Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

പാതിരാത്രിയിലും ക്രൈം സിനിമകൾ കണ്ടു തിരക്കഥ തയ്യാറാക്കി! മൊബൈലിൽ ഒളിഞ്ഞിരിക്കുന്ന ആ രഹസ്യം കണ്ടെത്താൻ സൈബർസെൽ... ചെറിയ കത്തിയുപയോഗിച്ച് കൂടുതൽ മുറിവുണ്ടാക്കാനും ശ്രമിച്ചത് മറ്റൊരു ലക്ഷ്യവുമായി! കുട്ടികൾക്ക് തെല്ലും കുറ്റബോധമില്ലാതെ ജുവനൈൽ ഹോമിൽ... കൊടുമൺ കൊലയിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്

24 APRIL 2020 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തിയത് മുന്‍വൈരാ​ഗ്യത്തിന്റെ പേരിലെന്ന് പൊലീസ്. കൊലപാതകം നടത്താന്‍ ഇവര്‍ മുന്‍കൂട്ടി തയാറെടുപ്പുകള്‍ നടത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് കൊടുമണില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഖിലിനെ സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.

അതേസമയം ജുവനൈൽ ഹോമിൽ റിമാൻഡിൽ കഴിയുന്ന കുട്ടികളെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെ മകൻ എസ്.അഖിലിന്റെ (16)കൊലപാതകത്തിനോ മൃതദേഹം മറവ് ചെയ്യാനോ ഇവർക്ക് പുറത്തുനിന്ന് ആരുടെയെങ്കിലും സഹായമോ കൃത്യത്തിന് പരപ്രേരണയോ ഉണ്ടായിരുന്നോ എന്ന് മനസിലാക്കാനും ഇവർക്ക് മയക്കുമരുന്ന് മാഫിയയുമായോ ക്രിമിനൽ സംഘങ്ങളുമായോ ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനുമാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ തിരിച്ചറിയേണ്ടതുമുണ്ട്.. കടമായി വാങ്ങിയ സ്കേറ്റിംഗ് ഷൂവിന് പകരം മൊബൈൽഫോൺ വാങ്ങി നൽകാത്തതും ബ്ളൂടൂത്ത് സ്പീക്കർ വാങ്ങിയതിന്റെ പണം നൽകാത്തത് ചോദ്യം ചെയ്തതിനും സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്യാനുമാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.പ്രധാന പ്രതിയാണ് അഖിലിനെ ഫോൺചെയ്ത് വരുത്തിയത്.

തന്റെ വീട്ടിലെത്തിയ അഖിലുമായി കൂട്ടുപ്രതിയുടെ വീട്ടിലും തുട‌ർന്ന് അങ്ങാടിക്കൽ സ്കൂളിന്റെ സമീപവും സംഘമെത്തി. അതിനിടെ മൂവരും തമ്മിൽ സ്കേറ്റിംഗ് ഷൂവിനെയും ഫേസ് ബുക്ക് പോസ്റ്റിനെയും ചൊല്ലി തമ്മിൽ തല്ലുകയായിരുന്നു. തല്ലുകൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അഖിലിനെ പ്രതികൾ എറിഞ്ഞുവീഴ്ത്തിയത്. ഏറുകൊണ്ട് ബോധം കെട്ടുവീണ അഖിൽ മരിച്ചുപോയതായിരിക്കാമെന്ന് കരുതിയ ഇവർ കോടാലികൊണ്ട് കഴുത്തിലും കുറുക്കിലും മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചശേഷം സമീപത്തെ ഒരുകുഴിയിൽമണ്ണിട്ട് മൂടുകയായിരുന്നു.

മൊബൈൽ ഫോൺ വഴി കണ്ട ഒരു ഇംഗ്ളീഷ് സിനിമയിലെ രംഗമാണ് മൃതദേഹം മറവുചെയ്യാൻ ഇരുവർക്കും പ്രചോദനമായത് . മുറിവേൽപ്പിച്ച് മണ്ണിൽ കുഴിച്ചിട്ടാൽ പുഴുവരിച്ച് ശരീരം വേഗം ദ്രവിച്ചുപോകുമെന്ന് സിനിമയിൽ കണ്ടിരുന്നു. ചെറിയ കത്തിയുപയോഗിച്ച് കൂടുതൽ മുറിവുണ്ടാക്കാനും ശ്രമിച്ചതായി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ച ഇവർ ഇംഗ്ലീഷ് സിനിമ ഏതെന്ന് പറഞ്ഞിട്ടില്ല. കസ്റ്റഡിയിൽ വാങ്ങിയശേഷം ഇവരുടെ ഫോണുകൾ കണ്ടെത്തി സൈബർ സെൽ സഹായത്തോടെ ഇത് സംബന്ധിച്ച തെളിവുകൾ ശേഖരിക്കും.

അഖിലിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. കുട്ടിയുടെ അപ്രതീക്ഷിത മരണത്തിന്റെ തീരാവേദനയിലാണ് അച്ഛനും അമ്മയും സഹോദരിയും. അവര്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചത് അവനില്‍ ആയിരുന്നു. പിതാവ് ഹോട്ടല്‍ ജീവനക്കാരനാണ്. സംഭവം കുടുംബത്തെ തളര്‍ത്തി. സഹോദരി 9ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളിലെയും സഹപാഠികളുടെയും വിവരങ്ങള്‍ ദിവസവും സഹോദരിയുമായി മരിച്ച കുട്ടി പങ്കുവയ്ക്കുമായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നില്ലെന്ന് സഹോദരി പറയുന്നു. വീട്ടില്‍ പഠനത്തില്‍ മാത്രമായിരുന്ന ശ്രദ്ധ എന്ന് പിതാവും പറയുന്നു. ഇടയ്ക്ക് കളിക്കാനായി പുറത്തു പോകുമെന്ന് മാത്രം. മുത്തച്ഛന്‍ വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണ്‍ ആണ് കുട്ടി ഉപയോഗിച്ചിരുന്നത്. അനാവശ്യമായ കൂട്ടുകെട്ട് ഒന്നും ഉണ്ടായിരുന്നില്ല എന്ന് മുത്തച്ഛനും പറയുന്നു. മൂന്നു വര്‍ഷമായി സഹപാഠികള്‍ ആയിരുന്നവര്‍ക്കിടയില്‍ ഇത്രയധികം വൈരാഗ്യം ഉണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്നാണ് അച്ഛന്‍ പറയുന്നത്.

കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്ജ് മൗണ്ട് സ്‌കൂളില്‍ അഖിലിനൊപ്പം ഒമ്ബതാം ക്‌ളാസ്സ് വരെ പഠിച്ചവരായ ഇരുവരെയും കഞ്ചാവ് കേസില്‍ പ്രതിയായതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടതോടെ സെന്റജോര്‍ജ്ജ് മൗണ്ട് സ്‌കൂളില്‍ നിന്നും പുറത്താക്കി. ഈ സ്‌കൂളില്‍ നിന്നും പോയ പ്രതികള്‍ മൂവരം പിന്നീട് പഠിച്ചത് അങ്ങാടിക്കല്‍ സ്‌കൂളിലാണ്. അവിടെയും കഞ്ചാവ് കേസില്‍ പിടിക്കപ്പെടുകയും പലതവണ സ്‌കൂള്‍ അധികൃതര്‍ താക്കീത് ചെയ്യുകയുമുണ്ടായി. ഒമ്ബതാം ക്‌ളാസ്സ് വരെ ഒരുമിച്ച്‌ പഴയ സ്‌കൂളില്‍ ഒപ്പം പഠിച്ചിരുന്നതിനാല്‍ അഖിലുമായി ഇവര്‍ സൗഹൃദം തുടര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെ രണ്ടു സൈക്കിളുകളിലായി എത്തിയ ഇവര്‍ അഖിലിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് വിളിച്ചു വരുത്തി. റബര്‍തോട്ടത്തില്‍ എത്തിയപ്പോള്‍ അധിക്ഷേപത്തെ ചൊല്ലി വാക്കേറ്റമുണ്ടാകുകയും അഖിലിനെ കല്ലിന് എറിയുകയുമായിരുന്നു. പിന്നീട് മരണം ഉറപ്പാക്കിയപ്പോള്‍ കഴുത്തില്‍ മുന്നിലും പിന്നിലും കോടാലി കൊണ്ടു വെട്ടി. മരിച്ചെന്ന് ഉറപ്പായിട്ടും കഴുത്തറുത്തത് മൃതദേഹം വേഗം ജീര്‍ണിച്ചു പോകുമെന്ന് കരുതിയാണെന്നാണ് ഇരുവരും നല്‍കിയ മൊഴി. പിന്നീടു ചെറിയകുഴി എടുത്ത് സമീപത്തുനിന്നു മണ്ണിട്ടു മൃതദേഹം മറവുചെയ്യുമ്ബോള്‍ പരുങ്ങി നില്‍ക്കുകയായിരുന്ന കുട്ടികളെ ആദ്യം കണ്ടത് ഇവര്‍ പഠിച്ചിരുന്ന അങ്ങാടിക്കല്‍ സ്‌കൂളിലെ ബസ് ഡ്രൈവര്‍ രഘുവാണ്.

തോട്ടത്തിനരികില്‍ െസെക്കികളുകള്‍ ഇരിക്കുന്നതുകണ്ട് അവിടേയ്ക്ക് വന്ന രഘു കുട്ടികളെ ചോദ്യം ചെയ്തതോടെ ആയിരുന്നു എല്ലാ വിവരങ്ങളും പുറത്തു വന്നത്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കുട്ടികളെ തടഞ്ഞുവെച്ച ശേഷം പോലീസിനെ അറിയിച്ചു. കുട്ടികളുടെ കൈകള്‍ കൂട്ടിക്കെട്ടിയാണ് നാട്ടുകാര്‍ ഇവരെ പോലീസില്‍ ഏല്‍പ്പിച്ചത്. കല്ലേറ് കൊണ്ടു താഴെവീണ അഖിലിന്റെ ശ്വാസം പോയെന്നു കണ്ട പ്രതികള്‍ വീട്ടിലേക്കു പോയി. കുളിയും ഭക്ഷണവും കഴിഞ്ഞ് കുറച്ചുകഴിഞ്ഞു തിരികെയെത്തി. അഖില്‍ മരിച്ചുവെന്ന് ഉറപ്പാക്കി. സമീപത്തുനിന്നു കിട്ടിയ കോടാലി കൊണ്ട് കഴുത്തിന്റെ മുന്നിലും പിന്നിലും വെട്ടി.

മൃതദേഹം വലിച്ചിഴച്ച്‌ പെട്ടെന്നു ശ്രദ്ധിക്കാത്ത സ്ഥലത്തേക്ക് മാറ്റിയിട്ടു. വീണ്ടും വീട്ടില്‍പ്പോയി രണ്ടു കുടമെടുത്ത് മടങ്ങിവന്നു. സമീപത്തെ തിട്ട ഇടിച്ച്‌ ഇവിടെനിന്നു മണ്ണ് കുടത്തിലാക്കി കൊണ്ടുവന്ന് മൃതദേഹത്തിന് മുകളിലിടുമ്ബോഴായിരുന്നു ഇവര്‍ പിടിയിലായത്. മൃതദേഹം പ്രതികളെ കൊണ്ടു തന്നെ പോലീസ് മാന്തിച്ച്‌ എടുത്തിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു അഖിലിന്റെ മൃതദേഹം. റബ്ബര്‍തോട്ടത്തിന് സമീപത്തെ വീട്ടില്‍ നിന്നുമാണ് കോടാലി കിട്ടിയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (2 hours ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (2 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (3 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (3 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (3 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (3 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (3 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (3 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (6 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (6 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (6 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (6 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (6 hours ago)

Malayali Vartha Recommends