ഏപ്രിൽ 20 ന് കേരളത്തിൽ ലോക്ക്ഡൗണിൽ കാര്യമായ ഇളവു വരുമെന്ന് സൂചന... ബീവറേജ് ഔട്ട് ലെറ്റും ഭാഗ്യക്കുറിയും ഉൾപ്പെടെയുള്ള മേഖലകൾ തുറന്നില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനം താളം തെറ്റുമെന്ന നിലപാടിൽ ധനവകുപ്പ്
ഏപ്രിൽ 20 ന് കേരളത്തിൽ ലോക്ക്ഡൗണിൽ കാര്യമായ ഇളവു വരുമെന്ന് സൂചന... ബീവറേജ് ഔട്ട് ലെറ്റും ഭാഗ്യക്കുറിയും ഉൾപ്പെടെയുള്ള മേഖലകൾ തുറന്നില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനം താളം തെറ്റുമെന്ന നിലപാടിലാണ് ധനവകുപ്പ്. വ്യാഴാഴ്ചയാണ് മന്ത്രിസഭാ യോഗം ചേരുക. യോഗത്തിന് സമർപ്പിക്കേണ്ട ശുപാർശ ധനവകുപ്പ് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
അത്യാവശ്യം കടകൾ തുറക്കാനും വ്യവസായ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനും തീരുമാനിച്ചേക്കും.
രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിൽ ഇളവു നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്നാണ് വിവരം. ബുധനാഴ്ചയാ വ്യാഴാഴ്ചയോ കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദേശങ്ങൾ പുറത്തുവരും. അത് വ്യാഴാഴ്ച വരികയാണെങ്കിൽ അതിന് ശേഷം മാത്രമേ കേരള മന്ത്രിസഭായോഗം നടത്തുകയുള്ളു.
കേരളം രോഗ വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ്. കാസർകോട്, കണ്ണൂർ ജില്ലകൾ ഹോട്ട് സ്പോട്ടായി തുടരുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ കാര്യമായ ആശ്വാസം അനുഭവപ്പെടുന്നുണ്ട്.
ലോകത്തിലെ 14 രാജ്യങ്ങളിൽ മാത്രമാണ് കോവിഡ് വ്യാപനം കുറയുന്നത്. കോവിഡിനെതിരെയുള്ള വാക്സിൻ കണ്ടെത്താനാണ് ലോകം ശ്രമിക്കുന്നത്. ചൈനയും അമേരിക്കയും പരീക്ഷണത്തിലുള്ള പ്രസ്തുത വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വാക്സിൻ കണ്ടെത്തുക എന്നതു മാത്രമാണ് പോം വഴി. അതുസംഭവിക്കുന്നത് വരെ കോവിഡ് ലോകം വിടില്ലെന്നാണ് കരുതുന്നത്. സ്ഥിതി ഇങ്ങനെയാണെങ്കിൽ മേയ് 3 ന് അകം ഇന്ത്യയിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് സംസ്ഥാനം വിശ്വസിക്കുന്നില്ല.
ഇന്ത്യയുടെ വളർച്ചാനിരക്ക് 3.9 ശതമാനമായി കുറയുമെന്നാണ് ഐ.എം എഫ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയുടെ സ്ഥിതി ഇങ്ങനെയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് മുന്നോട്ടുപോകാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വിശ്വസിക്കുന്നു.
കേരളത്തിൽ സർക്കാർ ജീവനകാർക്ക് ശമ്പളം നൽകാൻ കടമെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ക്ഷേമപെൻഷനുകളും ഇത്തരത്തിൽ നൽകും. എന്നാൽ ഒരു മാസം ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയുക. മേയിൽ സംസ്ഥാനം പഴയ നിലയിലായാൽ ജൂൺ ആദ്യം പ്രവർത്തനം സ്വാഭാവികതാളത്തിലെത്തും.
മേയ് 20 ന് ബീവറേജ് ഔട്ട്ലെറ്റ് മാത്രം തുറന്നാൽ മാത്രമേ വിവാദം ഉണ്ടാവുകയുള്ളു. അതുകൊണ്ടാണ് ഭാഗ്യക്കുറി തുടങ്ങിയ മേഖലകൾ കൂടി പ്രവർത്തനം തുടങ്ങുന്നത്.
ഇതിനൊപ്പം കേന്ദ്ര സർക്കാരിൽ നിന്നും കൂടുതൽ ധനസഹായം കിട്ടാനുള്ള ശ്രമങ്ങളും സംസ്ഥാനം നടത്തുന്നുണ്ട്. വായ്പയെടുക്കാനുള്ള പരിധി വർധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ടുയ്ക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ തീരുമാനമാണ് നിർണായകമായി മാറുക. ധനമന്ത്രിയുടെ ശുപാർശ കേന്ദ്ര സർക്കാരുമായി കൂടിയാലോചന നടത്തി തീരുമാനിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha