അല്‍ഫോന്‍സാമ്മയെ ഭാരത കത്തോലിക്കാസഭയിലെ ആദ്യത്തെ വിശുദ്ധ എന്നു പേരുവിളിക്കാന്‍ വഴിയൊരുക്കിയ ആ അദ്ഭുത ബാലന്‍ ഇപ്പോള്‍ വൈദിക വിദ്യാര്‍ഥി!
അല്‍ഫോന്‍സാമ്മയെ ഭാരത കത്തോലിക്കാസഭയിലെ ആദ്യത്തെ വിശുദ്ധ എന്നു പേരുവിളിക്കാന്‍ വഴിയൊരുക്കിയ രോഗശാന്തിയിലെ അദ്ഭുത ബാലനായ ജിനില്‍ ഇപ്പോള്‍ ബ്രദര്‍ ജോര്‍ജ് ഒഴുതൊട്ടിയില്‍ ആണ്.
പാലാ മാര്‍ അപ്രേം സെമിനാരിയിലെ വൈദികവിദ്യാര്‍ഥി. കുറുപ്പന്തറ ഒഴുതൊട്ടിയില്‍ ഷാജിയുടെയും ലിസിയുടെയും മകനായ ജിനിലിന്റെ കാലുകള്‍ ജന്മനാ അകത്തേക്കു വളഞ്ഞാണിരുന്നത്. ജിനിലിനെ രണ്ടാം വയസ്സില്‍ ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കല്ലറയില്‍ കിടത്തി പ്രാര്‍ഥിച്ചതോടെ രണ്ടു കാലുകളും അദ്ഭുത സൗഖ്യത്താല്‍ നിവര്‍ന്നു.
പാലാ രൂപതയില്‍ സ്ഥാപിച്ച നാമകരണക്കോടതി 40 സാക്ഷികളില്‍ നിന്നും 12 ഡോക്ടര്‍മാരില്‍ നിന്നും തെളിവെടുത്തു. വത്തിക്കാനിലെ മെഡിക്കല്‍ കൗണ്‍സിലും തിയോളജിക്കല്‍ കൗണ്‍സിലും കര്‍ദിനാള്‍മാരുടെ കൗണ്‍സിലും പരിശോധിച്ചു രോഗശാന്തി അംഗീകരിച്ചു. തുടര്‍ന്നു 2008 ഒക്ടോബര്‍ 12-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ജിനില്‍ വത്തിക്കാനില്‍ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പ്രഖ്യാപനത്തിന് സാക്ഷിയായി ഉണ്ടായിരുന്നു.
ദൈവവിളിക്ക് ഉത്തരം നല്‍കിയ ആ കുട്ടി മാര്‍ അപ്രേം സെമിനാരിയിലെ പഠനം പൂര്‍ത്തിയാക്കി കണ്ണൂര്‍ കുന്നോത്ത് മേജര്‍ സെമിനാരിയില്‍ തുടര്‍ പഠനത്തിലാണ്. കോവിഡ് മൂലം ഇപ്പോഴും പാലായില്‍ തുടരുകയാണ്. സെമിനാരിക്കാലത്ത് 4 കിലോമീറ്ററോളം നടന്നാണ് പ്ലസ് ടു പഠിക്കാന്‍ പോയിരുന്നത്. ബാല്യത്തില്‍ കാലുകള്‍ അകത്തേക്കു വളഞ്ഞാണിരുന്നതെന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ അദ്ഭുതം തോന്നുന്നു' - ജിനില്‍ പറഞ്ഞു.
ഒരു ദിവസം പോലും വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ഥനയും മാധ്യസ്ഥവും മുടക്കാറില്ല. അല്‍ഫോന്‍സാമ്മയുടെ കബറിട ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിക്കണമെന്നതാണ് ജിനിലിന്റെ സ്വപ്‌നവും പ്രാര്‍ഥനയും.
https://www.facebook.com/Malayalivartha