേവനന്ദ കൂടെ പോകണമെങ്കിൽ മുൻപരിചയമുള്ള ആരെങ്കിലും ആണെന്ന സംശയത്തിലേക്ക് പൊലീസ് നീങ്ങുന്നു. അടുത്ത ബന്ധുക്കൾ അടക്കം നിരവധിപേരുടെ മൊഴികൾ എടുത്തു കഴിഞ്ഞു. മാതാവിെൻറ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. മൊഴികൾ റെക്കോഡ് ചെയ്തു സൂക്ഷിക്കുന്നുണ്ട്. മൊഴികളിലെ വൈരുധ്യവും പരിശോധിക്കുന്നുണ്ട്. മൂന്നാംഘട്ട അന്വേഷണത്തിൽ വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയാറാക്കി. ഇതനുസരിച്ച് വീണ്ടും ചോദ്യം ചെയ്യൽ ആരംഭിച്ചു. ഒരാളെ സംശയിക്കുന്നതായി അടുത്ത ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശാസ്ത്രീയ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന് മുകളിൽ നിർദേശമുള്ളതിനാൽ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെ അതിരഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണസംഘം.
കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ച ഫോറന്‍സിക് വിദഗ്ധ സംഘം ശാസ്ത്രീയ റിപ്പോര്‍ട്ട് ഉടൻ തന്നെ അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചേക്കും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുങ്ങിമരണമെന്നാണെങ്കിലും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമാകുന്നതോടെ എല്ലാ സാദ്ധ്യതകളും പരിശോധിക്കുകയാണ് അന്വേഷണ സംഘം. ശാസ്ത്രീയമായ തെളിവെടുപ്പുകള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ശശികല, ഡോ.സീന, ഡോ.വത്സല എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം സംഭവ സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പരിശോധന നിര്‍ണായകമായിരുന്നു. ഇന്നലെ ഫയര്‍ഫോഴ്സ് സംഘത്തെ ഉപയോഗിച്ച് പുഴയിലെ പല ഭാഗത്തെ ചെളിയും വെള്ളവും ശേഖരിച്ചു. ഇതിന്റെയൊക്കെ വിലയിരുത്തലിലാണ് മരണത്തിന് പിന്നില്‍ ബാഹ്യ ശക്തിയുണ്ടെന്ന് വ്യക്തമാകുന്നത്. നാളെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ശശികല, ഡോ.സീന, ഡോ.വത്സല എന്നിവരുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തുന്നതോടെ ദേവനന്ദയുടെ മരണത്തില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha