ദലൈലാമക്ക് ഇന്ന് 85-ാം പിറന്നാള്‍: സ്വന്തം ജനതക്ക് വേണ്ടി ചൈനയോട് പോരടിക്കുന്ന സന്യാസി; ഭാരതരത്‌നം നല്‍കാനൊരുങ്ങുന്ന ഇന്ത്യ ചൈനക്ക് നല്‍ക്കുന്ന സന്ദേശം ?
മതത്തിന്റെയും ഭാഷയുടെയും രാജ്യങ്ങളുടെയും അതിര്‍വരിമ്പുകള്‍ ലംഘിക്കുന്നതാണ് ദലൈലാമക്ക് ലോകമെമ്പാടും ലഭിക്കുന്ന ബഹുമാന്യത. ഇന്ന് അദ്ദേഹം 85-ാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ചൈനയോട് സന്ധിയില്ലാതെ സമരം ചെയ്യുന്ന ഒരു യുവ പോരാളി ആത്മവിശ്വാസവും ചുറുചുറുക്കും അദ്ദേഹത്തില്‍ ഇന്നും കാണാന്‍ സാധിക്കും. ടെന്‍സിന്‍ ഗ്യാറ്റ്‌സോ എന്ന ദലൈലാമ പതിനാലാമന്‍ ലളിതമായ ബുദ്ധസന്യാസിയുടെ ജീവിതം മുന്നോട്ട് നയിക്കുമ്പോഴും ചൈന ടിബറ്റിലെ സ്വന്തം ജനതക്കു മേല്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നു. അത് ആയൂധത്തിലൂടെ അല്ല തന്റെ വാക്കുകളിലൂടെയാണ് അദ്ദേഹം പോരാടുന്നത്. ഈ പോരാട്ടത്തില്‍ ലോക രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
ദലൈലാമയുടെ ആവശ്യം ന്യായമാണെന്ന് സമ്മതിക്കുന്ന ലോകരാജ്യങ്ങള്‍ പക്ഷേ അദ്ദേഹത്തിനെ സഹായിക്കാന്‍ തയാറാകുന്നില്ല. അത് ചൈനയുടെ ശക്തിയെ ഭയന്നിട്ടു തന്നെയാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ നിലപാട്. ടിബറ്റില്‍ നടന്ന ചൈനീസ് അധിനിവേശത്തിനു ശേഷം സ്വന്തം നാട്ടില്‍ നിന്നും അഭ്യാര്‍ഥിയായി പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിതനായ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കിയത് ഇന്ത്യയായിരുന്നു. അന്ന് ചൈനയുടെ എതിര്‍പ്പുകള്‍ ഇന്ത്യ മുഖവിലക്കെടുത്തില്ല. ഇന്നും ഇന്ത്യയുടെ ഇത്തരം നിലപാടില്‍ മാറ്റമുണ്ടാകുന്നില്ലെന്നിന് തെളിവാണ് രാജ്യത്തെ പരമോന്നത സിവിലിയല്‍ ബഹുമതിയായി ഭാരതരത്‌നം ദലൈലാമക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് ചൈനീസ് അതിനിവേശങ്ങള്‍ക്കെതിയുള്ള ഇന്ത്യയുടെ വ്യക്തമായ സന്ദേശം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.
ദലൈലാമ പതിനാലാമന്‍ തന്റെ ആറാമത്തെ വയസ്സില്‍ മത വിദ്യാഭ്യാസം ആരംഭിച്ചു, പതിനാറാമത്തെ വയസില്‍ ടിബറ്റിന്റെ രാഷ്ട്രീയ നേതാവായി അദ്ദേഹം ചുമതലയേറ്റു. 1950 ല്‍, ചൈന ടിബറ്റ് അധിനിവേശത്തിനും 1959 ല്‍ ബീജിംഗിന്റെ ഭരണത്തിനെതിരായ പ്രക്ഷോഭത്തിനും ശേഷം, ദലൈലാമ ഹിമാലയന്‍ പട്ടണമായ ധര്‍മ്മശാലയിലേക്ക് പലായനം ചെയ്തു. പതിനാലാമത്തെ ദലൈലാമ 75 വര്‍ഷത്തിലേറെയായി ടിബറ്റിന്റെ ആത്മീയ നേതാവാണ്. ലോക സമാധാനത്തിനും മാനുഷികവും പാരിസ്ഥിതികവുമായ വിഷയങ്ങളിലും ദലൈലാമ തന്റെ ജീവിതം സമര്‍പ്പിച്ചു. അദ്ദേഹത്തിന് 1989 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. ചൈനയുടെ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലും ലോകരാഷ്ട്രങ്ങള്‍ എന്നും ദലൈലാമയെ വരവേറ്റത് സ്‌നേഹത്തോടെയാണ്. ചൈന എന്ന രാജ്യത്തിനും അതിന്റെ ഭരണാധികള്‍ക്കും മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങളോടുള്ള അടങ്ങാത്ത അതിനിവേശത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിയാണ് ദലൈലാമയെ ലോകം കാണുന്നത്.
രാജ്യത്തത്തെ പരമോന്നത സിവിലിയില്‍ പുരസ്‌കാരം ഇങ്ങനെയൊരാള്‍ക്ക് നല്‍കുമ്പോള്‍ അതിന്റെ സന്ദേശം കൃത്യമായി തന്നെ ചൈനയ്ക്ക് ലഭിക്കുമെന്നാണ് അദ്ദേഹത്തിന് ഭരതരത്‌നം നല്‍കണെന്നാവശ്യപ്പെട്ട ഭാരത്-ടിബറ്റ് സഹയോഗ് മഞ്ചിന്റെ നിലപാട്. ടിബറ്റന്‍ വംശജരെ ഉള്‍പ്പെടുത്തി ആര്‍.എസ്.എസ് രൂപം കൊടുത്ത സംഘടനയാണ് ബി.ടി.എസ്.എം. ഈ നിര്‍ദേശത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ദലൈലാമയ്ക്ക് ഭാരരത്‌നം നല്‍കുന്നത് ചൈനയുടെ രൂക്ഷമായ പ്രതിഷേധത്തിന് കാരണമാകും. അതിനാല്‍ എല്ലാ വിഷയങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനമുണ്ടാകും.
മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപം റാവുവും ദലൈലാമയ്ക്ക ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടുണ്ട്. 2019ല്‍ വിവിധ രാഷ്ട്രീയ കക്ഷികളിലെ എം.പിമാരും ബി.ജെ.പി നേതാവ് ശാന്തകുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ചരിത്രക്കാരനായ രാമചന്ദ്ര ഗുഹ, മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാര്‍ കൃഷ്ണ ഗാന്ധി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവരും സമാന അഭിപ്രായമുള്ളവരാണ്. ദലൈലാമ 85-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha