പാലത്തായിയില്‍ കുട്ടി പീഢനത്തിനത്തിന് ഇരയായിട്ടുണ്ടെന്നത് സത്യം; പത്മരാജനെതിരെ പോസ്‌കോ ചുമത്താന്‍ സാധിക്കാത്തത് കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം; പാലത്തായി പീഢനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ ശബ്ദരേഖപുറത്ത്; അന്വേഷണം ഇനി എങ്ങനെ?
കണ്ണൂര്‍ പാലത്തായിലെ പീഢനക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പത്മരാജനെതിരെ പോസ്‌കോ നിയമം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴിലുള്ള പോലീസിന് സാധിക്കാത്തത് എത്തുകൊണ്ടാണ്. പത്മരാജനെതിരെ കേസില്‍ തെളുവുകളില്ലെന്ന വാദവുമായി അന്വേഷണ ഉദ്യോഗസ്ഥന്റെ ശബ്ദരേഖ പുറത്തു വന്നിട്ടുണ്ട്. പീഢനത്തിനിരയാ കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ഇതിന് അടിസ്ഥാനമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നത്.
കുട്ടിയുടെ മജിസ്ട്രറ്റിന് മുന്നിന്‍ നല്‍കിയ മൊഴില്‍ പീഢനത്തിന് ഇരയായ ജനുവരി 15, 26, ഫെബ്രുവരി രണ്ട് എന്നീ തീയതികള്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. എന്നാല്‍ ഈ ദിവസങ്ങളില്‍ അധ്യാപകന്‍ സ്‌കൂളിലോ കുട്ടിയുടെ അടുത്തോ എത്തിയെന്നു തെളിക്കാന്‍ പോലീസിന് സാധിക്കുന്നില്ല. കൂടാതെ സ്‌കൂളിലെ ബാത്തുറൂമിനുള്ളില്‍ വച്ച് കുറ്റിയിട്ട ശേഷം പീഢിപിച്ചുവെന്നാണ്. എന്നാല്‍ ആ സ്‌കൂളിലെ ബാത്തുറൂമിന് കഴിഞ്ഞ ഒരു വര്‍ഷമായി കുറ്റയില്ല. അതിനോടൊപ്പം തന്നെ കുട്ടിയുടെ നഗ്ന ചിത്രം മാസ്റ്റര്‍ പതര്‍ത്തി കുട്ടിയുടെ ഉമ്മക്ക് അയച്ചുകൊടുത്തതായും കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ടെക്‌നോജി വിദഗ്ധരുടെ സഹായത്തോട് പ്രതിയുടെയും ഉമ്മയുടെയും മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കില്‍ അതിനും തെളിവ് ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ അധ്യാപകനെതിരെ പോസ്‌കോ നിയമം ചുമത്തിയാല്‍ അത് നിലനില്‍ക്കില്ല. അതുകൊണ്ടു തന്നെയാണ് പോലീസ് അതിന് മുതിരാത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം. എന്നാല്‍ പത്മരാജന്‍ എന്ന വ്യക്തി വളരെ മോശം സ്വഭാവത്തിനുടമയാണെന്നും അയാള്‍ തികഞ്ഞ വര്‍ഗ്ഗീയവാദിയാണ്. നിയമവിരുദ്ധമായി സ്‌കൂളില്‍ സി.എ.എ നിയമം സംബന്ധിച്ച് ക്ലാസ് എടുത്ത വ്യക്തിയാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ പക്വതകുറവാകാം മൊഴിയിലെ വൈരുദ്ധ്യത്തിന് കാരണം. ഇത് ഒഴുവാക്കുന്നതിന് വേണ്ടിയാണ് കുട്ടിയെ സൈക്കാര്‍ട്ടിക്ക് കൗണ്‍ലിംഗിന് വിധേയയാക്കിയതെന്നും ഉദ്യോഗസ്ഥന്റെ ശബ്ദരേഖയിലുണ്ട്.
സംഭവം നടന്ന സ്‌കൂള്‍ ഒരു പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌കൂള്‍ ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. നല്ലൊരു ശതമാനം മുസ്ലീം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ഒരേയൊരു ബി.ജെ.പി അനുകൂലിയായ അധ്യാപകനാണ് ഈ പദ്മരാജന്‍. ഇതൊന്നും അയാള്‍ കുട്ടിയെ ഉപദ്രവിച്ചിട്ടില്ല എന്നതിന്റെ കാരണമാകുന്നില്ലയെന്നത് യാഥാര്‍ത്ഥൃം. കുഞ്ഞ് പീഡിപ്പിക്കപ്പെട്ടുവെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞ കാര്യമാണ്. ഒരു പക്ഷേ ഒന്നിലേറെപ്പേര്‍ക്ക് ഈ സംഭവത്തില്‍ ബന്ധമുണ്ടായേക്കാം. പീഡിപ്പിക്കാന്‍ മുന്നില്‍ നിന്ന പലരില്‍ ഒരാള്‍ മാത്രമായിരിക്കാം ഒരു പക്ഷേ ഈ പത്മരാജന്‍. ഇയാള്‍ പിടിക്കപ്പെട്ടാല്‍ പലരും പിടിക്കപ്പെടും എന്നതുക്കൊണ്ടാവാം ഇതര രാഷ്ട്രീയസംഘടനകള്‍ തുടക്കത്തില്‍ ഈ വിഷയത്തില്‍ മൗനം പാലിച്ചത്.
മാര്‍ച്ച് 17ന് ചൈല്‍ഡ് ലൈന്‍ ടീം വീട്ടില്‍ വന്ന് കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി എടുത്തു. അന്ന് തന്നെ പാനൂര്‍ പോലീസും വീട്ടില്‍ വന്ന് മൊഴി എടുത്തുവെന്നും രാത്രിയോടെ എഫ് .ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 18ന് കുട്ടിയെ തലശ്ശേരിയില്‍ വൈദ്യ പരിശോധന നടത്തി. വൈകീട്ട് മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മൊഴി കൊടുത്തു. മാര്‍ച്ച് 19ന് രാവിലെ പാനൂര്‍ സി.ഐ വീട്ടില്‍ വരികയും കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്യുതു. മാര്‍ച്ച് 21 ന് തലശ്ശേരി ഡി.വൈ.എസ്.പി കുട്ടിയേയും രക്ഷിതാക്കളെയും ഓഫിസിലേക്ക് വിളിപ്പിച്ച് രാവിലെ 11 മുതല്‍ വൈകുന്നേരം 4:30 വരെ ചോദ്യം ചെയ്യുന്നു. മാര്‍ച്ച് 22ന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്യുന്നു. മാര്‍ച്ച് 27ന് കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി പിന്നെയും ചോദ്യം ചെയ്യല്‍. ലൈംഗിക പീഡനത്തിരയായ ഒമ്പതു വയസ്സ് മാത്രം പ്രായമായ പെണ്‍ക്കുഞ്ഞിനെയാണ് കേരള പോലീസ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഈ രീതിയില്‍ ചോദ്യം ചെയ്തതെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha