എല്‍.ഡി.എഫ് യോഗം മാറ്റി; കാരണം കോവിഡ് അല്ല ശിവശങ്കര്‍; വിമര്‍ശനം അത് മുന്നണിയില്‍ നിന്നാണെങ്കിലും പ്രതിപക്ഷത്തു നിന്നാണെങ്കിലും കേട്ടിരിക്കാന്‍ സി.പി.എമ്മിനെ കിട്ടില്ല; കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനം കൂടേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു
ചെവ്വാഴ്ച്ച കൂടാനിരുന്ന എന്‍.ഡി.എഫ് യോഗം മാറ്റി വയ്ക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായതാണ് എല്‍.ഡി.എഫ് യോഗം മാറ്റിവയ്ക്കുന്നതിന് കാരണമായി സി.പി.എം ചൂണ്ടികാട്ടുന്നതെങ്കിലും അങ്ങനെയല്ല മറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണ് കാരണമെന്നാണ് ആരോപണം. എം. ശിവശങ്കറിനെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വേണ്ടി തിങ്കളാഴ്ച്ച കൊച്ചിയില്‍ ഹാജരാകാന്‍ എന്‍.ഐ.എ നിര്‍ദേശിച്ചിരുന്നു. ഈ ചോദ്യം ചെയ്യലിന് ശേഷം എം. ശിവശങ്കറിന്റെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശം എല്‍.ഡി.എഫ് യോഗത്തിലുണ്ടാകാനാണ് സാധ്യത. എല്‍.ഡി.എഫില്‍ തന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉയര്‍ന്നു വരുകയും ചെയ്യും. അങ്ങനെയൊരു സഹാചര്യമുണ്ടായാന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്താ പ്രധാന്യം ലഭിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും പ്രതിരോധത്തിലാകുകയും ചെയ്യും. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായിയാണ് എല്‍.ഡി.എഫ് യോഗം മാറ്റുന്നതെന്നാണ് വിലയിരുത്തല്‍.
27ന് ചേരാന്‍ തീരുമാനിച്ചിരുന്ന നിയമസഭാ സമ്മേളനവും സര്‍ക്കാര്‍ മാറ്റി വച്ചിരുന്നു. സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെയും സ്പീക്കര്‍ക്കെതിരെയും അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം കൂടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയെങ്കിലും പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം തേടിയശേഷമാണ് സമ്മേളനം മാറ്റി വച്ചതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിക്കുകയും ചെയ്യുന്നുണ്ട്. നിയമസഭ വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷമല്ല സര്‍ക്കാരാണ്. സ്പീക്കറാണ് കക്ഷി നേതാക്കളുടെ യോഗം വിളിച്ച് ഒരു ദിവസത്തേക്ക് സഭ ചേരണമെന്നാവശ്യപ്പെട്ടത്. പ്രതിപക്ഷം സര്‍ക്കാറിന്റെ നടപടികളോട് യോജിക്കുകയാണ് ചെയ്തത്. അന്ന് ട്രിപ്പള്‍ ലോക് ഡൗണായിരുന്നു. അന്ന് സ്പീക്കര്‍ പറഞ്ഞത് സാമൂഹിക അകലം പാലിച്ച്, കൂടുതല്‍ സീറ്റുകള്‍ ഇട്ട്, സൗകര്യപ്രദമായ രീതിയില്‍ സഭാ നടപടികള്‍ നടത്താമെന്നാണ്. അത് കഴിഞ്ഞാണ് കാബിനറ്റ് കൂടി സഭ നടത്തണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൊടുത്തത്. ഗവര്‍ണര്‍ ആ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സമന്‍സ് പുറപ്പെടവിച്ചു. ആ സന്ദര്‍ഭത്തിലാണ് വി.ഡി സതീശന്‍ സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിനും, എം.ഉമ്മര്‍ എംഎല്‍എ സ്പീക്കറെ നീക്കണമെന്നുള്ള ഉള്ള പ്രമേയത്തിനും നോട്ടീസ് നല്‍കിയത്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുത്ത സാഹചര്യത്തില്‍ ഒരു സമവായത്തിന് ഞങ്ങള്‍ തയ്യാറാല്ലന്നും സര്‍ക്കാരിന് ഇഷ്ടമുള്ളത് തിരുമാനിക്കാമെന്നുമാണ് താന്‍ പറഞ്ഞതെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.
സഭാനടപടികളുമായി മുന്നോട്ടു പോകണമെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. സെപ്റ്റംബര്‍ 12 വരെ സഭ നീട്ടിക്കൊണ്ട് പോകാന്‍ കഴിയും. കേരളത്തിലെ ജനങ്ങളുടെ വികാരത്തിന് അടിസ്ഥാനത്തില്‍ ആണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ഒരുസര്‍ക്കാരാണ് ഇപ്പോള്‍ ഉള്ളത്. ഈ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.
https://www.facebook.com/Malayalivartha